തിരുവനന്തപുരം: ആശ പ്രവര്‍ത്തകരുടെ വേതനം സംബന്ധിച്ച് പഠിക്കാന്‍ കമ്മിറ്റിയെ വച്ചെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കള്ളസത്യവാംഗ് മൂലം നല്‍കിയെന്ന് ആരോപണം. സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചുവെന്നും ആശ പ്രവര്‍ത്തകര്‍ ആരോപിച്ചു.
നാളിതുവരെയായി കമ്മിറ്റി രൂപീകരിച്ചിട്ടില്ലെന്നും ആശാപവര്‍ത്തകര്‍ പറയുന്നു. പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ നിലപാട് അറിയിച്ചതെന്നും ആശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
അതിനിടെ ,വേതന വര്‍ധന ഉള്‍പ്പടെ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം അറുപത്തി ഒന്‍പതാം ദിവസത്തിലെത്തി.നിരാഹാരസമരം ഇരുപത്തി ഒമ്പതാം ദിവസത്തിലുമെത്തി.
ആവശ്യങ്ങള്‍ അംഗീകരിക്കുവരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സമരസമിതി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: