Kerala

കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് നഷ്ടപ്പെട്ട എംബിഎ പരീക്ഷ വീണ്ടും നടത്തും

വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ച് രണ്ടുതവണയായി പരീക്ഷ നടത്താനാണ് തീരുമാനം

Published by

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് നഷ്ടപ്പെട്ട എംബിഎ പരീക്ഷ വീണ്ടും നടത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ അറിയിച്ചു..71 വിദ്യാര്‍ഥികളുടെ പരീക്ഷ ഏപ്രില്‍ ഏഴിനാണ് നടത്തുക.

ചുമതല വഹിച്ചിരുന്ന അധ്യാപകനെ പരീക്ഷാചുമതലകളില്‍ നിന്ന് ഡീബാര്‍ ചെയ്യുമെന്നും ഡോ. മോഹനന്‍ കുന്നുമ്മല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ച് രണ്ടുതവണയായി പരീക്ഷ നടത്താനാണ് തീരുമാനം.ഏപ്രില്‍ ഏഴിന് നടത്തുന്ന പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് 22ാം തീയതിയിലെ പരീക്ഷ എഴുതാം.ഏഴു കോളേജുകളില്‍ പരീക്ഷ നടത്തും. കുട്ടികള്‍ക്ക് അവരുടെ അടുത്ത കോളേജ് തിരഞ്ഞെടുക്കാം. നാലുദിവസത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കും.

സംഭവത്തില്‍ സര്‍വകലാശാലക്കും അധ്യാപകനും വീഴ്ചപറ്റിയെന്ന് ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. വിസിയുടെ നേതൃത്വത്തില്‍ പരീക്ഷ കണ്‍ട്രോളര്‍, രജിസ്ട്രാര്‍ എന്നിവരുടെ യോഗം നടന്നിരുന്നു. പിന്നാലെ, ഉപസമിതിയോഗവും ചേര്‍ന്ന് കഴിഞ്ഞാണ് തീരുമാനത്തിലെത്തിയത്.

ശരാശരി മാര്‍ക്ക് നല്‍കി വിജയിപ്പിക്കുക എന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി് സര്‍വകലാശാല പുനഃപരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

അതിനിടെ, വീണ്ടും പരീക്ഷയെന്ന തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക