ന്യൂദല്‍ഹി: ഇന്ത്യ-പാക് യുദ്ധത്തില്‍ പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയുമായി ബന്ധം വേര്‍പ്പെടുത്തി ഇന്‍ഡിഗോ വിമാനക്കമ്പനി. ആഗസ്ത് 31ന് തുര്‍ക്കി വിമാനക്കമ്പനികളുമായുള്ള കരാര്‍ അവസാനിപ്പിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.
തുര്‍ക്കി സര്‍ക്കാരിന്റെ കമ്പനിയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ്. ഇവരുമായുള്ള ബന്ധമാണ് ഇന്‍ഡിഗോ വിച്ഛേദിക്കുന്നത്. യുദ്ധത്തില്‍ പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയുടെ വിമാനക്കമ്പനിയായ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് എയറിന്ത്യയും ഇന്‍ഡിഗോയും നേരത്തെ തന്നെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കിയുമായുള്ള ബന്ധം തുടര്‍ന്നാല്‍ ബിസിനസിനെ ബാധിക്കുമന്നും സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ഇരുകമ്പനികളും കണക്കുകൂട്ടിയിരുന്നു.
ആഗസ്ത് 31ഓടെ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള ബന്ധം അവസാനിപ്പിക്കുമന്നും ഇനി കരാര്‍ പുതുക്കില്ലെന്നും ഇന്‍ഡിഗോ എഴുതിനല്‍കിയതായി ഡയറക്ടര്‍ ജനറല്‍ സിവില്‍ എവിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: