Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദല്‍ഹിയിലേക്കുള്ള കുതിക്കാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ കര്‍ഷകരുടെ ശ്രമം; കര്‍ഷകരെ അറസ്റ്റ് ചെയ്ത് പൊലീസ്; പിന്നില്‍ കെജ്രിവാള്‍ ഗൂഢാലോചന

ദല്‍ഹിയിലേക്ക് കുതിക്കാന്‍ ശംഭു, ഖനോരി അതിര്‍ത്തി പ്രദേശങ്ങള്‍ തുറക്കാന്‍ ശ്രമിച്ച കര്‍ഷകരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്. ദല്‍ഹിയില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചാബ്, ഹരിയാന അതിര്‍ത്തിയിലെ ശംഭു, ഖനോരി അതിര്‍ത്തിയില്‍ ടെന്‍റുകെട്ടി പ്രതിഷേധിക്കുന്ന കര്‍ഷകരെ അതിന് പ്രേരിപ്പിക്കുന്നതിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാളും കൂട്ടരുമാണ്.

Janmabhumi Online by Janmabhumi Online
Mar 19, 2025, 09:58 pm IST
in India
ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ ശ്രമിച്ച കര‍്ഷകരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു (വലത്ത്)

ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ ശ്രമിച്ച കര‍്ഷകരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ദല്‍ഹിയിലേക്ക് കുതിക്കാന്‍ ശംഭു, ഖനോരി അതിര്‍ത്തി പ്രദേശങ്ങള്‍ തുറക്കാന്‍ ശ്രമിച്ച കര്‍ഷകരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്. ദല്‍ഹിയില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചാബ്, ഹരിയാന അതിര്‍ത്തിയിലെ ശംഭു, ഖനോരി അതിര്‍ത്തിയില്‍ ടെന്‍റുകെട്ടി പ്രതിഷേധിക്കുന്ന കര്‍ഷകരെ അതിന് പ്രേരിപ്പിക്കുന്നതിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാളും കൂട്ടരുമാണ്. മറ്റൊരു ഭാഗത്ത് രാഹുല്‍ ഗാന്ധിയും എന്‍ജിഒ സംഘടനകളും ഇതിനായി തന്നെ ശ്രമിക്കുന്നുണ്ട്.

ആം ആദ്മി ഭരിയ്‌ക്കുന്ന പഞ്ചാബില്‍ പരമാവധി കര്‍ഷകസംഘങ്ങളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയ ആം ആദ്മി ദല്‍ഹിയിലേക്ക് കര്‍ഷകരെ എത്തിച്ച് ബിജെപിക്ക് നല്ലൊരു പണി കൊടുക്കാനാണ് ശ്രമിക്കുന്നത്.

പഞ്ചാബില്‍ ആം ആദ്മി ചെറിയ ചെറിയ കര്‍ഷകഗ്രൂപ്പുകളെ സമരത്തിനായി സംഘടിപ്പിച്ച് മെല്ലെ ശംഭു, ഖനോരി അതിര്‍ത്തിയില്‍ എത്തിക്കുആദ്യം ബോര്‍ഡറില്‍ ചെറുസംഘങ്ങളായി എത്തുക. മെല്ലെ അവിടെ ടെന്‍റുകെട്ടി പ്രതിഷേധിക്കുക. ചെറുസംഘങ്ങള്‍ കൂടുതലായി എത്തി  കരുത്തരായി ക്കഴിഞ്ഞാല്‍ അതിര്‍ത്തി തുറന്ന് ദല്‍ഹിയിലേക്ക് കുതിക്കുക. ഇതാണ് കര്‍ഷകരുടെ തന്ത്രമെന്ന് പൊലീസ് ഇന്‍റലിജന്‍സ് പറയുന്നു. അതുപോലെ തന്നെ ശംഭു, ഖനോരി അതിര്‍ത്തി തുറക്കാനായിരുന്നു ബുധനാഴ്ച ഇവരുടെ ശ്രമം. ഇത് മുന്‍കൂട്ടി അറിഞ്ഞ് വന്‍പൊലീസ് സംഘം ഇവിടെ തമ്പടിച്ചിരുന്നു.അതിനാല്‍ ഇവരെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ കഴിഞ്ഞു.

പ്രതിഷേധസ്ഥലത്ത് കര്‍ഷകര്‍ ഉയര്‍ത്തിയ ടെന്‍റുകളും പൊലീസ് നീക്കം ചെയ്തു. ശംഭു, ഖനോരി അതിര്‍ത്തികള്‍ തുറന്ന് കര്‍ഷകര്‍ ദല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിച്ചതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബിലെ ആം ആദ്മി മന്ത്രി ഹര്‍പാല്‍ സിങ്ങ് ചീമ പറഞ്ഞു. പരസ്പര വിരുദ്ധമായ നിലപാടാണ് ആം ആദ്മി മന്ത്രി കൈക്കൊള്ളുന്നത്. ഒരു ഭാഗത്ത് കര്‍ഷകരെ ആം ആദ്മി നേതാക്കള്‍ സംഘടിപ്പിക്കുന്നു. മറുഭാഗത്ത് ആം ആദ്മിയുടെ മന്ത്രി കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നതായി കാണിക്കുന്നു. ഇത് ആം ആദ്മിയുടെ വലിയ ഗൂഢലോചനയാണ് പുറത്തുകൊണ്ടുവരുന്നത്.

ശംഭു അതിര്‍ത്തിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച കര്‍ഷകനേതാവ് ജഗ്ജീത് സിംഗ് ദല്ലേവാള്‍, കിസാന്‍ മസ് ദൂര്‍ മോര്‍ച്ച നേതാവ് സരവണ്‍ സിങ്ങ് പന്തേര്‍ എന്നിവരെ മൊഹാലിയില്‍ വെച്ച് പഞ്ചാബ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സംഘം തടയാന്‍ ശ്രമിച്ച പൊലീസുമായി ഏറ്റുമുട്ടലിന് ഒരുമ്പട്ടിരുന്നു.

ശംഭു എന്ന പ്രദേശം പഞ്ചാബ്- ഹരിയാന അതിര്‍ത്തിപ്രദേശമാണ്. അവിടെ ഇപ്പോഴേ ചില കര്‍ഷകരുടെ സംഘങ്ങള്‍ സമരവുമായി തമ്പടിച്ചിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ ചെറു കര്‍ഷകസംഘങ്ങളായി വന്ന് ഒടുവില്‍ ഒന്നിച്ച് ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത് കലാപമുണ്ടാക്കലാണ് ഇവരുടെ ലക്ഷ്യം. പറ്റുമെങ്കില്‍ ദല്‍ഹിയില്‍ ഒരു വെടിവെയ്പുണ്ടാക്കി രാജ്യമാകെ കലാപമുണ്ടാക്കാമെന്നതാണ് ഇവരുടെ ഗൂഢലക്ഷ്യമെന്നറിയുന്നു. ഇതില്‍ ഒരു വശത്ത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിലകൊള്ളുമ്പോള്‍ മറുവശത്ത് അരവിന്ദ് കെജ്രിവാളും ഉണ്ട്.

പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങ് രാജയുടെ നേതൃത്വത്തില്‍ കര്‍ഷകരെ ദല്‍ഹി ചലോ മാര്‍ച്ചിനായി സംഘടിപ്പിക്കാന്‍ വലിയ ശ്രമം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചാബിലെ ഭരണം ആം ആദ്മി പിടിച്ചതിനാല്‍ ആം ആദ്മിയോടും 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദി മൂന്നാമതും വിജയിച്ചതിനാല്‍ മോദി സര്‍ക്കാരിനോടും അടങ്ങാത്ത പകയാണ് കോണ്‍ഗ്രസിന്. അതിനാല്‍ കര്‍ഷകസമരം എന്ന ഒരൊറ്റ ഉണ്ട കൊണ്ട് ആം ആദ്മിയെയും ബിജെപി സര്‍ക്കാരിനെയും വെടിവെച്ചിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കര്‍ഷകരുടെ ദുരവസ്ഥയ്‌ക്ക് പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരും കേന്ദ്രത്തിലെ മോദി സര്‍ക്കാരും ഒരുപോലെ കുറ്റവാളിയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങ് രാജ പറയുന്നത്. അല്ലാതെ പഞ്ചാബ് പലകുറിയും കേന്ദ്രഭരണം 40 വര്‍ഷത്തിലധികവും കയ്യാളിയിരുന്ന കോണ്‍ഗ്രസിന് ഒരു പങ്കുമില്ലേ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു.

Tags: aap#farmersprotestDelhichaloArvindKejriwal#Shambuborder#Khanuriborder#AamAadmi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)
India

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

India

കെജ്‌രിവാളിന്റെ ആപ്പിൽ വീണ്ടും കലാപം ; ദൽഹിയിലെ ഏക ട്രാൻസ്‌ജെൻഡർ കൗൺസിലർ രാജിവച്ച് പുതിയ പാർട്ടിയിൽ ചേർന്നു

India

ദൽഹി ആം ആദ്മി പാർട്ടിയിൽ വൻ കലാപം ; മുകേഷ് ഗോയൽ ഉൾപ്പെടെ 13 കൗൺസിലർമാർ പാർട്ടി വിട്ടു

India

പഞ്ചാബിൽ ഭീകരതയ്‌ക്ക് വളമിടുന്നത് എഎപി-കോൺഗ്രസ് കൂട്ടുകെട്ട് ; ദേശവിരുദ്ധ ശക്തികൾ ആപ്പ് സർക്കാരിന് പിന്തുണയേകുന്നു : തുറന്നടിച്ച് തരുൺ ചുഗ്

India

കോളനിവാസികളെ വോട്ട് ബാങ്കായി കാണുന്ന ആപ്പ് കാലഘട്ടം കഴിഞ്ഞു ; വർഷങ്ങൾക്ക് ശേഷം ദൽഹിയിലെ ചേരി നിവാസികൾക്ക് അച്ഛേ ദിൻ ആരംഭിക്കുന്നുവെന്നും രേഖ ഗുപ്ത

പുതിയ വാര്‍ത്തകള്‍

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

താൽക്കാലിക വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ഫോണിൽ പാകിസ്താൻ നമ്പറുകളടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ്: മുബാറക് ഹുസൈന്‍ കസ്റ്റഡിയിൽ

പമ്പാ നദി കര കവിഞ്ഞു: മാന്നാറിൽ വീടുകളിൽ വെള്ളം കയറി, റോഡു ഗതാഗതവും താറുമാറായി

അതി തീവ്രമഴ: ഇന്ന് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

വിശിഷ്ട വ്യക്തിത്വം

കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies