തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബാറിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ വിശദ അന്വേഷണത്തിന് എക്‌സൈസ്. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിനു സമീപമുളള ബാറില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം.
ഇതില്‍ മൂന്നുപേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് 17 വയസില്‍ താഴെയുള്ള രണ്ട് വിദ്യാര്‍ത്ഥിനികള്‍ ബാറിലെത്തിയത്.
ബാറില്‍ ഏറെ നേരം ചെലവഴിച്ച ഇവര്‍ക്ക് ബില്‍ തുക നല്‍കാനുള്ള പണം കൈയ്യിലുണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റൊരു സുഹൃത്തിനെ ഇവര്‍ വിളിച്ചുവരുത്തി പണം നല്‍കുകയായിരുന്നു. ഇതിനിടെ അമിതമായി മദ്യം ഉള്ളില്‍ച്ചെന്ന് കുഴഞ്ഞുവീണ പെണ്‍കുട്ടികളില്‍ ഒരാളെ കൊണ്ടുപോകുന്ന വഴിയില്‍ പീഡിപ്പിച്ചെന്നാണ് കേസ്
. പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നെടുങ്കാട് സ്വദേശി അഭിലാഷ് (24), കണ്ണാന്തുറ സ്വദേശി അബിന്‍(18), ബീമാപള്ളി സ്വദേശി ഫൈസല്‍ ഖാന്‍ (38) എന്നിവരെ തുമ്പ പൊലീസ് അറസ്റ്റു ചെയ്ത് റിമാന്‍ഡില്‍ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ബാറില്‍ പ്രവേശനം നല്‍കിയത് ഉള്‍പ്പെടെള്ള കാര്യങ്ങളില്‍ എക്‌സൈസ് കൂടുതല്‍ അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: