Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് വലിയ വഞ്ചനകളുടെ ചരിത്രമുള്ള ഉദ്ധവ് താക്കറെ…അതിനാല്‍ സഖ്യമുണ്ടാക്കാന്‍ രണ്ട് വട്ടം ഭയന്ന് രാജ് താക്കറെ

രണ്ട് വലിയ വഞ്ചനയുടെ ചരിത്രം പേറുന്ന നേതാവാണ് ഉദ്ധവ് താക്കറെയെന്ന് ചില രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു. അതില്‍ നമ്മുടെ ഓര്‍മ്മയില്‍ എളുപ്പം എത്തുന്നത് ബിജെപിയെ വഞ്ചിച്ച ഉദ്ധവ് താക്കറെയുടെ തീരുമാനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2025, 10:35 pm IST
in India

മുംബൈ: രണ്ട് വലിയ വഞ്ചനയുടെ ചരിത്രം പേറുന്ന നേതാവാണ് ഉദ്ധവ് താക്കറെയെന്ന് ചില രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു. അതില്‍ നമ്മുടെ ഓര്‍മ്മയില്‍ എളുപ്പം എത്തുന്നത് ബിജെപിയെ വഞ്ചിച്ച ഉദ്ധവ് താക്കറെയുടെ തീരുമാനമാണ്.

ഉദ്ധവ് താക്കറെയുടെ ആജന്മശത്രുക്കളെ കൂട്ടുപിടിച്ചുള്ള ആദ്യത്തെ വഞ്ചന

2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിന് മുന്‍പേ ഉദ്ധവ് താക്കറെ-ബിജെപി സഖ്യം ഉണ്ടാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ശിവസേനയ്‌ക്ക് 56 സീറ്റുകളും എന്‍സിപിയ്‌ക്ക് 54 സീറ്റുകളും കോണ്‍ഗ്രസിന് 44 സീറ്റുകളും ലഭിച്ചിരുന്നു. സാധാരണഗതിയില്‍ ബിജെപിയും ശിവസേനയും ചേര്‍ന്ന് 161 സീറ്റുകളോടെ മഹാരാഷ്‌ട്ര ഭരിയ്‌ക്കേണ്ടതായിരുന്നു. പക്ഷെ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മുഖ്യമന്ത്രി പദം ബിജെപിയ്‌ക്ക് നല്‍കാന്‍ മടിച്ചു. പകരം ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ നിതാന്ത ശത്രുക്കളായ ശരദ് പവാറിന്റെ എന്‍സിപിയുമായും കോണ്‍ഗ്രസുമായും കൈകോര്‍ത്ത് ഉദ്ധവ് താക്കേറെ മുഖ്യമന്ത്രിയാകുകയും മകന്‍ ആദിത്യ താക്കറെയെ സീനിയര്‍ ശിവസേനാനേതാക്കളെ തഴഞ്ഞ് മന്ത്രിയാക്കുകയും ചെയ്തു. മൂന്ന് പാര്‍ട്ടികളും കൈകോര്‍ക്കുകവഴി വഞ്ചനയുടെ മഹാവികാസ് അഘാഡി എന്ന മുന്നണി രൂപം കൊണ്ടു. മഹാരാഷ്ട തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കളങ്കം ചേര്‍ത്ത അധ്യായം.

രാജ് താക്കറെ എന്ന രാഷ്‌ട്രീയക്കാരനെ തകര്‍ത്ത ആദ്യത്തെ വഞ്ചന

ഇതിന് മുന്‍പ് ഉദ്ധവ് താക്കറെ ഒരു വഞ്ചന നടത്തിയിരുന്നു. 1988ല്‍ ആയിരുന്നു അത്. ശിവസേന നേതാവ് ബാല്‍ താക്കറെയുടെ പിന്‍ഗാമിയായി വരാന്‍ സാധ്യതയുണ്ടായിരുന്നത് മരുമകന്‍ രാജ് താക്കറെയായിരുന്നു. കാരണം രാജ് താക്കറെയായിരുന്നു ശിവസേനയുടെ യുവനേതാവ്. വ്യക്തിത്വത്തിലും ബാല്‍താക്കറെയുടെ കാര്‍ക്കശ്യസ്വഭാവം രാജ് താക്കറെയ്‌ക്കുണ്ടായിരുന്നു. ആക്രണോത്സുകത, മൂര്‍ച്ചയേറിയ പ്രസംഗം-ഇക്കാര്യങ്ങളില്‍ ബാല്‍താക്കറെയുടെ തനിസ്വരൂപമായിരുന്നു രാജ് താക്കറെയ്‌ക്ക്. ബാല്‍ താക്കറെയുടെ മൂന്നാമത്തെ മകനായ ഉദ്ധവ് താക്കറെയ വെറുമൊരു ഫൊട്ടോഗ്രാഫറായിരുന്നു. പിതാവിന്റെ ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന ഫൊട്ടോഗ്രാഫര്‍. പക്ഷെ 1990ല്‍ ഉദ്ധവിന് രാഷ്‌ട്രീയത്തില്‍ താല്‍പര്യംവന്നു.

1996ല്‍ ഒരു കൊലപാതകം നടന്നു. രമേഷ് കിണി എന്ന രാഷ്‌ട്രീയക്കാരന്റെ മൃതദേഹം പുണെയിലെ സിനിമാ ഹാളില്‍ കണ്ടെത്തി. വാടകവീട് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ട് രാജ് താക്കറെയും ഗുണ്ടകളും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കൊല്ലപ്പെട്ട രമേഷ് കിണിയുടെ ഭാര്യ ഷീല ആരോപിച്ചു. ഇത് ശിവസേനയ്‌ക്കകത്ത് വലിയ കോലാഹലം സൃഷ്ടിച്ചു. സിബിഐ കേസന്വേഷണത്തിന് വന്ന ശേഷം രാജ് താക്കറെയുടെ അനുയായി അശുതോഷ് റാണെയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടില്ലെങ്കിലും രാജ് താക്കറെയുടെ രാഷ്‌ട്രീയ ഭാവിയ്‌ക്ക് ഈ കൊലപാതകം മങ്ങലേല്‍പിച്ചു. ഈ അവസരം മുതലെടുത്ത് ഉദ്ധവ് താക്കറെ നേതാവായി ഉയര്‍ന്നുവന്നു. വിറകുവെട്ടാതെയും വെള്ളംകോരാതെയുമുള്ള രാഷ്‌ട്രീയ വിജയം. വൈകാതെ ശിവസേനയിലെ തീരുമാനം കൈക്കൊള്ളുന്ന നേതാവായി ഉദ്ധവ് മാറി. രാജ് തഴയപ്പെട്ടു. 2003 ആകുമ്പോഴേക്കും ഇരുവരും മുഖത്തോട് മുഖം കാണില്ലെന്ന നിലവന്നു. മറാത്തക്കാരല്ലാത്തവരെ ഉദ്ധവ് സ്വീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ മറാത്തക്കാരല്ലാത്തവരെ തല്ലിയോടിക്കുകയായിരുന്നു രാജ് താക്കറെ. വഴക്ക് മൂത്തതോടെ രാജ് താക്കറെ പാര്‍ട്ടി വിട്ട് പുറത്തുപോയി. മഹാരാഷ്‌ട്ര നവനിര്‍മ്മാണ സേന (എംഎന്‍എസ്) എന്ന പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

ചൂടുവെള്ളത്തില്‍ വീണ പൂച്ചയ്‌ക്ക് ഉദ്ധവ് താക്കറെയെ പേടി

ഇപ്പോഴിതാ മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയും രാജ് താക്കറെയുടെ പാര്‍ട്ടിയും തമ്മില്‍ സഖ്യം ഉണ്ടാക്കണമെന്ന അഭിപ്രായം ഉയരുകയാണ്. രാജ് താക്കറെ തന്നെ മുന്നോട്ട് വെച്ച ഈ നിര്‍ദേശം ഉദ്ധവ് താക്കറെയ സ്വാഗതം ചെയ്തു. ഈ ആശയത്തിന് പിന്നിലെ സൂത്രധാരന്‍ ശരത് പവാറാണെന്ന് പറയപ്പെടുന്നു. പക്ഷെ പഴയൊരു വഞ്ചനയുടെ കണക്ക് ബാക്കിയുള്ളതിനാല്‍  പുതുതായി സഖ്യം രൂപീകരിക്കുകയാണെങ്കില്‍ കൃത്യമായി അധികാരം പങ്കുവെയ്‌ക്കണമെന്ന അഭിപ്രായമാണ് രാജ് താക്കറെയുടെ അനുയായികളായ നേതാക്കള്‍ താക്കീത് നല്‍കുന്നത്. ഉദ്ധവ് താക്കറെ കാര്യം നടന്നുകഴിഞ്ഞാല്‍ പുറത്തേക്കെറിയുമെന്ന ഭയമാണ് എംഎന്‍എസ് നേതാക്കള്‍ക്കുള്ളത്. കൃത്യമായി ധാരണയുണ്ടാക്കിയാല്‍ സഖ്യമാകാമെന്ന് കഴിഞ്ഞ ദിവസം രാജ് താക്കറെയ്‌ക്കൊണ്ട് പറയിച്ചത് ഉദ്ധവ് താക്കറെയുടെ ഈ വഞ്ചനയെക്കുറിച്ച് കൊണ്ടറിഞ്ഞതിനാലാണ്.

 

Tags: Uddhav Thackeraybal thackerayMaha Vikas AghadiMNSRaj Thackeraycheating BJP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.