India

ഗിരീഷ് കര്‍ണാടിനെ കോടിപതിയാക്കിയ നന്ദന്‍ നിലകേനി; 1993ല്‍ 9500 രൂപയ്‌ക്ക് വാങ്ങിയ ഇന്‍ഫോസിസ് ഓഹരിയ്‌ക്കിപ്പോള്‍ 16 കോടി രൂപ!

ഗിരീഷ് കര്‍ണാഡ് എന്ന കന്നട നടനും നാടക-ചലച്ചിത്രസംവിധായകനും കോടിപതിയായി മാറിയത് സിനിമയില്‍ നിന്നുള്ള വരുമാനം കൊണ്ടല്ല. ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളും അദ്ദേഹത്തിന്‍റെ ബന്ധുവും കൂടിയായ നന്ദന്‍ നിലകേനി കാരണമാണ്. എങ്ങിനെയാണ് സോഫ്റ്റ് വെയര്‍ വ്യവസായം തീര്‍ത്ത വിപ്ലവം ബെംഗളൂരുവിന്‍റെ മുഖച്ഛായ മാറ്റിയത് എന്ന് വിവരിക്കുകയാണ് ഈ പുസ്തകം.

ബെംഗളൂരു: ഗിരീഷ് കര്‍ണാഡ് എന്ന കന്നട നടനും നാടക-ചലച്ചിത്രസംവിധായകനും കോടിപതിയായി മാറിയത് സിനിമയില്‍ നിന്നുള്ള വരുമാനം കൊണ്ടല്ല. ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളും അദ്ദേഹത്തിന്റെ ബന്ധുവും കൂടിയായ നന്ദന്‍ നിലകേനി കാരണമാണ്. എങ്ങിനെയാണ് സോഫ്റ്റ് വെയര്‍ വ്യവസായം തീര്‍ത്ത വിപ്ലവം ബെംഗളൂരുവിന്റെ മുഖച്ഛായ മാറ്റിയത് എന്ന് വിവരിക്കുകയാണ് ഈ പുസ്തകം.

അന്ന് ഇന്‍ഫോസിസ് എന്ന കമ്പനിയുടെ തുടക്കക്കാലമാണ്. നന്ദന്‍ നിലകേനി സംവിധായകന്‍ ഗിരീഷ് കര്‍ണാഡിനോട് കുറച്ച് ഇന്‍ഫോസിസ് ഓഹരികള്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചു. പിന്നെയാകാം എന്ന് മറുപടി പറഞ്ഞെങ്കിലും പല തവണ നന്ദന്‍ ഗിരീഷ് കര്‍ണാടിനെ ഓഹരിയെടുപ്പിക്കാന്‍ നിര്‍ബന്ധിച്ചു. ‘ഈ നന്ദന്‍ എന്ന ശുണ്ഠിപിടിപ്പിക്കുന്നു’ എന്നാണ് അന്ന് ഗിരീഷ് കര്‍ണാഡ് ഭാര്യയോട് പറഞ്ഞത്. അടുത്ത ബന്ധുവാണ്. പിണക്കേണ്ടല്ലോ എന്ന് കരുതി 1993ല്‍ ഗിരീഷ് കര്‍ണാഡ് 100 ഇന്‍ഫോസിസ് ഓഹരികള്‍ വാങ്ങി. അന്ന് ഒരു ഓഹരിയുടെ വില 95 രൂപ മാത്രമാണ്. പല തവണ ഓഹരി വിഭജനവും ബോണസ് ഓഹരികളും ചേര്‍ന്നപ്പോള്‍ ഇന്ന് ഗിരീഷ് കര്‍ണാഡിന്റെ ഭാര്യയുടെ കയ്യിലെ (ഗിരീഷ് കര്‍ണാഡ് ഇന്ന് ജീവിച്ചിരിപ്പില്ല) 100 ഓഹരികള്‍ ഒരു 1,2 ലക്ഷം ഇന്‍ഫോസിസ് ഓഹരികളായി മാറി. ഇന്ന് ഒരു ഇന്‍ഫോസിസ് ഓഹരിയുടെ വില 1580 രൂപയാണ്. ഗിരീഷ് കര്‍ണാഡിന്റെ ഭാര്യക്ക് ഇന്ന് ആ ഓഹരികള്‍ വിറ്റാല്‍ കിട്ടുക എത്രയെന്നോ? 16.18 കോടി രൂപ.

പത്രപ്രവര്‍ത്തകനായ റോളോ റോമിഗ് എഴുതിയ ആയാം ഓണ്‍ ദ ഹിറ്റ് ലിസ്റ്റ്: മര്‍ഡര്‍ ആന്‍റ് മിത്ത് – മേക്കിംഗ് ഇന്‍ സൗത്ത് ഇന്ത്യ എന്ന പുസ്തകത്തിലാണ് ഈ കഥ പറയുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക