കൊച്ചി: വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ബി.എല്‍. വര്‍മ്മ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള നാല് മന്ത്രാലയങ്ങളുടെയും, 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെ നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് എക്‌സിബിഷന്‍ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിവേഗം വികസനത്തിന്റെ പാതയില്‍ മുന്നോട്ടു ചലിച്ചുകൊണ്ടിരിക്കുന്ന ഭാരതത്തെ സ്വാതന്ത്രത്തിന്റെ നൂറാം വര്‍ഷം സമ്പൂര്‍ണ വികസിത രാജ്യമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നാടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഎംഡി അഡ്വ. കെ.ജി അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്യൂബന്‍ അംബാസിഡര്‍ ജുവന്‍ കാര്‍ലോസ് മാര്‍സന്‍ അഗ്യുലേറ, സാംബിയ പ്രതിനിധി അപുലെനി ഐറിന്‍ നമാതമ അക്കുംബെല്‍വ, ഇക്വഡോര്‍ പ്രതിനിധി ക്രിസ്റ്റീന, എന്‍ഐഡിസി ചെയര്‍മാന്‍ കെ. ജയരാമന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഗൗരി വത്സ, ഡെപ്യൂട്ടി ഡയറക്ടര്‍ സോണിയ സെബാസ്റ്റ്യന്‍, ഐസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്, ഡോ. പ്രമോദ് അജയ്, മാത്യു അബ്രാഹം തുടങ്ങിയവര്‍ സംസാരിച്ചു.
എക്‌സിബിഷന്റെ ഭാഗമായി നടത്തുന്ന ടോക് ഷോയുടെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് പുറത്തിറക്കുന്ന ഇന്‍ഡ് ആപ്പിന്റെ ഉദ്ഘാടനം എക്സിബിഷന്റെ സമാപന ദിവസമായ നാളെ കേന്ദ്ര കാബിനറ്റ് മന്ത്രി ചിരാഗ് പാസ്വാന്‍ നിര്‍വഹിക്കുമെന്ന് മീഡിയ കോര്‍ഡിനേറ്റര്‍ ബൈജു തോമസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: