Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

പാകിസ്ഥാനിലെ നൂര്‍ ഖാന്‍ എന്ന റാവല്‍പിണ്ടിക്കടുത്തുള്ള പാകിസ്ഥാന്റെ സൈനിക വിമാനത്താവളം തകര്‍ത്തത് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ആണ്. ബ്രഹ്മോസ് ഏല്‍പിച്ച ആഘാതത്തിന്റെ ശക്തിയില്‍ നൂര്‍ഖാന്‍ വിമാനത്താവളത്തിനടുത്തുള്ള ആണവകേന്ദ്രത്തില്‍ ചോര്‍ച്ച പോലുമുണ്ടായി. ഇതോടെ ബ്രഹ്മോസ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിലും അതിന് ശേഷം നടത്തിയ ആക്രമണത്തിലും ബ്രഹ്മോസ് ഇന്ത്യയുടെ മുഖ്യ ആയുധമായിരുന്നു.

Janmabhumi Online by Janmabhumi Online
May 12, 2025, 06:05 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നൗ: പാകിസ്ഥാനിലെ നൂര്‍ ഖാന്‍ എന്ന റാവല്‍പിണ്ടിക്കടുത്തുള്ള പാകിസ്ഥാന്റെ സൈനിക വിമാനത്താവളം തകര്‍ത്തത് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ആണ്. ബ്രഹ്മോസ് ഏല്‍പിച്ച ആഘാതത്തിന്റെ ശക്തിയില്‍ നൂര്‍ഖാന്‍ വിമാനത്താവളത്തിനടുത്തുള്ള ആണവകേന്ദ്രത്തില്‍ ചോര്‍ച്ച പോലുമുണ്ടായി. ഇതോടെ ബ്രഹ്മോസ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിലും അതിന് ശേഷം നടത്തിയ ആക്രമണത്തിലും ബ്രഹ്മോസ് ഇന്ത്യയുടെ മുഖ്യ ആയുധമായിരുന്നു.

ബ്രഹ്മോസ് ചര്‍ച്ചാവിഷയമാകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൊഡക്ഷൻ യൂണിറ്റ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തത്. വെർച്വല്‍ ആയാണ് ഉല്‍പാദന യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. പ്രതിവർഷം 80 മുതല്‍ 100 വരെ ബ്രഹ്മോസ് മിസൈലുകള്‍ ഇവിടെ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. പിന്നീട് 150ഓളം പുതുതലമുറയില്‍പെട്ട ബ്രഹ്മോസ് എന്‍ജിയും ഇവിടെ ഉല്‍പാദിപ്പിക്കാനുള്ള ശേഷി വര്‍ധിപ്പിക്കും. ബ്രഹ്മോസിന്റെ രൂപകല്‍പന, വികസനം, ഉല്‍പാദനം എന്നിവ ഇവിടെ നടക്കും.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഭിമാനമായ പ്രതിരോധ ഇടനാഴി പദ്ധതിയുടെ ഭാഗമായുള്ളതാണ് ഈ ബ്രഹ്മോസ് ഇന്‍റഗ്രേഷന്‍ ടെസ്റ്റിങ്ങ് യൂണിറ്റ് തുറക്കുന്നത്. ഉത്തര്‍പ്രദേശില്‍ ആറ് ആയുധ നിര്‍മ്മാണ യൂണിറ്റുകളാണ് പ്രതിരോധ ഇടനാഴി പദ്ധതിയില്‍ വരുന്നത്. കാണ്‍പൂര്‍, അലിഗഡ്, ആഗ്ര, ജാന്‍സി, ചിത്രകൂട് എന്നിവിടങ്ങളിലാണ് മറ്റ് യൂണിറ്റുകള്‍ വരുന്നത്.

ലഖ്നൗവിലെ യൂണിറ്റ് 300 കോടി രൂപ ചെലവില്‍ ആണ് നിർമ്മിച്ചത്. ആകാശം, ഭൂതലം, സമുദ്രം എന്നിങ്ങനെ ത്രിതലങ്ങളില്‍ നിന്നും തൊടുക്കാന്‍ കഴിയുന്നതാണ് ബ്രഹ്മോസ് എന്ന ക്രൂയിസ് മിസൈല്‍. ഈ ഉല്‍‌പാദന യൂണിറ്റ് 290 മുതല്‍ 400 കിലോമീറ്റർ വരെ ദൂരപരിധിയുള്ളവയാണ് ഇവിടെ നിര്‍മ്മിക്കുന്ന മിസൈലുകള്‍. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്തമായാണ് ഈ മിസൈല്‍ വികസിപ്പിച്ചെടുത്തത്.

എന്താണ് പുതുതലമുറ ബ്രഹ്മോസ്?

ബ്രഹ്മോസിന്റെ അടുത്ത തലമുറ മിസൈലുകളും ഇവിടെ ഒരു വർഷത്തിനുള്ളില്‍ തയ്യാറായി വിതരണം ചെയ്യും. ന്യൂജനറേഷന്‍ ബ്രഹ്മോസ് എന്ന രീതിയില്‍ ബ്രഹ്മോസ് എന്‍ജി എന്നാണ് ഇത് അറിയപ്പെടുക. ഇതുവരെ സുഖോയ് പോലുള്ള യുദ്ധവിമാനങ്ങള്‍ക്ക് ഒരു ബ്രഹ്മോസ് മിസൈല്‍ മാത്രമേ വഹിക്കാൻ കഴിയൂ. എന്നാല്‍ ഇനി മുതല്‍ അവയ്‌ക്ക് മൂന്ന് അടുത്ത തലമുറ ബ്രഹ്മോസ് മിസൈലുകള്‍ (ബ്രഹ്മോസ് എന്‍ജി) വരെ വഹിക്കാൻ കഴിയും. 2,900 കിലോഗ്രാം ഭാരമുള്ള നിലവിലെ ബ്രഹ്മോസ് മിസൈലുമായി താരതമ്യപ്പെടുത്തുമ്ബോള്‍, അടുത്ത തലമുറ ബ്രഹ്മോസ് മിസൈലിന് 1290 കിലോഗ്രാമേ ഭാരം ഉണ്ടാകൂ. 300 കിലോമീറ്ററിലധികം പ്രഹരപരിധിയും ഉണ്ട്. മണിക്കൂറില്‍ 3430 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ സാധിക്കും. വിക്ഷേപിക്കുക, മറക്കുക (ഫയര്‍ ആന്‍റ് ഫോര്‍ഗെറ്റ്) എന്നതാണ് ബ്രഹ്മോസിന്റെ രീതി. തൊടുത്തുകഴിഞ്ഞാല്‍ പിന്നെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിയ്‌ക്കും.

ബ്രഹ്മോസിന് ഡിമാന്‍റ് കൂടുന്നു

ബ്രഹ്മോസ് മിസൈലിന്റെ ഖ്യാതി പരക്കുന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ ഇവ വാങ്ങാന്‍ തയ്യാറായി മുന്നോട്ട് വരികയാണ്. ഗള്‍ഫ് രാജ്യങ്ങള്‍, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവ ബ്രഹ്മോസ് വാങ്ങാന്‍ മുന്‍പന്തിയില്‍ ഉണ്ട്. അമേരിക്കയ്‌ക്ക് പോലും ബ്രഹ്മോസ് ആവശ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രഹ്മോസ് വില്‍പന നല്ല വരുമാനമായി മാറും.

2018 ലെ ആഗോള നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പ്രതിരോധ വ്യാവസായിക ഇടനാഴി സംരംഭത്തിന്റെ ഭാഗമായാണ് ഉല്‍‌പാദന യൂണിറ്റ് പ്രഖ്യാപിച്ചത്. 2021ലാണ് നിർമാണ യുണീറ്റിന് തറക്കല്ലിട്ടത്. ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയുടെ എൻപിഒ മഷിനോസ്ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്മോസ് മിസൈലുകള്‍. ഇവിടെ എയ്റോസ്പേസ് ഗ്രേറ്റ് വസ്തുക്കളും ടൈറ്റാനിയവും ഉല്‍പാദിക്കും.

പ്രതിരോധവിപണിയില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുക, സ്വന്തം രാജ്യത്തിനുള്ള സാധനങ്ങള്‍ സ്വയം ഉല്‍പാദിപ്പിക്കുന്ന മെയ്‌ക്ക് ഇന്‍ ഇന്ത്യ ശക്തിപ്പെടുത്തുക, ഇന്ത്യയുടെ പ്രതിരോധ ശേഷി കൂട്ടുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ ലഖ്നൗ ബ്രഹ്മോസ് യൂണിറ്റിലൂടെ സാധ്യമാകുന്നത്.

Tags: #DefencecorridorprojectyogiUttarpradeshBrahmos#RajnathSingh#Brahmosmissile#IndiaPakWar#Operationsindoor#NurKhanairbase
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ (മുകളില്‍) ഇറാന്‍റെ സെജ്ജില്‍ മിസൈല്‍ (താഴെ)
India

ഇസ്രയേലിനെതിരെ ഇറാന്‍ ഉപയോഗിച്ചത് ബലിസ്റ്റിക് മിസൈലുകള്‍, ഇന്ത്യ പാകിസ്ഥാനെതിരെ ഉപയോഗിച്ചത് ക്രൂയിസ് മിസൈലുകള്‍

തിരുപ്പറക്കുണ്ഡ്രത്തെ സിക്കന്ദര്‍ മലയാക്കാനുള്ള ഗൂഢശ്രമത്തിനെതിരെ മുരുകഭക്തര്‍ ഹിന്ദുമുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ സമരം (വലത്ത്)
India

മുരുകനിലൂടെ ദ്രാവിഡ രാഷ്‌ട്രീയത്തെ അടിക്കല്ലിളക്കാന്‍ മുരുകഭക്തര്‍; സിക്കന്ദര്‍മലയെ തടയാന്‍ യോഗിയും പവന്‍കല്യാണും മുരുകന്റെ മലയില്‍ എത്തും

അസിം മുനീര്‍ (ഇടത്ത്) ട്രംപ് (നടുവില്‍) ആയത്തൊള്ള അലി ഖൊമേനി (വലത്ത്)
India

ട്രംപ് അസിം മുനീറിനെ സ്വീകരിച്ചത് ഇന്ത്യയെ തോല്‍പിക്കാനല്ല, ഇറാനെ ഒറ്റപ്പെടുത്താന്‍…ട്രംപിന്‍റേത് സങ്കീര്‍ണ്ണമായ നയതന്ത്രം

India

വീണ്ടും ഇന്ത്യയ്‌ക്കെതിരെ അസിം മുനീറിന്റെ യുദ്ധപ്രഖ്യാപനം; ഇന്ത്യന്‍ ജീവിതം പാകിസ്ഥാന്റെ നിയന്ത്രണത്തിലാകുമെന്ന് അസിം മുനീര്‍

India

ഇന്ത്യയ്‌ക്ക് പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ആണവായുധങ്ങളുണ്ട്, ഇന്ത്യയ്‌ക്കുള്ളത് 180 ആണവായുധങ്ങള്‍: സിപ്രി

പുതിയ വാര്‍ത്തകള്‍

ഐഎഎസ് പോര്; പ്രതികാരത്തിനായി അധികാര ദുര്‍വിനിയോഗം

ഇസ്രായേൽ- ഇറാൻ സംഘർഷം: ‘ജൂത ഒളിമ്പിക്സ്’ എന്നറിയപ്പെടുന്ന മക്കാബിയ ഗെയിംസ് ഇസ്രായേൽ മാറ്റി വെച്ചു

മധ്യേഷ്യയില്‍ ഇറാന്‍ എന്ന ഭീകരതയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകരുന്നു; ഇനി വൈകാതെ ആയത്തൊള്ള ഖൊമേനിക്ക് പകരം മറ്റൊരാള്‍ എത്തും

കൊവിഡിന്റെ പുതിയ വകഭേദം ‘നിംബസ്’ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നു

ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്: ക്ഷേത്രദര്‍ശനത്തിന് വ്യാജ ടിക്കറ്റ്, മുന്നറിയിപ്പുമായി ടിടിഡി

പോലീസ് മേധാവിയാകാന്‍ ഐപിഎസ് തലപ്പത്ത് നെട്ടോട്ടം

മാനാഞ്ചിറയില്‍ സംഘടിപ്പിച്ച യോഗാ പ്രദര്‍ശനത്തില്‍ ഉമ ജിഞ്ചു ഖണ്ഡഭേരുണ്ടാസനത്തില്‍

പന്ത്രണ്ടുകാരിക്ക് ഗിന്നസ് റിക്കാര്‍ഡ് ഖണ്ഡഭേരുണ്ടാസനത്തില്‍ ഒരുമണിക്കൂര്‍

ഇറാന്റെ മുതിര്‍ന്ന രണ്ട് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍

2024ലെ മദ്രാസ് ഹൈക്കോടതി വിധി ചര്‍ച്ചയാവുന്നു; ഭാരതമാതാവിനെ പൂജിക്കുന്നത് ആത്മാഭിമാനത്തിന്റെ ആവിഷ്‌കാരം

ഇതാണ് യുഎസിന്‍റെ 13,600 കിലോഗ്രാം ഭാരമുള്ള, 2000 കിലോഗ്രാം പോര്‍മുനയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ്. ജിബിയു57 എന്ന പേരുള്ള ഈ ബങ്കര്‍ ബസ്റ്റര്‍ ബോംബാണ് അമേരിക്ക ശനിയാഴ്ച ഇറാനില്‍ ഇട്ടത്. ഇറാന്‍  ആണവബോംബുണ്ടാക്കുന്നു എന്ന് കരുതുന്ന  ഫര്‍ദോ ആണവനിലയം തകര്‍ക്കാനായിരുന്നു ഇത്.

ഒടുവില്‍ ട്രംപ് അത് ചെയ്തു; ഇറാന്റെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ ജിബിയു 57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടു, ഇനി ഇസ്രയേലിന് കാര്യങ്ങള്‍ എളുപ്പമാവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies