Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇറാനിൽ ഇസ്ലാമിക മതമൗലികവാദം രൂക്ഷമാകുന്നു: സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കാൻ നാസർ ആപ്പും ഡ്രോണുകളും ഉപയോഗിക്കുന്നു

സ്ത്രീകളെ നിരീക്ഷിക്കുന്നതിലും ശിക്ഷിക്കുന്നതിലും ഏറ്റവും വലിയ പങ്കുവഹിക്കുന്നത് 'നാസർ' ആപ്പാണെന്ന് യുഎൻ റിപ്പോർട്ട് പറയുന്നു. ഈ ആപ്പിനെ ഇറാൻ സർക്കാർ പിന്തുണയ്‌ക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇറാൻ ആസൂത്രിതമായ മനുഷ്യാവകാശ ലംഘനവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണ് ചെയ്യുന്നതെന്ന് ഐക്യരാഷ്‌ട്രസഭ പറയുന്നു

Janmabhumi Online by Janmabhumi Online
Mar 17, 2025, 07:07 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ടെഹ്റാൻ : ഇസ്ലാമിക മൗലികവാദത്തിന്റെ പാത പിന്തുടരുന്ന ഇറാൻ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിരന്തരം അടിച്ചമർത്താൻ ശ്രമിക്കുന്നത് എന്നും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സ്ത്രീകൾ ബുർഖ ധരിക്കുന്നതും ഹിജാബ് ഉപയോഗിക്കുന്നതും നിലനിർത്താൻ ഭരണകൂടം കിടഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഇപ്പോഴിത ഇതിനായി പുതിയ തന്ത്രങ്ങൾ സ്വീകരിച്ചിരിക്കുകയാണ് ഇറാൻ.

ഒരു സ്ത്രീ ഹിജാബ് ധരിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ ഭരണകൂടം സിസിടിവി, ഡ്രോൺ ക്യാമറ, നാസർ ആപ്പ് എന്നിവ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഐക്യരാഷ്‌ട്രസഭ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സ്ത്രീകളെ നിരീക്ഷിക്കുന്നതിലും ശിക്ഷിക്കുന്നതിലും ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ‘നാസർ’ ആപ്പാണെന്ന് യുഎൻ റിപ്പോർട്ട് പറയുന്നു. ഈ ആപ്പിനെ ഇറാൻ സർക്കാർ പിന്തുണയ്‌ക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇറാൻ ആസൂത്രിതമായ മനുഷ്യാവകാശ ലംഘനവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണ് ചെയ്യുന്നതെന്ന് ഐക്യരാഷ്‌ട്രസഭ പറയുന്നു. ഇതോടൊപ്പം സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യം വച്ചുള്ള ഇറാനിയൻ സർക്കാരിനെ യുഎൻ വിമർശിച്ചു.

ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച്, നാസർ ആപ്പ് വഴി ഇത്തരം സ്ത്രീകളുടെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ്, സ്ഥലം, സമയം എന്നിവ അപ്‌ലോഡ് ചെയ്തുകൊണ്ട് ആളുകൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയും. ഇതിനുശേഷം ഉടൻ തന്നെ പോലീസിന് ഒരു മുന്നറിയിപ്പ് അയയ്‌ക്കും. അതിനുശേഷം ഹിജാബ് ധരിക്കാത്ത ഏതൊരു സ്ത്രീക്കോ പെൺകുട്ടിക്കോ എതിരെ ഇറാനിയൻ പോലീസിന് നടപടിയെടുക്കാൻ സാധിക്കുമെന്നതാണ് ആപ്പിന്റെ പ്രത്യേകത.

ഈ ആപ്പിന് പുറമേ ഇറാനിലെ ഇസ്ലാമിക മതമൗലികവാദ സർക്കാർ FARAJA വെബ്‌സൈറ്റ് വഴി നിയമവുമായി ബന്ധിപ്പിച്ചുകൊണ്ട് ഹിജാബ് കർശനമായി നടപ്പിലാക്കുന്നതിനായി ഈ ആപ്പിന്റെ വ്യാപ്തി വിപുലീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ആംബുലൻസുകൾ, ടാക്സികൾ, പൊതുഗതാഗതം എന്നിവയിലെ യാത്രയും ഉൾപ്പെടുത്തി അതിന്റെ ശ്രേണി വിപുലീകരിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിലെ നിയന്ത്രണം കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

ഇതിനു പുറമേ ഇറാൻ ഗവൺമെന്റ് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. സ്ത്രീകൾ നിർബന്ധിത ഹിജാബ് നിയമങ്ങൾ പാലിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഡ്രോണുകൾ വഴി ഇറാനിലെ പ്രദേശങ്ങൾ നിരീക്ഷിക്കാനാകും. ഈ ഡ്രോണുകൾ ടെഹ്‌റാനിലും തെക്കൻ പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്. 2022-ൽ ബുർഖ ധരിക്കാത്തതിനെ തുടർന്ന് പോലീസിന്റെ മർദ്ദനത്തിൽ മഹ്‌സ അമിനി എന്ന യുവതി മരിച്ചതിനെ തുടർന്ന് രാജ്യവ്യാപകമായി ഉണ്ടായ പ്രതിഷേധങ്ങളെ ഇറാൻ സർക്കാർ ഭയപ്പെടുകയും തുടർന്ന് സ്ത്രീകളെ അടിച്ചമർത്താൻ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

Tags: iranMuslim terrorismBurqaDroneWoman freedom
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hollywood

ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്; തടവറയിലെ അനുഭവങ്ങള്‍

World

മധ്യപൂര്‍വേഷ്യയിലെ സമാധാനം; ട്രംപ് കള്ളം പറയുന്നു: ഇറാന്‍

India

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

India

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

India

ഇന്ത്യയുടെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനികളുടെ ഓഹരി വിലയില്‍ കുതിച്ചുകയറ്റം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ; പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന പ്രസ്താവന പിൻവലിച്ച് കൊളംബിയ

ജൂപ്പിറ്റര്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡൽ; 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി ടിവിഎസ്

സംസ്ഥാനത്ത് വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക്; അവശ്യസാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിൽ, മഴയ്‌ക്കൊപ്പം വിലക്കയറ്റവും രൂക്ഷം

സ്കൂൾ തുറക്കൽ ജൂൺ രണ്ടിനു തന്നെ; കാലാവസ്ഥ നോക്കിയതിന് ശേഷം തീയതിയിൽ മാറ്റം വേണോയെന്ന് തീരുമാനിക്കും: മന്ത്രി വി ശിവന്‍കുട്ടി

എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കി; നിലമ്പൂരിൽ മത്സരിക്കാനില്ല, സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി പി.വി അൻവർ

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies