ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിയുടെ സ്ഥാപകനായ ബില്‍ ഗേറ്റ്സ് പങ്കെടുത്ത മൈക്രോസോഫ്റ്റിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയെ ഹമാസ് ബന്ധത്തിന്റെ പേരില്‍ പിരിച്ചുവിട്ടു. വനിയ അഗര്‍വാള്‍ എന്ന ഇന്ത്യക്കാരിയെയാണ്
2025 ഏപ്രില്‍ 4ന് നടന്ന ഈ യോഗത്തില്‍ ഹമാസുമായി ബന്ധപ്പെട്ട അനാവശ്യ ചോദ്യങ്ങള്‍ ഉയര്‍ത്തിയതിന്റെ പേരില്‍ പിരിച്ചുവിട്ടത്.
'Shame on you': Indian-American software engineer @vaniya_agrarwal confronts world's rich !Tech giant Microsoft's 50th-anniversary celebrations were disrupted after an Indian-Origin techie questioned d co.'s ? AI support to the Israeli military in Gaza. https://t.co/PFME3toFgJ https://t.co/c9jE3cS8Dz pic.twitter.com/1M9LFKO0gL
— ShriGopal Soni (@revribhav) April 10, 2025
“മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് 50,000 പലസ്തീനികള്‍ ഗാസയില്‍ കൊല്ലപ്പെട്ടു. നിങ്ങള്‍ കപടനാട്യക്കാരാണ്. “- തുടങ്ങി ഈ പെണ്‍കുട്ടി ആരോ പഠിപ്പിച്ചുകൊടുത്ത ചോദ്യങ്ങള്‍ ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു. ബില്‍ ഗേറ്റ്സും ഇന്ത്യക്കാരനായ മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദേല്ലയും വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു ഈ പെണ്‍കുട്ടിയുടെ ചോദ്യം. എങ്ങിനെയാണ് നിഷ്കളങ്കരായ ഇന്ത്യന്‍ ടെക്കികളെ ഹമാസ് രാഷ്ട്രീയവും ഇസ്ലാമിക ഭീകരവാദവും അവരുടെ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നതിന് ക്ലാസിക്കള്‍ ഉദാഹരണമാണ് ഈ സംഭവം. അമേരിക്കയിലെ സര്‍വ്വകലാശാലയില്‍ ഡോക്ടറേറ്റിനും ഗവേഷണത്തിനും ചേരുന്ന വിദ്യാര്‍ത്ഥികളെ ഹമാസ് അനുകൂലികളാക്കാനും ഇസ്ലാമിക തീവ്രവാദത്തിനെ പിന്തുണയ്ക്കുന്നവരാക്കാനും ആസൂത്രിതമായ ശൃംഖലകള്‍ പ്രവര്‍ത്തിച്ചുവരുന്നതായി പറയുന്നു. ഇന്ത്യന്‍ ടെക്കികള്‍ സോഫ്റ്റ് വെയര്‍ രംഗത്തെ മിടുക്കരായ എഞ്ചിനീയര്‍മാരാണ് എന്ന സല്‍പ്പേര് കളഞ്ഞുകുളിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍. ഇതോടെ പാശ്ചാത്യ ലോകം ഇനി ഇന്ത്യന്‍ ടെക്കികളെ മുഴുവന്‍ ഹമാസ്, ഇറാന് ചാരന്മാരായി കാണുന്ന സ്ഥിതിവിശേഷം ഉണ്ടായേക്കുമെന്ന ആശങ്ക പരക്കുന്നുണ്ട്. ഗാസയ്ക്കും ഹമാസിനും വേണ്ടി അമേരിക്കയിലെ കൊളംബിയ ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലകളില്‍ കഴിഞ്ഞ മാസങ്ങളില്‍ ശബ്ദമുയര്‍ത്തിയ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ട്രംപ് സര്‍ക്കാര്‍ തിരിച്ചയയ്ക്കുന്നത് ഇന്ത്യന്‍ സര്‍ക്കാരിനും ഇന്ത്യക്കാര്‍ക്കും നേരെയുള്ള പാശ്ചാത്യരുടെ നെഗറ്റീവ് കാഴ്ചപ്പാടിന് കാരണമാവുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്.
പാംഫ് ലെറ്റിന്റെ ശ്രേയ അറോറ ഇന്ത്യന്‍ ടെക്കിയെ വിമര്‍ശിക്കുന്നു:
മൈക്രോസോഫ്റ്റ് ഇസ്രയേലുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (നിര്‍മ്മിത ബുദ്ധി) സഹകരിച്ചുപ്രവര്‍ത്തിക്കുന്നു, ഗാസയില്‍ വംശഹത്യ നടത്താന്‍ ഇസ്രയേല്‍ മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചു തുടങ്ങിയ ചോദ്യങ്ങളാണ് വനിയ അഗര്‍വാള്‍ ആ സുപ്രധാന മൈക്രോസോഫ്റ്റ് സമ്മേളനത്തില്‍ ചോദിച്ചത്. ബില്‍ഗേറ്റ്സ് ഉള്‍പ്പെടെ പങ്കെടുത്ത മൈക്രോസോഫ്റ്റിന് 50 വയസ്സ് തികയുന്ന വേളയില്‍ സംഘടിപ്പിച്ച യോഗത്തെ ഇത്തരം അനാവശ്യചോദ്യങ്ങള്‍ ചോദിച്ച് ഈ പെണ്‍കുട്ടി അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഉടനെ വനിയ അഗര്‍വാളിനെ പിടിച്ചുമാറ്റി. യോഗം സുഗമമായി അവസാനിക്കുകയും ചെയ്തു.
ഇതിന് ശേഷമാണ് കമ്പനി വനിയ അഗര്‍വാളിനെ പിരിച്ചുവിട്ടത്. വനിയ അഗര്‍വാളിന് വേണ്ടത്ര ഹമാസ് അനുകൂല ആവേശം പകരാന്‍ ഒരു മൊറോക്കക്കാരിയായ ജീവനക്കാരി ഉണ്ടായിരുന്നതായി പറയുന്നു. ഇഫ്തിഹാല്‍ അബുസാദ് എന്ന ഈ മൊറോക്കക്കാരിയായ എഞ്ചിനീയറും ഈ ചോദ്യങ്ങള്‍ ബില്‍ ഗേറ്റ് സ് പങ്കെടുത്ത പ്രധാന യോഗത്തില്‍ ഉയര്‍ത്താന്‍ വനിയ അഗര്‍വാളിനെ പ്രേരിപ്പിച്ചിരുന്നുവത്രെ.
ഇന്ത്യയില്‍ സമൂഹമാധ്യമങ്ങളില്‍ വനിയ അഗര്‍വാളിനെ വലിയ നായികയായി അവതരിപ്പിച്ചുകൊണ്ട് നിരവധി വീഡിയോകളും പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിനെതിരെ കത്തയക്കുന്ന വനിയ അഗര്‍വാള്‍ കംപ്യൂട്ടറില്‍ മൈക്രോസോഫ്ഫിനെതിരായ തന്റെ പ്രതിഷേധം ടൈപ്പ് ചെയ്യുന്ന വീഡിയോ ചിത്രം വരെ കാണാം. ആസൂത്രിതമായ ഒരു പ്രചരണമായിട്ടാണ് ഇതിനെ കാണാന്‍ കഴിയുക. ഇതിന് പിന്നില്‍ വന്‍ എന്‍ജിഒ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് വേണം കരുതാന്‍.
ഇന്ത്യയില്‍ സമൂഹമാധ്യമങ്ങളില്‍ വനിയ അഗര്‍വാളിനെ വലിയ നായികയായി അവതരിപ്പിച്ചുകൊണ്ട് നിരവധി വീഡിയോകളും പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിനെതിരെ കത്തയക്കുന്ന വനിയ അഗര്‍വാള്‍ കംപ്യൂട്ടറില്‍ മൈക്രോസോഫ്ഫിനെതിരായ തന്റെ പ്രതിഷേധം ടൈപ്പ് ചെയ്യുന്ന വീഡിയോ ചിത്രം വരെ കാണാം. ആസൂത്രിതമായ ഒരു പ്രചരണമായിട്ടാണ് ഇതിനെ കാണാന്‍ കഴിയുക. ഇതിന് പിന്നില്‍ വന്‍ എന്‍ജിഒ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് വേണം കരുതാന്‍. ഇന്ത്യയില്‍ മോദി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലുകളും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരും എന്‍ജിഒകളും കടന്നല്‍ക്കൂടിളകിയ പോലെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ ഇത് ആസൂത്രിതമായ ഒരു എന്‍ജിഒ പ്രചാരണപരിപാടിയാണെന്ന് എളുപ്പത്തില്‍ മനസ്സിലാകും. ചൈനയോ, അതല്ലെങ്കില്‍ ജോര്‍ജ്ജ് സോറോസ് പോലുള്ള ലക്ഷക്കണക്കായ എന്ജിഒസംഘടനകളെ തീറ്റിപ്പോറ്റുന്ന രഹസ്യ രാഷ്ടീയ അജണ്ടയുള്ള ശതകോടീശ്വരന്റെ കമ്പനിയായിരിക്കാം ഈ ആസൂത്രിത പ്രചാരണത്തിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: