ബെംഗളൂരു : കൊല്ലപ്പെട്ട കർണാടക മുൻ ഡിജിപി ഓം പ്രകാശ് നിരോധിത ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ അംഗമാണെന്ന് ഭാര്യ പല്ലവി . ഓം പ്രകാശിനെ കൊലപ്പെടുത്തിയതിന്റെ പേരിൽ പല്ലവി, മകൾ കൃതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പല്ലവി ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിരവധി സന്ദേശങ്ങൾ അയച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. ആ സന്ദേശങ്ങളിലൊന്ന് അവരുടെ ഭർത്താവ് നിരോധിത തീവ്ര ഇസ്ലാമിക സംഘടനയിലെ അംഗമാണെന്നായിരുന്നു. ഇതിൽ, ഭർത്താവ് തന്നെ ബന്ദിയാക്കി വച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ കുറേ വർഷങ്ങളായി ഭർത്താവിൽ നിന്ന് വേർപിരിയാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും പല്ലവി ആരോപിക്കുന്നു.
താൻ പുറത്തു പോകുമ്പോഴെല്ലാം അദ്ദേഹം തന്റെ ഭക്ഷണത്തിലും പാനീയങ്ങളിലും വിഷം കലർത്താൻ ശ്രമിക്കുമെന്ന് പല്ലവി പറയുന്നു. ഇതിനായി വീട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൈക്കൂലിയും നൽകുന്നു.
‘ ഒരുപാട് സഹിച്ചു, പക്ഷേ അത് എന്റെ മകളുടെ കാര്യത്തിലും സംഭവിച്ചു. എന്റെ മകൾ ആ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയപ്പോൾ, അദ്ദേഹം അവളെയും പീഡിപ്പിച്ചു. അവൾ ഒരുപാട് സഹിച്ചു. അതുകൊണ്ട് ഇനി എനിക്ക് നിശബ്ദമായി ഇരിക്കാൻ കഴിയില്ല. ഇതോടൊപ്പം എന്റെ മകൾക്ക് സ്വാഭാവികമായോ അസ്വാഭാവികമായോ എന്തെങ്കിലും സംഭവിച്ചാൽ, എന്റെ ഭർത്താവായിരിക്കും അതിന് ഉത്തരവാദി ‘ എന്നും അവർ ആരോപിച്ചിട്ടുണ്ട്.
തന്റെ ഭർത്താവ് പിഎഫ്‌ഐ അംഗമാണെന്ന് അവകാശപ്പെടുന്ന പല്ലവി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടും ദേശീയ അന്വേഷണ ഏജൻസിയോടും (എൻഐഎ) ഈ വിഷയത്തിൽ ഇടപെടണമെന്നും അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: