Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാന് സ്വബോധം തിരിച്ചു കിട്ടിയോ ? ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ ഇനിയും ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ

വ്യാഴാഴ്ച പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഇന്ത്യയുമായി ചർച്ചകൾ വാഗ്ദാനം ചെയ്യുകയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടിയുള്ള സംഭാഷണത്തിന് പാകിസ്ഥാൻ തയ്യാറാണെന്ന് പറയുകയും ചെയ്തിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2025, 04:38 pm IST
in World

ഇസ്ലാമാബാദ്: ഇന്ത്യയുമായി സമഗ്രമായ സംഭാഷണം നടത്തണമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ദാർ വീണ്ടും ആവശ്യപ്പെട്ടു. പാകിസ്ഥാനുമായുള്ള ഏത് ചർച്ചയും തീവ്രവാദവും പാക് അധീന കശ്മീരും (പി‌ഒ‌കെ) സംബന്ധിച്ച വിഷയങ്ങളിൽ മാത്രമായിരിക്കുമെന്ന് ഇന്ത്യ ഇതിനകം വ്യക്തമാക്കിയ സമയത്താണ് ദാറിന്റെ പ്രസ്താവന.

ഇന്ത്യയുമായുള്ള വെടിനിർത്തൽ മെയ് 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും ആത്യന്തികമായി രാഷ്‌ട്രീയ സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് വ്യാഴാഴ്ച ഇഷാഖ് ദാർ പറഞ്ഞു. ഇന്ത്യയുമായി സമഗ്രമായ സംഭാഷണത്തിന് തയ്യാറാണെന്ന് പാകിസ്ഥാൻ അന്താരാഷ്‌ട്ര സമൂഹത്തിന് സന്ദേശം നൽകിയിട്ടുണ്ടെന്ന് ദാർ പറഞ്ഞു.

ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിലുള്ള അടുത്ത ചർച്ച മെയ് 18 ന് ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവയ്‌ക്കാനുള്ള സാധ്യതയെക്കുറിച്ചും ദാർ അഭിപ്രായപ്പെട്ടു. ഇന്ത്യ പാകിസ്ഥാന്റെ വെള്ളം തടയാൻ ശ്രമിച്ചാൽ അത് ഒരു യുദ്ധപ്രവൃത്തിയായി കണക്കാക്കുമെന്നും ദാർ പറഞ്ഞു.

വ്യാഴാഴ്ച പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഇന്ത്യയുമായി ചർച്ചകൾ വാഗ്ദാനം ചെയ്യുകയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടിയുള്ള സംഭാഷണത്തിന് പാകിസ്ഥാൻ തയ്യാറാണെന്ന് പറയുകയും ചെയ്തിരുന്നു.

ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി മെയ് 6-7 രാത്രിയിലാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഈ ഓപ്പറേഷനിൽ പാകിസ്ഥാനിലെയും പി‌ഒ‌കെയിലെയും തീവ്രവാദ ഒളിത്താവളങ്ങളിൽ ഇന്ത്യ കൃത്യമായ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷം മെയ് 8, 9, 10 തീയതികളിൽ പാകിസ്ഥാൻ ഇന്ത്യൻ സൈനിക സ്ഥാപനങ്ങൾ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. അതിനുശേഷം സൈനിക നടപടി നിർത്താൻ പാകിസ്ഥാൻ മുന്നോട്ട് വന്നതോടെ ഇന്ത്യയും സമ്മതിച്ചു.

അതേ സമയം ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ സംഘർഷങ്ങൾക്കിടയിൽ നയതന്ത്ര നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനയായാണ് പാകിസ്ഥാനിൽ നിന്നുള്ള ചർച്ചയ്‌ക്കുള്ള നിർദ്ദേശം കാണപ്പെടുന്നത്. എന്നിരുന്നാലും ഇന്ത്യയുടെ നിലപാട് ഇപ്പോഴും കർക്കശമായി തുടരുന്നുണ്ട്. ഭീകരതയ്‌ക്കെതിരെ കൃത്യമായ നടപടി ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.

ഇവിടെ എടുത്ത് പറയേണ്ടത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമഗ്രമായ സംഭാഷണം ആരംഭിച്ചത് 2003 ൽ ജനറൽ പർവേസ് മുഷറഫ് പാകിസ്ഥാൻ പ്രസിഡന്റായിരുന്നപ്പോഴാണ്. എന്നിരുന്നാലും 2008 ലെ മുംബൈ ആക്രമണത്തിനുശേഷം ഈ പ്രക്രിയ പൂർണ്ണമായും പാളം തെറ്റി. പിന്നീട് ഇതുവരെ ഔപചാരികമായി പുനരാരംഭിച്ചിട്ടില്ല.

Tags: indiapakistanJammu and KashmirceasefireIshaq DarPahalgam terrorist attackOperation SindoorAsim Munir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

‘ഭൂപടത്തിൽ തുടരണോ, അതോ ചരിത്ര പുസ്തകത്തിൽ ഒതുങ്ങണോ? തീരുമാനം നിങ്ങളുടേത്‘: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പുതിയ വാര്‍ത്തകള്‍

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.