കൊൽക്കത്ത : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിതാൻ അധികാരിയുടെയും സമീർ ഗുഹയുടെയും മൃതദേഹങ്ങൾ ബുധനാഴ്ച വൈകുന്നേരം കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിച്ചു . പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നിരവധി ബിജെപി നേതാക്കളും ടിഎംസി മന്ത്രിമാരും വിമാനത്താവളത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
സുവേന്ദു അധികാരിയെ കണ്ട് പൊട്ടിക്കരഞ്ഞ ബിതാന്റെ ഭാര്യയുടെ കൈകളിൽ നിന്നും മൂന്നര വയസ്സുള്ള മകനെ കൈകളിൽ എടുത്ത് ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു .മാത്രമല്ല കുഞ്ഞിന്റെ സകല ഉത്തരവാദിത്വവും സുവേന്ദു അധികാരി ഏറ്റെടുത്തു.
“വിഷമിക്കേണ്ട, സഹോദരി, അവന്റെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കും, അവർ ബിത്തനെ കൊന്നു, കാരണം അവൻ ഒരു ഹിന്ദുവായതിനാൽ “ സുവേന്ദു അധികാരി പറഞ്ഞു .”എനിക്ക് ആരുമില്ല, എന്റെ ഭർത്താവായിരുന്നു എനിക്ക് എല്ലാം, അവൻ ബിജെപിയിൽ വിശ്വസിക്കുകയും അതിനെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്‌ക്കുകയും ചെയ്തു,” ബിതാന്റെ ഭാര്യ പറഞ്ഞു.
മതപീഡനത്തെത്തുടർന്ന് ഒരിക്കൽ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്തതാണ് ബിതാന്റെ മാതാപിതാക്കളായ ബുരേശ്വറും മായയും .
പ്രതികരിക്കാൻ ഇവിടെ എഴുതുക