Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാള സിനിമയില്‍ ലഹരി ഉപയോഗമില്ലെന്ന ദിലീഷ് പോത്തന്റെ വാദം പൊളിഞ്ഞു; വിന്‍സി അലോഷ്യസിന്റെ തുറന്നുപറച്ചില്‍ ചര്‍ച്ചയാവുന്നു

ഈയിടെ ലഹരിമരുന്ന് കേസുകളില്‍ അറസ്റ്റ് ചെയ്ത 4000 പേരില്‍ എത്ര സിനിമക്കാരുണ്ട് എന്ന് ചോദിച്ച് സിനിമാമേഖല മുഴുവന്‍ ലഹരിമുക്തമാണെന്ന് വാദിക്കാന്‍ ശ്രമിച്ച ദിലീഷ് പോത്തന്റെ വാദം പൊളി്യുകയാണ്. പുതിയ പുതിയ ലഹരിമരുന്ന് ആരോപണക്കേസുകള്‍ ഈ പ്രസ്താവനയ്‌ക്ക് ശേഷം പുറത്തുവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2025, 10:50 pm IST
in Kerala, Entertainment
സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍ (ഇടത്ത്) വിന്‍സി അലോഷ്യസ് (വലത്ത്)

സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍ (ഇടത്ത്) വിന്‍സി അലോഷ്യസ് (വലത്ത്)

തിരുവനന്തപുരം: ഈയിടെ ലഹരിമരുന്ന് കേസുകളില്‍ അറസ്റ്റ് ചെയ്ത 4000 പേരില്‍ എത്ര സിനിമക്കാരുണ്ട് എന്ന് ചോദിച്ച് സിനിമാമേഖല മുഴുവന്‍ ലഹരിമുക്തമാണെന്ന് വാദിക്കാന്‍ ശ്രമിച്ച ദിലീഷ് പോത്തന്റെ വാദം പൊളി്യുകയാണ്. പുതിയ പുതിയ ലഹരിമരുന്ന് ആരോപണക്കേസുകള്‍ ഈ പ്രസ്താവനയ്‌ക്ക് ശേഷം പുറത്തുവരികയാണ്.

അതില്‍ ഒന്നാണ് വിന്‍സി അലോഷ്യസ് എന്ന നടി ഉന്നയിച്ച ആരോപണം. ഒന്നിച്ച് അഭിനയിച്ച കേന്ദ്രകഥാപാത്രമായിരുന്ന നടന്‍ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്നാണ് വിന്‍സി അലോഷ്യസ് പരാതിപ്പെട്ടത്. ഇനി ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം സിനിമ ചെയ്യില്ല എന്ന നിലപാടും വിന്‍സി അലോഷ്യസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം വിന്‍സി അലോഷ്യസിന് സിനിമകളില്‍ അവസരം കിട്ടുന്നില്ലെന്ന പരാതി ഉയരുകയാണ്.

ഇപ്പോള്‍ വിന്‍സി അലോഷ്യസിന്റെ പരാതി അമ്മ സംഘടന ചര്‍ച്ച ചെയ്തിട്ടുണ്ട്. നേരിട്ട് വിന്‍സി പരാതി നല്‍കിയാല്‍ ആ നടനെതിരെ നടപടി എടുക്കാമെന്നും അമ്മ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ വിന്‍സി ഇതുവരെ പരാതി നല്‍കിയിട്ടില്ല.

എന്നാല്‍ സിനിമയില്‍ ക്രമാതീതമായ ലഹരി ഉപയോഗം ഇല്ലെന്ന് സ്ഥാപിക്കാനാണ് താന്‍ അന്ന് പൊലീസ് അറസ്റ്റ് ചെയ്ത 4000 പേരില്‍ എത്ര സിനിമക്കാരുണ്ട് എന്ന ചോദ്യം ഉയര്‍ത്തിയതെന്ന് ദിലീഷ് പോത്തന്‍ പറയുന്നു.അന്ന് ആവേശം, പൈങ്കിളി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ് മാന്‍ രഞ്ജിത് ഗോപിനാഥന്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ സിനിമക്കാര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു സിനിമക്കാരെ രക്ഷിക്കാന്‍ ദിലീപ് പോത്തന്‍ പ്രസ്താവനയുമായി ഇറങ്ങിയത്. “ആ അറസ്റ്റിലായവരില്‍ ഡോക്ടര്‍മാരും ബിസിനസുകാരും തുടങ്ങി പല പ്രൊഫഷനില്‍ ഉള്ള ആളുകളും ഉണ്ട്. സിനിമയിലും ലഹരി ഉപയോഗിക്കുന്നവരുണ്ടാകും. കാരണം സിനിമയില്‍ ഉള്ളവരും ഈ സമൂഹത്തില്‍ നിന്നുള്ളവര്‍ തന്നെയല്ലേ. സമൂഹത്തില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കില്‍ സിനിമയിലും അതുണ്ടാകും. അല്ലാതെ സിനിമയില്‍ ക്രമാതീതമായ ലഹരി ഉപയോഗം ഇല്ല.” – ഇതായിരുന്നു ദിലീഷ് പോത്തന്റെ പ്രസ്താവന.

എന്നാല്‍ സിനിമാമേഖലയില്‍ ലഹരിയുടെ ഉപയോഗമേ നടക്കുന്നില്ലെന്ന് സ്ഥാപിക്കാനാണ് ഈ പ്രസ്താവനയിലൂടെ ദിലീഷ് പോത്തന്‍ ശ്രമിച്ചതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മലയാള സിനിമയിലെ ഏത് ലോബിയെ രക്ഷിക്കാനാണ് ദിലീഷ് പോത്തന്‍ ഇത്തരമൊരു പ്രസ്താവന ഇറക്കിയത് എന്ന രീതിയില്‍ അന്നേ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉണ്ടായിരുന്നു. രേഖ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Tags: AmmaMalayalamCinemaDileeshpothandruguseDrugusageinfilmVincyAloshious
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, അന്‍സിബ ഹസന് ഷോ കോസ് നോട്ടീസ് അയച്ച് അമ്മ

Kerala

അന്‍സിബയുടെ പരാതി കേള്‍ക്കാന്‍ പ്രത്യേക സമിതി, ശബ്ദസന്ദേശങ്ങള്‍ ചോര്‍ന്നത് കുക്കു പരമേശ്വരന്‍ വഴി, മാധ്യമങ്ങളോട് സംസാരിച്ച അംഗങ്ങള്‍ക്ക് നോട്ടീസ്

Kerala

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

Kerala

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

Kerala

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.