Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

പാകിസ്ഥാനിലെ നൂര്‍ ഖാന്‍ എന്ന റാവല്‍പിണ്ടിക്കടുത്തുള്ള പാകിസ്ഥാന്റെ സൈനിക വിമാനത്താവളം തകര്‍ത്തത് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ആണ്. ബ്രഹ്മോസ് ഏല്‍പിച്ച ആഘാതത്തിന്റെ ശക്തിയില്‍ നൂര്‍ഖാന്‍ വിമാനത്താവളത്തിനടുത്തുള്ള ആണവകേന്ദ്രത്തില്‍ ചോര്‍ച്ച പോലുമുണ്ടായി. ഇതോടെ ബ്രഹ്മോസ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിലും അതിന് ശേഷം നടത്തിയ ആക്രമണത്തിലും ബ്രഹ്മോസ് ഇന്ത്യയുടെ മുഖ്യ ആയുധമായിരുന്നു.

Janmabhumi Online by Janmabhumi Online
May 12, 2025, 06:05 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നൗ: പാകിസ്ഥാനിലെ നൂര്‍ ഖാന്‍ എന്ന റാവല്‍പിണ്ടിക്കടുത്തുള്ള പാകിസ്ഥാന്റെ സൈനിക വിമാനത്താവളം തകര്‍ത്തത് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ആണ്. ബ്രഹ്മോസ് ഏല്‍പിച്ച ആഘാതത്തിന്റെ ശക്തിയില്‍ നൂര്‍ഖാന്‍ വിമാനത്താവളത്തിനടുത്തുള്ള ആണവകേന്ദ്രത്തില്‍ ചോര്‍ച്ച പോലുമുണ്ടായി. ഇതോടെ ബ്രഹ്മോസ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിലും അതിന് ശേഷം നടത്തിയ ആക്രമണത്തിലും ബ്രഹ്മോസ് ഇന്ത്യയുടെ മുഖ്യ ആയുധമായിരുന്നു.

ബ്രഹ്മോസ് ചര്‍ച്ചാവിഷയമാകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൊഡക്ഷൻ യൂണിറ്റ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തത്. വെർച്വല്‍ ആയാണ് ഉല്‍പാദന യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. പ്രതിവർഷം 80 മുതല്‍ 100 വരെ ബ്രഹ്മോസ് മിസൈലുകള്‍ ഇവിടെ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. പിന്നീട് 150ഓളം പുതുതലമുറയില്‍പെട്ട ബ്രഹ്മോസ് എന്‍ജിയും ഇവിടെ ഉല്‍പാദിപ്പിക്കാനുള്ള ശേഷി വര്‍ധിപ്പിക്കും. ബ്രഹ്മോസിന്റെ രൂപകല്‍പന, വികസനം, ഉല്‍പാദനം എന്നിവ ഇവിടെ നടക്കും.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഭിമാനമായ പ്രതിരോധ ഇടനാഴി പദ്ധതിയുടെ ഭാഗമായുള്ളതാണ് ഈ ബ്രഹ്മോസ് ഇന്‍റഗ്രേഷന്‍ ടെസ്റ്റിങ്ങ് യൂണിറ്റ് തുറക്കുന്നത്. ഉത്തര്‍പ്രദേശില്‍ ആറ് ആയുധ നിര്‍മ്മാണ യൂണിറ്റുകളാണ് പ്രതിരോധ ഇടനാഴി പദ്ധതിയില്‍ വരുന്നത്. കാണ്‍പൂര്‍, അലിഗഡ്, ആഗ്ര, ജാന്‍സി, ചിത്രകൂട് എന്നിവിടങ്ങളിലാണ് മറ്റ് യൂണിറ്റുകള്‍ വരുന്നത്.

ലഖ്നൗവിലെ യൂണിറ്റ് 300 കോടി രൂപ ചെലവില്‍ ആണ് നിർമ്മിച്ചത്. ആകാശം, ഭൂതലം, സമുദ്രം എന്നിങ്ങനെ ത്രിതലങ്ങളില്‍ നിന്നും തൊടുക്കാന്‍ കഴിയുന്നതാണ് ബ്രഹ്മോസ് എന്ന ക്രൂയിസ് മിസൈല്‍. ഈ ഉല്‍‌പാദന യൂണിറ്റ് 290 മുതല്‍ 400 കിലോമീറ്റർ വരെ ദൂരപരിധിയുള്ളവയാണ് ഇവിടെ നിര്‍മ്മിക്കുന്ന മിസൈലുകള്‍. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്തമായാണ് ഈ മിസൈല്‍ വികസിപ്പിച്ചെടുത്തത്.

എന്താണ് പുതുതലമുറ ബ്രഹ്മോസ്?

ബ്രഹ്മോസിന്റെ അടുത്ത തലമുറ മിസൈലുകളും ഇവിടെ ഒരു വർഷത്തിനുള്ളില്‍ തയ്യാറായി വിതരണം ചെയ്യും. ന്യൂജനറേഷന്‍ ബ്രഹ്മോസ് എന്ന രീതിയില്‍ ബ്രഹ്മോസ് എന്‍ജി എന്നാണ് ഇത് അറിയപ്പെടുക. ഇതുവരെ സുഖോയ് പോലുള്ള യുദ്ധവിമാനങ്ങള്‍ക്ക് ഒരു ബ്രഹ്മോസ് മിസൈല്‍ മാത്രമേ വഹിക്കാൻ കഴിയൂ. എന്നാല്‍ ഇനി മുതല്‍ അവയ്‌ക്ക് മൂന്ന് അടുത്ത തലമുറ ബ്രഹ്മോസ് മിസൈലുകള്‍ (ബ്രഹ്മോസ് എന്‍ജി) വരെ വഹിക്കാൻ കഴിയും. 2,900 കിലോഗ്രാം ഭാരമുള്ള നിലവിലെ ബ്രഹ്മോസ് മിസൈലുമായി താരതമ്യപ്പെടുത്തുമ്ബോള്‍, അടുത്ത തലമുറ ബ്രഹ്മോസ് മിസൈലിന് 1290 കിലോഗ്രാമേ ഭാരം ഉണ്ടാകൂ. 300 കിലോമീറ്ററിലധികം പ്രഹരപരിധിയും ഉണ്ട്. മണിക്കൂറില്‍ 3430 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ സാധിക്കും. വിക്ഷേപിക്കുക, മറക്കുക (ഫയര്‍ ആന്‍റ് ഫോര്‍ഗെറ്റ്) എന്നതാണ് ബ്രഹ്മോസിന്റെ രീതി. തൊടുത്തുകഴിഞ്ഞാല്‍ പിന്നെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിയ്‌ക്കും.

ബ്രഹ്മോസിന് ഡിമാന്‍റ് കൂടുന്നു

ബ്രഹ്മോസ് മിസൈലിന്റെ ഖ്യാതി പരക്കുന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ ഇവ വാങ്ങാന്‍ തയ്യാറായി മുന്നോട്ട് വരികയാണ്. ഗള്‍ഫ് രാജ്യങ്ങള്‍, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവ ബ്രഹ്മോസ് വാങ്ങാന്‍ മുന്‍പന്തിയില്‍ ഉണ്ട്. അമേരിക്കയ്‌ക്ക് പോലും ബ്രഹ്മോസ് ആവശ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രഹ്മോസ് വില്‍പന നല്ല വരുമാനമായി മാറും.

2018 ലെ ആഗോള നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പ്രതിരോധ വ്യാവസായിക ഇടനാഴി സംരംഭത്തിന്റെ ഭാഗമായാണ് ഉല്‍‌പാദന യൂണിറ്റ് പ്രഖ്യാപിച്ചത്. 2021ലാണ് നിർമാണ യുണീറ്റിന് തറക്കല്ലിട്ടത്. ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയുടെ എൻപിഒ മഷിനോസ്ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്മോസ് മിസൈലുകള്‍. ഇവിടെ എയ്റോസ്പേസ് ഗ്രേറ്റ് വസ്തുക്കളും ടൈറ്റാനിയവും ഉല്‍പാദിക്കും.

പ്രതിരോധവിപണിയില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുക, സ്വന്തം രാജ്യത്തിനുള്ള സാധനങ്ങള്‍ സ്വയം ഉല്‍പാദിപ്പിക്കുന്ന മെയ്‌ക്ക് ഇന്‍ ഇന്ത്യ ശക്തിപ്പെടുത്തുക, ഇന്ത്യയുടെ പ്രതിരോധ ശേഷി കൂട്ടുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ ലഖ്നൗ ബ്രഹ്മോസ് യൂണിറ്റിലൂടെ സാധ്യമാകുന്നത്.

Tags: #IndiaPakWar#Operationsindoor#NurKhanairbase#DefencecorridorprojectyogiUttarpradeshBrahmos#RajnathSingh#Brahmosmissile
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)
India

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

India

ഇന്ത്യയുടെ അന്തസ്സിനും പരമാധികാരത്തിനും നേരെ ആക്രമണം നടത്തിയവർക്ക് നരേന്ദ്ര മോദി ശക്തമായ തിരിച്ചടി നൽകി ; പ്രശംസിച്ച് ശശി തരൂർ

India

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

India

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ചുട്ട മറുപടി: ആക്രമിച്ച ശേഷമാണ് ഇന്ത്യ പാകിസ്ഥാനെ ഇക്കാര്യം അറിയിച്ചതെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

ആശുപത്രിയില്‍ കഴിയുന്ന സര്‍വകക്ഷി സംഘാംഗം ഗുലാം നബി ആസാദിന്‌റെ ആരോഗ്യസ്ഥിതി ആരാഞ്ഞ് പ്രധാനമന്ത്രി

‘ഓപ്പറേഷന്‍ അഭ്യാസി’നെ തുടര്‍ന്ന് ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ : പാകിസ്ഥാനോടു ചേര്‍ന്നുള്ള സംസ്ഥാനങ്ങളില്‍ 29 ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍

പത്തനംതിട്ടയില്‍ കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം

എറണാകുളം -കൊല്ലം മെമു നവംബര്‍ 28 വരെ നീട്ടി

‘ മോദിയോട് ഏറെ നന്ദി, ഇന്ന് ഞങ്ങൾക്കും ചോദിക്കാൻ ആളുണ്ടെന്ന് വ്യക്തമായി ‘ ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ മെഹന്തി ചടങ്ങ് സംഘടിപ്പിച്ച് മുസ്ലീം സ്ത്രീകൾ

1210 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകള്‍ അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies