Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം ; രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ ക്രിമിനലുകൾക്ക് എന്താണ് ലഭിച്ചത് എന്ന് അന്വേഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 07:29 pm IST
in Kerala

കൊച്ചി : അഫ്രിദി എന്ന മത തീവ്രവാദിയെക്കാൾ കൊടും വിഷങ്ങളാണ് ആ പരിപാടിയുടെ സംഘാടകരെന്ന് ജിതിൻ കെ ജേക്കബ് . വലിയ ഗൂഢാലോചന നടത്തി, പാകിസ്ഥാനും, തീവ്രവാദികൾക്കും വേണ്ടി ഇന്ത്യയെ അപമാനിക്കാൻ മനഃപൂർവം നടത്തിയ പരിപാടി ആണ് ഇതെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ കൊടും ക്രിമിനലുകൾക്ക് എന്താണ് പ്രതിഫലമായി ലഭിച്ചത് എന്നത് തൊട്ട് എല്ലാം അന്വേഷിക്കണം. ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം. ഇവരുടെ തീവ്രവാദ ബന്ധം, നാട്ടിൽ വരുമ്പോൾ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു, ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും ഇവർ പോയിട്ടുണ്ടോ എന്നത് അടക്കം വിശദമായി അന്വേഷിക്കണമെന്നും ജിതിൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം….

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ ജ്യോതി മൽഹോത്ര എന്ന യൂടുബറുടെ പ്രവർത്തികളും, നീക്കങ്ങളും സംശയാസ്പദം ആണെന്ന് ഒരു പ്രമുഖ സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ദേശീയ അന്വേഷണ ഏജൻസിയെ (NIA) ടാഗ് ചെയ്ത് ഒരു വർഷം മുൻപ് പോസ്റ്റ്‌ ഇട്ടിരുന്നു. ആ രാജ്യദ്രോഹിയെ അന്നേ നിരീക്ഷിക്കുകയും, പൊക്കുകയും ചെയ്തിരുന്നു എങ്കിൽ, നമുക്ക് പിന്നീട് ഉണ്ടായ നാണക്കേടും, സുരക്ഷ വീഴ്ചയും ഒഴിവാക്കാമായുന്നു..!
പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും, കടുത്ത ഇന്ത്യ വിരുദ്ധനും, മത തീവ്രവാദിയുമായ അഫ്രിദിക്ക് ദുബായിലെ ‘മലയാളി കൂട്ടായ്‌മ’ പാകിസ്ഥാൻ അസോസിയേഷൻ ഹാളിൽ വൻ സ്വീകരണം ഒരുക്കിയത് നിഷ്കളങ്കമായി കാണാൻ കഴിയില്ല, പ്രത്യേകിച്ച് അവരുടെ വിശദീകരണം കൂടി പുറത്ത് വന്നതോടെ.
വലിയ ഗൂഢാലോചന നടത്തി, പാകിസ്ഥാനും, തീവ്രവാദികൾക്കും വേണ്ടി ഇന്ത്യയെ അപമാനിക്കാൻ മനഃപൂർവം നടത്തിയ പരിപാടി ആണ് ഇതെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം.
ഇന്ത്യയിൽ നടക്കുന്ന ഭീകര വാദി അക്രമണങ്ങളെ ന്യായീകരിക്കുന്ന അഫ്രിദി എന്ന കടുത്ത ഇന്ത്യ വിരുദ്ധനായ, മത തീവ്രവാദിയെ നേരിട്ട് പോയി സ്വീകരിച്ച്, വേദിയിൽ കയറ്റി ബൂം ബൂം അഫ്രിദി എന്ന് ആരവവും ആർപ്പ് വിളിയും നടത്തി, എല്ലാവരും ഹസ്തദാനവും നടത്തി, പ്രസംഗിക്കാൻ മൈക്കും നൽകി, തീവ്രവാദിയുടെ പ്രസംഗം കേട്ട് കയ്യുമടിച്ചിട്ട് പറയുവാ ‘അയാൾ ക്ഷണിക്കപ്പെടാതെ വന്നതാണ്’ എന്ന്..!
അഫ്രിദി എന്ന മത തീവ്രവാദിയെക്കാൾ കൊടും വിഷങ്ങളാണ് ആ പരിപാടിയുടെ സംഘാടകർ എന്ന് പറയേണ്ടി വരും. ഇവർ നടത്തിയ വിശദീകരമാണ് ഇവരെ കൂടുതൽ തുറന്ന് കാട്ടിയത്. I
ആ പരിപാടി പാകിസ്ഥാൻ സ്പോൺസർഡ് ആയിരുന്നു എന്നത് മനസ്സിലാക്കാൻ, പരിപാടി നടന്ന ആ നിമിഷം തന്നെ പാകിസ്ഥാൻ മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധിച്ചാൽ മതി. ‘ഇന്ത്യൻ സമൂഹം അഫ്രിദിക്ക് സ്വീകരണം നൽകി’ എന്നായിരുന്നു ആ വാർത്ത.
രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ കൊടും ക്രിമിനലുകൾക്ക് എന്താണ് പ്രതിഫലമായി ലഭിച്ചത് എന്നത് തൊട്ട് എല്ലാം അന്വേഷിക്കണം. ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം. ഇവരുടെ തീവ്രവാദ ബന്ധം, നാട്ടിൽ വരുമ്പോൾ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു, ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും ഇവർ പോയിട്ടുണ്ടോ എന്നത് അടക്കം വിശദമായി അന്വേഷിക്കണം.
മതമൗലിക വാദികൾക്ക് ഒപ്പം ചേർന്ന് പണത്തിന് വേണ്ടി ഇന്ത്യയെ ഒറ്റുകൊടുത്ത ജ്യോതി മൽഹോത്രയെ പോലുള്ള രാജ്യദ്രോഹികളുടെ മലയാളി പതിപ്പ് ആണോ ഇവർ എന്നത് അന്വേഷിക്കുക തന്നെ വേണം.
ഇന്ത്യാ വിരുദ്ധരായ ഈ തീവ്രവാദ അനുകൂലികൾ കാരണം ലോകത്തുള്ള എല്ലാ മലയാളികളും നാണം കെട്ടിരിക്കുക ആണ്. എല്ലാ ദേശീയ മാധ്യമങ്ങളിലും ഈ രാജ്യദ്രോഹികൾ നിറഞ്ഞു നിൽക്കുകയാണ്. ഇന്ത്യക്കാരൻ എന്ന ദേശീയ വികാരം ഉൾക്കൊണ്ട്‌ അഭിമാനത്തോടെയും മാന്യമായും ജീവിക്കുന്ന എല്ലാ മലയാളികൾക്കും അപമാനമാണ് ഈ ക്രിമിനലുകൾ.
സുരക്ഷ ഏജൻസികൾ എന്ത് നടപടി എടുക്കുന്നു എന്നതിലുപരി, ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ പൊതുസമൂഹത്തിന് ചെയ്യാൻ ഒത്തിരി കാര്യങ്ങൾ ഉണ്ട്. ഇത്തരം രാജ്യദ്രോഹികളെ തുറന്ന് കാട്ടുകയും, ഒറ്റപ്പെടുത്തുകയും ചെയ്യണം. അത് ലോകത്തിന് മുന്നിൽ തുറന്ന് പറയണം. പൗരന്മാർ എന്ന നിലയിൽ അത് നമ്മുടെ കടമ ആണ് എന്നത് മറക്കരുത്.

Tags: Jithin K JacobDubai Malayali organizationafrididubai malayali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

Marukara

ഗൾഫ് പ്രതിസന്ധി താൽക്കാലികം; പ്രവാസികൾക്ക് അതിജീവന ശേഷിയിൽ വിശ്വാസം വേണം

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

Article

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.