Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഹൽഗാമിൽ അക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്ത് വിട്ട് സുരക്ഷാ ഏജൻസികൾ : ഇനി ഭീകര വേട്ട കൂടുതൽ എളുപ്പത്തിലാകും

രേഖാചിത്രങ്ങൾക്ക് പുറമേ അക്രമികളിൽ ഒരാൾ ഓട്ടോമാറ്റിക് ആയുധം വഹിച്ചുകൊണ്ട് പുൽമേടിലൂടെ ഓടുന്നതിന്റെ ചിത്രവും അധികൃതർ പുറത്തുവിട്ടു. ദൃക്‌സാക്ഷി വിവരണങ്ങളുടെയും പ്രാഥമിക രഹസ്യാന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖാചിത്രങ്ങൾ കുറ്റവാളികളെ തിരിച്ചറിയാനും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഏറെ സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2025, 12:23 pm IST
in India

ജമ്മു : പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ നിഷ്കരുണം കൊലപ്പെടുത്തിയ തീവ്രവാദികളുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാ ഏജൻസികൾ. ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്ന മൂന്ന് ഭീകരരുടെ പേരുകളും സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടിരുന്നു. ആസിഫ് ഫൗജി, സുലെമാൻ ഷാ, അബു തൽഹ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ നിന്നുള്ള വിശദമായ ദൃക്‌സാക്ഷി വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇവരുടെ രേഖാചിത്രങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഇവർ ആക്രമണത്തിന് നേതൃത്വം നൽകിയത് മൂന്ന് ഭീകരരാണെന്ന് സ്രോതസ്സുകൾ പറയുന്നു. ഇരകളെ വേർതിരിച്ച് പുരുഷ വിനോദസഞ്ചാരികളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചു കൊണ്ടായിരുന്നു ആക്രമണം നടത്തിയത്.

ഈ സമയം സമീപത്തുണ്ടായിരുന്നവർക്ക് ആക്രമണകാരികളെ കാണാൻ കഴിഞ്ഞു. രേഖാചിത്രങ്ങൾക്ക് പുറമേ അക്രമികളിൽ ഒരാൾ ഓട്ടോമാറ്റിക് ആയുധം വഹിച്ചുകൊണ്ട് പുൽമേടിലൂടെ ഓടുന്നതിന്റെ ചിത്രവും അധികൃതർ പുറത്തുവിട്ടു. ദൃക്‌സാക്ഷി വിവരണങ്ങളുടെയും പ്രാഥമിക രഹസ്യാന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖാചിത്രങ്ങൾ കുറ്റവാളികളെ തിരിച്ചറിയാനും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഏറെ സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ കശ്മീരിലെ പഹൽഗാം പട്ടണത്തിനടുത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിലാണ് തീവ്രവാദികൾ വെടിയുതിർത്തത്. അക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. കൂടുതലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അവധിക്കാല യാത്രക്കാർ ആയിരുന്നു.

മരിച്ച 26 പേരിൽ യുഎഇ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വിദേശികളും രണ്ട് പ്രദേശവാസികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരിൽ കർണാടക, മഹാരാഷ്‌ട്ര, ഹരിയാന, കേരളം, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ഉൾപ്പെടുന്നുണ്ട്.

അതേ സമയം 2019 ലെ പുൽവാമ ആക്രമണത്തിനുശേഷം താഴ്‌വരയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്. അക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തിരുന്നു.

Tags: NIAPahalgam attacksketchesSecurity agenciespakistanterrorist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

India

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

World

‘ഇന്ത്യയുമായി ഞങ്ങൾക്ക് നല്ല ബന്ധം വേണം’ : സൈപ്രസിന് ബ്രഹ്മോസ് മിസൈലുകൾ ലഭിക്കുമെന്ന ഭയത്തിൽ തുർക്കിയുടെ സ്വരം മാറി

World

സിന്ധു നദീജല ഉടമ്പടി പ്രതിസന്ധിയിൽ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ച് വലഞ്ഞ് പാകിസ്ഥാൻ ; കടം വാങ്ങി നിർമ്മിക്കുന്നത് നാല് അണക്കെട്ടുകൾ  

പുതിയ വാര്‍ത്തകള്‍

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.