Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജനകീയ നിലപാടിന്റെ പാലക്കാട് മോഡല്‍

Janmabhumi Online by Janmabhumi Online
Mar 28, 2025, 10:14 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നത്തിന് ഒരു കൈ സഹായവുമായി രംഗത്തിറങ്ങിയ, ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ നടപടി പിന്തുടരാന്‍ പല തദ്ദേശ ഭരണ സമിതികളും മുന്നോട്ടു വരുന്നത് സ്വാഗതാര്‍ഹവും സന്തോഷകരവുമാണ്. വര്‍ഷം പന്ത്രണ്ടായിരം രൂപ വീതം ആശമാര്‍ക്ക് നല്‍കാനാണ് പാലക്കാട് നഗരസഭ മുന്നോട്ടുവന്നത്. ചെയ്യുന്ന സഹായത്തിന്റെ വലിപ്പമല്ല, അതിനു പിന്നിലെ മന:സ്ഥിതിയാണ് അംഗീകരിക്കപ്പെടേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഇല്ലാതെപോയതും അത് തന്നെയാണ്. പ്രതിമാസം 7000 രൂപ വീതം നല്‍കാന്‍ തയ്യാറായ, കോട്ടയം ജില്ലയിലെ മുത്തോലി പഞ്ചായത്താണ് ഇക്കാര്യത്തില്‍ മാതൃകയായി മുന്‍ പന്തിയില്‍ നില്‍ക്കുന്നത്. ബിജെപി ഭരിക്കുന്ന പഞ്ചായത്താണിതും. കണ്ണൂര്‍ കോര്‍പറേഷന്‍, പെരുമ്പാവൂര്‍-മരട്, കോട്ടയം, മണ്ണാര്‍ക്കാട് നഗര സഭകള്‍, എലപ്പുള്ളി പഞ്ചായത്ത് എന്നിവയാണ് പാലക്കാടിന്റെ പാത പിന്തുടര്‍ന്ന മറ്റു തദ്ദേശ ഭരണ സമിതികള്‍. ഒരു പഞ്ചായത്ത് 7000 രൂപ നല്‍കാന്‍ തയ്യാറാകുന്നിടത്താണ് സംസ്ഥാന ഭരണകൂടം നിസ്സഹായത നടിക്കുന്നതെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല.

മാന്യമായ പ്രതിഫലം ചോദിച്ച് സമരരംഗത്തുള്ള ആശമാരെ തിരിഞ്ഞു നോക്കാന്‍ കൂട്ടാക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കേണ്ട നടപടിയാണിത്. അതുണ്ടാകുമോയെന്ന് കാണിച്ചു തരേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. വര്‍ഷം പന്ത്രണ്ടായിരം രൂപ നല്‍കാന്‍ തീരുമാനിക്കുകയും, അത് ബജറ്റില്‍പ്പെടുത്തുകയും ചെയ്ത പാലക്കാട് നഗരസഭ, എടുത്ത തീരുമാനം നടപ്പാക്കുമെന്ന കൃത്യമായ സൂചനയാണ് നല്‍കിയിരിക്കുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണ് എന്ന ബിജെപി സര്‍ക്കാരുകളുടെ പ്രഖ്യാപിത നിലപാടിന്റെ തുടര്‍ച്ചയാണ് അവിടെ കണ്ടത്. ബിജെപി ഭരണം ജനങ്ങള്‍ക്ക് എന്ത് നല്‍കും എന്നതിന്റെ വ്യക്തമായ സന്ദേശവും അതിലുണ്ട്.

തങ്ങളുടേതല്ലാത്ത സമരങ്ങളെ ഞെരിച്ചു കൊല്ലാന്‍ നോക്കുകയും, അത്തരം സമരക്കാരെ അവഹേളിക്കുകയും വഞ്ചിക്കുകയും, മാനസികമായി തകര്‍ക്കുകയും ചെയ്യുന്ന, സ്വയം പ്രഖ്യാപിത തൊഴിലാളി പാര്‍ട്ടിക്കും അവര്‍ നയിക്കുന്ന സര്‍ക്കാരിനും ജനമനസ്സും അവരുടെ വേദനയും അറിയാന്‍ കഴിയണമെന്നില്ല. അവര്‍ ഭരിക്കുന്നത് പാര്‍ട്ടിക്ക് വേണ്ടിയാണ്. ജനങ്ങള്‍ക്ക് വേണ്ടിയല്ല. കേരളീയര്‍ അത് പലതവണ കണ്ടു ബോധ്യപ്പെട്ടതുമാണ്. പുതുച്ചേരിയിലെ എന്‍ഡിഎ സര്‍ക്കാര്‍, അവിടത്തെ ആശമാരുടെ പ്രതിഫലം പതിനായിരത്തില്‍ നിന്ന് പതിനെണ്ണായിരം ആക്കിയത്, എന്തിനും ഏതിനും ബിജെപിയെയും എന്‍ഡിഎയെയും കുറ്റം പറയുന്നവര്‍ കണ്ടു പഠിക്കണം. പ്രഹസനവും നാടകവുംകൊണ്ട് എക്കാലത്തും ജനങ്ങളെ കബളിപ്പിക്കാമെന്ന ധാരണയും, തിരുവായ്‌ക്ക് എതിര്‍ വായില്ല എന്ന നിലയിലുള്ള ധാര്‍ഷ്ട്യവും എക്കാലത്തും വിലപ്പോവില്ലെന്ന് ഈ ഭരണ സംവിധാനവും ഭരണ കക്ഷിയും അറിയാനിരിക്കുന്നതേയുള്ളൂ. വിരട്ടല്‍ തങ്ങളോട് വേണ്ടെന്ന് ആരോഗ്യ മന്ത്രിക്ക് അടക്കം ചുട്ട മറുപടി കൊടുക്കുന്ന ആശമാര്‍ നാരീശക്തിയുടെ കരുത്താണ് പ്രകടമാക്കുന്നത്. വനിതകളെകൊണ്ട് മതില്‍ കെട്ടിച്ചവര്‍ ആശമാരുടെ സമരത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടും.

Tags: bjpPalakkadAsha workers strike
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാമി സദാനന്ദസരസ്വതി സമാധിയായി

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

India

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

India

എൻഡിഎ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ദൽഹിയിലെത്തി, പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച തുടരുന്നു

Kerala

പിണറായി സര്‍ക്കാരിന്റെ സര്‍വനാശ ഭരണം; ഒരു വര്‍ഷം നീളുന്ന പ്രക്ഷോഭവുമായി എന്‍ഡിഎ

പുതിയ വാര്‍ത്തകള്‍

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

ആശുപത്രിയില്‍ കഴിയുന്ന സര്‍വകക്ഷി സംഘാംഗം ഗുലാം നബി ആസാദിന്‌റെ ആരോഗ്യസ്ഥിതി ആരാഞ്ഞ് പ്രധാനമന്ത്രി

‘ഓപ്പറേഷന്‍ അഭ്യാസി’നെ തുടര്‍ന്ന് ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ : പാകിസ്ഥാനോടു ചേര്‍ന്നുള്ള സംസ്ഥാനങ്ങളില്‍ 29 ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

പത്തനംതിട്ടയില്‍ കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം

എറണാകുളം -കൊല്ലം മെമു നവംബര്‍ 28 വരെ നീട്ടി

‘ മോദിയോട് ഏറെ നന്ദി, ഇന്ന് ഞങ്ങൾക്കും ചോദിക്കാൻ ആളുണ്ടെന്ന് വ്യക്തമായി ‘ ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ മെഹന്തി ചടങ്ങ് സംഘടിപ്പിച്ച് മുസ്ലീം സ്ത്രീകൾ

1210 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകള്‍ അനുവദിച്ചു

എറണാകുളം, ഇടുക്കി,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies