Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്ങിനെ, 65-ാം വയസില്‍ ബാലകൃഷ്ണന്‍ എംഎക്കാരനായി

ബാബു കോട്ടപ്പാറ by ബാബു കോട്ടപ്പാറ
Mar 16, 2025, 11:44 am IST
in Kerala

കാഞ്ഞങ്ങാട്: ഒപ്പം പഠിച്ചവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരുമെല്ലാമായി വിരമിക്കുമ്പോള്‍ ബാലകൃഷ്ണന്‍ 65-ാം വയസില്‍ ഏട്ടന്റെ ആഗ്രഹം സാധിച്ച് എംഎക്കാരനായി. പൊതുപ്രവര്‍ത്തകനും സേവാഭാരതിയുടെ സജീവ പ്രവര്‍ത്തകനുമായ മാവുങ്കാല്‍ പുതിയകണ്ടത്തിലെ ‘അനുഗ്രഹ’യില്‍ താമസിക്കുന്ന കെ. ബാലകൃഷ്ണനാണ് ബിരുദാനന്തര ബിരുദധാരിയായത്.

എസ്എസ്എല്‍സി കഴിഞ്ഞ് 39 വര്‍ഷത്തിന് ശേഷം 2015 ലാണ് പഠിക്കണമെന്ന മോഹം തോന്നിയത്. വിവരമറിഞ്ഞപ്പോള്‍ ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സംഘചാലകും ആര്‍ക്കിടെക്റ്റുമായ ഏട്ടന്‍ കെ. ദാമോദരനാണ് പിജിക്കാരനായി കാണണമെന്ന് ആഗ്രഹം പറഞ്ഞത്. അങ്ങനെ 55-ാം വയസില്‍ വീണ്ടും പഠിച്ചുതുടങ്ങി. പ്ലസ്‌വണ്‍, പ്ലസ്ടു പരീക്ഷകള്‍ ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ നിന്നും തുല്യത എഴുതി ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. അതിന് ശേഷം സ്‌കോളര്‍ കോളജില്‍ പഠിച്ചാണ് ബിഎയും ബിരുദാനന്തര ബിരുദവും നേടിയത്.

നല്ല രീതിയില്‍ പഠിപ്പിക്കുകയും പ്രോത്സാഹനവും പിന്തണയും നല്‍കുകയും ചെയ്ത കാഞ്ഞങ്ങാട് സ്‌കോളര്‍ കോളജിലെ എല്ലാ അദ്ധ്യാപകര്‍ക്കും വിജയത്തില്‍ പങ്കുണ്ടെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. പിന്നെ ഏട്ടനും കുടുംബവും.

പഠിത്തം ഒരിക്കലും അവസാനിക്കുന്നില്ലെന്നും മനസ് വച്ചാല്‍ എല്‍എല്‍ബിക്കും പഠിക്കാമെന്ന് ബാലകൃഷ്ണന്‍ പറയുന്നു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പത്താം ക്ലാസുവരെ പഠിച്ചത്. പത്തില്‍ വിജയിച്ചെങ്കിലും തുടര്‍ന്ന് പഠിക്കാനായില്ല. അന്നത്തെ കാലത്ത് ഏട്ടനും അനിയനും ഒരുമിച്ച് ഉന്നതപഠനത്തിലേക്കെന്നത് കുടുംബത്തിന് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല.

അങ്ങനെ ഏട്ടന്‍ ബിരുദത്തിന് ചേര്‍ന്നപ്പോള്‍ അനിയന്‍ ഓട്ടുപാത്രനിര്‍മാണശാലയില്‍ പണിക്കുപോയി. ഓട്ടുപാത്ര പണിയെടുത്ത് കുടുംബം പുലര്‍ത്തിയ സി. കൃഷ്ണന്റെയും കല്യാണിയുടെയും മകന് അച്ഛന്റെ പാത പിന്തുടരേണ്ടിവന്നു. ഏഴാംതരത്തില്‍ പഠിക്കുമ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു. പിന്നീട് ഓട്ടുപാത്ര പണിശാല മുന്നോട്ടുകൊണ്ടുപോയത് മൂത്ത ജ്യേഷ്ഠന്മാരായ നാരായണനും കുഞ്ഞമ്പുമായിരുന്നു. അമ്മയും ഏഴുമക്കളുമടങ്ങുന്ന കുടുംബത്തില്‍ ആണ്‍മക്കളെല്ലാം പണിക്കുപോയാലേ കുടുംബം പുലരൂ എന്നതായിരുന്നു സ്ഥിതി.

എങ്കിലും സഹോദരങ്ങളിലൊരാളായ ദാമോദരനെ പഠിപ്പിച്ചു. അദ്ദേഹം ബിരുദവും ആര്‍കിടെക്ട് കോഴ്സുമെല്ലാം പാസായി. ബാലകൃഷ്ണനാകട്ടെ, ഓട്ടുപാത്ര പണിശാലയില്‍ നിന്ന് സ്വര്‍ണപ്പണിയിലേക്കും പിന്നീട് ജൂവലറിയിലേക്കും തിരിഞ്ഞു. കുറച്ച് മാസം ഗള്‍ഫിലും ജോലി ചെയ്തു. നാട്ടില്‍ കാരുണ്യപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു. ഇതിനിടയില്‍ ബിജെപി രാഷ്‌ട്രീയത്തില്‍ സജീവമായി. 2000-05 വര്‍ഷത്തില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡായ പുതിയകണ്ടത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞങ്ങാട് സേവാഭാരതിയുടെ ജനറല്‍ സെക്രട്ടറി, ഏച്ചിക്കാനം ബാലസദനം, അഭയം വൃദ്ധസദനം, ജനനി പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സംഘടനകളുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണിദ്ദേഹം.

Tags: educationMavunkalbalakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.