തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിലെ ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച അഡ്വ മോഹന്‍ ജോര്‍ജ്ജ് മലയോര ജനതയുടെ പ്രതിനിധിയാണെന്ന് എന്‍ഡിഎ വൈസ് ചെയര്‍മാനും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവുമായ പി.കെ കൃഷ്ണദാസ് പറഞ്ഞു. ബിജെപി ദേശീയ തെരഞ്ഞെടുപ്പ് സമിതി നിലമ്പൂര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ബിജെപി സംസ്ഥാന ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഡ്വ മോഹന്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി സംസാരിക്കുകയായിരുന്നു പി.കെ കൃഷ്ണദാസ്.
കാഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി നിലമ്പൂരിലെ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ അഡ്വ.മോഹന്‍ ജോര്‍ജാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി യുവജന വിഭാഗങ്ങളില്‍ ജില്ലാ തലം മുതല്‍ സംസ്ഥാന തലം വരെയുള്ള നിരവധി ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. മാര്‍ത്തോമ ചര്‍ച്ച് കൗണ്‍സിലിലും മാര്‍ത്തോമ കോളേജ് കൗണ്‍സിലിലും അദ്ദേഹം അംഗമായിരുന്നു. ബിജെപി സംസ്ഥാന കാര്യാലയത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ആണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. നിലമ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉചിതനായുള്ള വിദ്യാസമ്പന്നനും അനുഭവസമ്പത്തുമുള്ള സ്ഥാനാര്‍ത്ഥിയാണ് അഡ്വ.മോഹന്‍ ജോര്‍ജ് എന്ന് പി.കെ കൃഷ്ണദാസ് പറഞ്ഞു. എന്‍ഡിഎയിലെ എല്ലാ ഘടകകക്ഷികളുമായും ചര്‍ച്ചനടത്തി ഏകകണ്ഠമായി എടുത്ത തീരുമാനമാണ് അഡ്വ.മോഹന്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ തെരെഞ്ഞെടുപ്പ് അനവസരത്തില്‍ ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിച്ച അനാവശ്യമായ തെരെഞ്ഞെടുപ്പാണ്. നിലവിലുള്ള എംഎല്‍എയ്‌ക്ക് എല്‍ഡിഎഫ് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്നും പിന്നീടത് മറ്റൊരാള്‍ക്ക് നല്‍കുകയുണ്ടായി എന്നുള്ള ആരോപണം ഉയര്‍ന്ന് വന്നതാണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാന്‍ കാരണം. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കൊണ്ട് അന്‍വറിനെ യുഡിഎഫ് സ്വീകരിക്കാന്‍ തയാറായി. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അധാര്‍മ്മികമായ അവിശുദ്ധമായ രാഷ്‌ട്രീയമാണ് നിലമ്പൂരില്‍ ഉപതെരെഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത്.
ജനാധിപത്യ രാഷ്‌ട്രീയ കക്ഷിയെന്ന നിലയില്‍ തെരെഞ്ഞൈടുപ്പില്‍ മത്സരിച്ച് ഇരുമുന്നണികളെയും നേരിടാന്‍ എന്‍ഡിഎ തീരുമാനിച്ചു. കഴിഞ്ഞ ആറരപതിറ്റാണ്ടായി സിപിഎമ്മും കോണ്‍ഗ്രസും തുടര്‍ന്നു വുരുന്ന അഴിമതിയുടെ ജനവിരുദ്ധതയുടെ വികസന വിരുദ്ധതയുടെ പ്രീണന രാഷ്‌ട്രീയത്തെ അതിശക്തമായി ജനമധ്യത്തില്‍ തുറന്ന് കാണിക്കുകയും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും.എല്‍ഡിഎഫും യുഡിഎഫും പിന്തുടരുന്ന രാഷ്‌ട്രീയത്തിന് ബദലായി വികസിത കേരളം എന്ന് ലക്ഷ്യം ജന മധ്യത്തില്‍ അവതരിപ്പിച്ചു കൊണ്ടാണ് നിലമ്പൂരില്‍ ജനവിധി തേടുന്നത്. വികസിത കേരളം വികസിത നിലമ്പൂര്‍ എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് എന്‍ഡിഎ മത്സരിക്കുന്നത്. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കുംവേണ്ടി എന്ന മുദ്രാവാക്യം ഉയോഗിച്ചാണ് ജനവിധി തേടുന്നത്. മലയോര കര്‍ഷകരെയും അടിസ്ഥാന പിന്നോക്ക വിഭാഗങ്ങളെയും ഇരുമുന്നണകളും പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായി അവഗണിച്ചുവെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
ശശിതരൂര്‍ സ്ഥാര്‍ത്ഥിയായപ്പോള്‍ കേണ്‍ഗ്രസിന്റെ എന്ത് ചുമതലയാണുണ്ടായിരുന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ സിപിഎമ്മിന്റെ ഏത് ഘടകത്തിലാണ് പ്രവര്‍ത്തിരുന്നതെന്നും പി.കെ കൃഷ്ണദാസ് ചോദിച്ചു. നിലമ്പൂരിലെ യദാര്‍ത്ഥ പോരാട്ടം എന്‍ഡിഎയും ഐഎന്‍ഡിയും തമ്മിലാണ്. എം.എ ബേബിയും രാഹുല്‍ ഗാന്ധിയും ഒരുമിച്ചിരുന്ന് എന്‍ഡിഎയ്‌ക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മത്സരിക്കുന്നില്ല എന്ന് ഒരിടത്തും സംസ്ഥാന പ്രസിഡന്റ് പറഞ്ഞിരുന്നില്ല എന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാന മീഡിയ-സോഷ്യല്‍ മീഡിയ പ്രഭാരി അനൂപ് ആന്റണി, സംസ്ഥാന മീഡിയ കണ്‍വീനര്‍ എസ്.സന്ദീപ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: