Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭൂമാഫിയകളുടെയും കൊള്ളക്കാരുടെയും പിടിയിൽ നിന്ന് വഖഫ് ബോർഡിനെ മോചിപ്പിക്കണം: പാവപ്പെട്ട മുസ്ലീങ്ങളുടെ താൽപ്പര്യത്തിനാണ് മുൻതൂക്കമെന്നും ബിജെപി

വഖഫിന്റെ പേരിൽ എഐഎംപിഎൽബി രാഷ്‌ട്രീയം കളിക്കുകയാണ്. അവർ രാജ്യത്തെ ന്യൂനപക്ഷങ്ങളെയും മുസ്ലീങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ജെപിസി ചെയർമാൻ ജഗദംബിക പാൽ തുറന്നടിച്ചു. ബിൽ ഇതുവരെ പാസായില്ലെങ്കിലും രാഷ്‌ട്രീയ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി എഐഎംപിഎൽബി ഇതിനകം തന്നെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

Janmabhumi Online by Janmabhumi Online
Mar 27, 2025, 08:17 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി : വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് (എഐഎംപിഎൽബി) നടത്തുന്ന പ്രക്ഷോഭത്തെ നിശിതമായി വിമർശിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. വഖഫ് ബോർഡിനെ ഭൂ മാഫിയകളുടെയും കൊള്ളക്കാരുടെയും പിടിയിൽ നിന്ന് മോചിപ്പിച്ച് പാവപ്പെട്ട മുസ്ലീങ്ങളുടെ താൽപ്പര്യത്തിനായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചുഗ് പറഞ്ഞു.

പാവപ്പെട്ട മുസ്ലീങ്ങളുടെ താൽപ്പര്യത്തിനായി വഖഫ് ബോർഡിന്റെ ഭൂമി ഉപയോഗിക്കുന്നതിനുപകരം, ചിലർ ഭൂ മാഫിയകളുടെ കളിപ്പാവകളായി പ്രവർത്തിക്കുന്നുവെന്ന് എഐഎംപിഎൽബിയെ വിമർശിച്ചുകൊണ്ട് ചുഗ് പറഞ്ഞു.

വഖഫ് ബോർഡിനെ ഭൂ മാഫിയകളുടെയും കൊള്ളക്കാരുടെയും പിടിയിൽ നിന്ന് മോചിപ്പിച്ച് പാവപ്പെട്ട മുസ്ലീങ്ങളുടെ താൽപ്പര്യത്തിനായി ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ പാവപ്പെട്ട മുസ്ലീങ്ങളുടെ താൽപ്പര്യത്തിനായി ഉപയോഗിക്കുന്നതിനുപകരം, ചിലർ ഭൂ മാഫിയകളുടെ കളിപ്പാവകളായി പ്രവർത്തിക്കുന്നു. ഇത് ദുഃഖകരമാണെന്നും ബിജെപി നേതാവ് എഎൻഐയോട് പറഞ്ഞു.

കൂടാതെ വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭത്തെ വിമർശിച്ച് ബിജെപി എംപിയും വഖഫ് ഭേദഗതി ബില്ലിൽ ജെപിസി ചെയർമാനുമായ ജഗദംബിക പാൽ ഇന്നലെ രാവിലെ രംഗത്തെത്തി. വഖഫിന്റെ പേരിൽ എഐഎംപിഎൽബി രാഷ്‌ട്രീയം കളിക്കുകയാണെന്നും അവർ രാജ്യത്തെ ന്യൂനപക്ഷങ്ങളെയും മുസ്ലീങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പാൽ തുറന്നടിച്ചു.

ബിൽ ഇതുവരെ പാസായില്ലെങ്കിലും രാഷ്‌ട്രീയ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി എഐഎംപിഎൽബി ഇതിനകം തന്നെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ, നിയമം വന്നിട്ടില്ല, പക്ഷേ അതിനുമുമ്പ് ആസൂത്രിത രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനത്തിൽ അവർ പട്നയിൽ പ്രതിഷേധം സംഘടിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് ഇന്നലെ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പട്നയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ആർജെഡി മേധാവി ലാലു പ്രസാദ് യാദവും ബീഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും പങ്കെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും കൂടിയാണ് ജെപിസി ചെയർമാന്റെ പ്രതികരണം വന്നത്.

അതേ സമയം ഡിജിറ്റൈസേഷൻ, മെച്ചപ്പെടുത്തിയ ഓഡിറ്റുകൾ, മെച്ചപ്പെട്ട സുതാര്യത, നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിനുള്ള നിയമ സംവിധാനങ്ങൾ തുടങ്ങിയ പരിഷ്കാരങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രധാന വെല്ലുവിളികളെ നേരിടുക എന്നതാണ് 2024 ലെ വഖഫ് ഭേദഗതി ബിൽ ലക്ഷ്യമിടുന്നത്.

കൂടാതെ മുസ്ലീം സമൂഹത്തിനും രാജ്യത്തിനും മൊത്തത്തിൽ പ്രയോജനകരമായ രീതിയിൽ വഖഫ് സ്വത്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദ്ദിഷ്ട ഭേദഗതി ലക്ഷ്യമിടുന്നു.

Tags: AIMPLBJagadambika PalTarun ChughWakhaf board billbjpmuslimLalu prasad yadavLand mafia
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

India

മുസ്ലീം സ്ത്രീകൾക്ക് യോഗ ആവശ്യമില്ല : നിസ്ക്കാരം മാത്രം മതിയെന്ന് മുസ്ലീം ഉലമ ; നിർദേശം തള്ളി യോഗ ചെയ്യാൻ എത്തിയത് നൂറ് കണക്കിന് മുസ്ലീം സ്ത്രീകൾ

Kerala

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

Kerala

നിലമ്പൂര്‍ വിധിയെഴുതി, മികച്ച പോളിംഗ് , വോട്ടെണ്ണല്‍ തിങ്കളാഴ്ച

India

അർഹരായ ഹിന്ദുക്കളെയടക്കം ഒഴിവാക്കി 76 മുസ്ലീം വിഭാഗങ്ങളെ ഉൾപ്പെടുത്തി മമതസർക്കാരിന്റെ ഒബിസി സംവരണ പട്ടിക ; സ്റ്റേ ചെയ്ത് കൽക്കട്ട ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഏപ്രില്‍ പതിനെട്ടിന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ.യു. ഈശ്വര പ്രസാദ്, ദേശീയ നിര്‍വാഹക സമിതി അംഗം ദിവ്യ പ്രസാദ്, സംസ്ഥാന സമിതി അംഗം ജി ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയപ്പോള്‍.

എബിവിപി പ്രതിഷേധം: ശിവന്‍കുട്ടിയുടെ വാദം പൊളിഞ്ഞു; ഏപ്രില്‍ 18ന് നിവേദനം നല്‍കി

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലിന്റെ ആഘാതം നേരിടാൻ ഇന്ത്യ തയ്യാർ 

ഇസ്രായേൽ – ഇറാൻ സംഘർഷം, കുതിച്ചുയർന്ന് എണ്ണ വില

പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

നിലമ്പൂർ : ആദ്യഘട്ട ഫലസൂചനകള്‍ യുഡിഎഫിനൊപ്പം, വോട്ടെണ്ണുന്നത് കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ

പഠിപ്പിക്കണം; നിയമസഭയിലെ ചട്ടങ്ങളും മര്യാദകളും

ചരിത്രമെഴുതി മുരുകഭക്ത മഹാ സംഗമം

തലച്ചോറിൽ മുഴ, വാരിയെല്ല് പൊട്ടി’; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി സൽമാൻ ഖാൻ; എന്താണ് ബ്രെയിൻ അനൂറിസം

എന്താണ് ഹോർമുസ് കടലിടുക്ക് ? ഇറാൻ ഇത് അടച്ചുപൂട്ടിയാൽ ലോക സമ്പദ്‌വ്യവസ്ഥ ഇളകുമോ ? ആശങ്കയിൽ ലോകം

തകര്‍ന്നത് ഇറാന്റെ ആണവ ഉരുക്ക് കോട്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies