കൊല്‍ക്കൊത്ത: ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ പ്രതികരിച്ചില്ലെന്ന വിമര്‍ശനവുമായി പോസ്റ്റിട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളിയെ കൊല്‍ക്കൊത്ത പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കൊല്‍ക്കൊത്തയിലെ കോടതിയില്‍ ഹാജരാക്കിയ ഇവരെ ജൂണ്‍ 13 വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്‌ക്കാന്‍ കോടതി ഉത്തരവായി. ഈ അറസ്റ്റിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികാരമാണെന്നും അവരുടെ പൊലീസ് സാനതന വിശ്വാസികളെ മാത്രമാണ് അറസ്റ്റ് ചെയ്യുന്നതെന്നും ബിജെപി പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ കണ്ടന്‍റ് ക്രിയേറ്ററായ ഷര്‍മിഷ്ഠ പനോളി ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് കൊല്‍ക്കൊത്ത പൊലീസാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നും 22 കാരിയായ ഷര്‍മിഷ്ഠ പനോളിയെ അറസ്റ്റ് ചെയ്തത്. ഇവരുടെ ഇന്‍സ്റ്റഗ്രാം പേജിന് 90200 ഫോളോവേഴ്സ് ഉണ്ട്.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഷര്‍മിഷ്ഠ ചെയ്ത ഒരു വീഡിയോയാണ് വിവാദമായത്. ബോളിവുഡിലെ താരങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് മൗനം പാലിച്ചു എന്ന രീതിയിലായിരുന്നു ഷര്‍മിഷ്ഠയുടെ വിവാദ പരാമര്‍ശമെന്ന് പറയുന്നു. പിന്നീട് തന്റെ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ഷര്‍മിഷ്ട തന്നെ പോസ്റ്റിടുകയും അവര്‍ ആ വീഡിയോ പിന്‍വലിക്കുകയും ചെയ്തിരുന്നു. വര്‍ഗ്ഗീയ വികാരം കുത്തിയിളക്കാന്‍ ശ്രമിച്ചു, ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കാന്‍ ദുഷ്ടലാക്കോടെ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസെടുത്തത്. ഷര്‍മിഷ്ഠ പനോളിയുടെ മൊബൈല്‍ ഫോണും ലാപ് ടോപും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബംഗാളിലെ കൊല്‍ക്കൊത്തയിലെ അനന്ത്പൂര്‍ സ്വദേശിനിയായ ഷര്‍മിഷ്ഠ പൂനെ ലോ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയാണ്.
ഷര്‍മിഷ്ഠയെ അറസ്റ്റ് ചെയ്തത് തൃണമൂല്‍ ദുഷ്ടലാക്കെന്ന് ബിജെപി
നിയമവിരുദ്ധമാണ് ഷര്‍മിഷ്ഠയുടെ അറസ്റ്റെന്ന് വാദിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി. സനാതനികള്‍ക്കെതിരെ മാത്രമാണ് തൃണമൂല്‍ പൊലീസ് നടപടിയെടുക്കുന്നതെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി വിമര്‍ശിച്ചു.
കാളിയെ വിമര്‍ശിച്ച മഹുവ മൊയ്ത്രയ്‌ക്കെതിരെ പണ്ട് നിവൃത്തിയില്ലാതെ കൊല്‍ക്കൊത്ത പൊലീസ് കേസെടുത്തു. ആ കേസ് പിന്നീട് എന്തായി? ശിവഭഗവാനെക്കുറിച്ച് അവരുടെ എംപി സയോനി ഘോഷ് വിവാദപരാമര്‍ശം നടത്തിയിട്ട് എന്തെങ്കിലും കേസെടുത്തോ?- സുവേന്ദു അധികാരി ചോദിച്ചു.
Kolkata, West Bengal: Kolkata Police arrested a law student Sharmistha Panoli from Pune in Gurgaon for allegedly hurting religious sentiments through social media posts on Operation Sindoor. She was brought to Kolkata on transit remand and produced before the Alipore CJM Court.… pic.twitter.com/jxDpcVSzlJ
— IANS (@ians_india) May 31, 2025
പ്രതികരിക്കാൻ ഇവിടെ എഴുതുക: