ലക്നൗ : സ്വാതന്ത്ര്യത്തിനായി പോരാടിയത് മദ്രസകളാണെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന സയ്യിദ് അർഷാദ് മദനി . ഉത്തർപ്രദേശിലെ അസംഗഡ് ജില്ലയിലെ സറൈമിറിൽ സംഘടിപ്പിച്ച അഖിലേന്ത്യാ മദ്രസ സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മദനി.
” മദ്രസയ്‌ക്ക് നേരെ ആദ്യം കൈവെച്ചത് അസം സർക്കാരാണ്. അവിടെ ഒരു സമ്മേളനം നടത്തേണ്ടതുണ്ട്. പിന്നീട് ഉത്തരാഖണ്ഡിൽ മദ്രസകൾക്കെതിരെ നടപടി സ്വീകരിച്ചു. പിന്നീട് അത് യുപിയിൽ സംഭവിച്ചു, ഇപ്പോൾ ഹരിയാനയിലും അത് സംഭവിക്കുന്നു.മദ്രസകൾ എന്നാൽ പുസ്തകങ്ങൾ വായിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയാണെന്ന് കരുതുന്നവർക്ക് തെറ്റി.
നമ്മൾ വർഷങ്ങളായി അടിമകളായിരുന്നു, സ്വാതന്ത്ര്യത്തിന്റെ ശബ്ദം എവിടെ നിന്നെങ്കിലും ഉയർന്നുവന്നെങ്കിൽ, അത് മദ്രസകളിൽ നിന്നാണ് വന്നത്. സ്വാതന്ത്ര്യത്തിനായി പോരാടിയ മദ്രസകളിൽ ഇന്ന് അവിടെ തീവ്രവാദം പഠിപ്പിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ബുൾഡോസറുകൾ കൊണ്ട് പൊളിക്കുന്ന മദ്രസകൾ സ്വാതന്ത്ര്യത്തിനായി പോരാടിയവയാണ്. ” സയ്യിദ് അർഷാദ് മദനി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: