Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊടുംചൂടില്‍ പുതുമഴയായി കേന്ദ്രനിലപാട്

Janmabhumi Online by Janmabhumi Online
Mar 13, 2025, 09:16 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

മാസം തോറുമുള്ള ഓണറേറിയം വര്‍ധിപ്പിക്കണമെന്നും, വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ ഒരു മാസത്തോളമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ തേടി കേന്ദ്രസര്‍ക്കാരിന്റെ സദ്‌വാര്‍ത്തയെത്തി. ആശാവര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് കൊടുംചൂടിലെ പുതുമഴയായാണ് ആശാവര്‍ക്കര്‍മാര്‍ക്ക് അനുഭവപ്പെട്ടത്. ഈ വിവരം അറിയിക്കാന്‍ സമരപ്പന്തലിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സന്തോഷാശ്രുക്കളോടെയാണ് ആശാവര്‍ക്കമാര്‍ സ്വീകരിച്ചത്. സമരക്കാരുടെ ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാമെന്ന് സുരേഷ്‌ഗോപി ഉറപ്പുനല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചതാണ് ഫലം കണ്ടത്. ഒരാഴ്ച മുന്‍പ് ദേശീയ ആരോഗ്യ ദൗത്യ മിഷന്‍ സ്റ്റിയറിങ് ഗ്രൂപ്പ് യോഗം ചേര്‍ന്ന് ആശാവര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജെ.പി. നഡ്ഡ പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തിയത്. ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ബിജെപി എംപിയും ദേശീയ വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ രേഖാ ശര്‍മ്മയും രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വേഗത്തിലാക്കി.

ആശാവര്‍ക്കര്‍മാര്‍ക്കുള്ള കേന്ദ്രവിഹിതം കേരളത്തിന് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും കാപട്യങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ അസഭ്യം പറയുന്നതിനു പുറമെ കേന്ദ്രവിഹിതം നല്‍കാത്തതാണ് ഓണറേറിയം വര്‍ധിപ്പിച്ചുനല്‍കാന്‍ പറ്റാത്തതിന് കാരണമെന്ന അസത്യപ്രചാരണം നടത്തുകയാണ് സിപിഎമ്മും ആരോഗ്യമന്ത്രി വീണാജോര്‍ജും ചെയ്തത്. ഇടതുമുന്നണിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തവരാണ് കേന്ദ്രത്തിനുമേല്‍ പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്. കേരളം നല്‍കേണ്ട യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പോലും പിണറായി സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നുകൂടി കേന്ദ്രമന്ത്രി നഡ്ഡ വെളിപ്പെടുത്തി. തൊഴിലാളിവര്‍ഗ സ്‌നേഹം നടിക്കുന്ന ഇക്കൂട്ടര്‍ എത്ര നീചമായാണ് സമൂഹത്തിന്റെ താഴെതട്ടില്‍ മികച്ച രീതിയില്‍ ആരോഗ്യപ്രവര്‍ത്തനം നടത്തുന്ന ആശാവര്‍ക്കര്‍മാരോട് പെരുമാറുന്നതെന്നും ഇതിലൂടെ വ്യക്തമായിരിക്കുന്നു.

തൊട്ടതിനും പിടിച്ചതിനുമൊക്കെ കേന്ദ്രവിരുദ്ധ സമരം നടത്തുന്ന സിപിഎമ്മും ഇടതുമുന്നണിയും മന്ത്രിമാരും അതിനുവേണ്ടി ആശ്രയിക്കുന്നത് പച്ചക്കള്ളങ്ങളെയാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ആശാവര്‍ക്കര്‍മാര്‍ ഉന്നയിച്ച ആവശ്യം പരിഗണിക്കാതിരിക്കാനും, അവരുമായി ആത്മാര്‍ത്ഥമായ ചര്‍ച്ച പോലും നടത്താതിരിക്കാനും കേന്ദ്രവിരോധം പുറത്തെടുക്കുകയായിരുന്നു. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇക്കാര്യത്തില്‍ വീണാജോര്‍ജിനെപ്പോലുള്ളവര്‍ക്ക് മാതൃക. സിപിഎമ്മും പിണറായി സര്‍ക്കാരും സ്വന്തം കഴിവുകേടുകള്‍ മറച്ചുപിടിച്ച് ജനങ്ങളെ കബൡപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിനെതിരെ നുണപ്രചാരണം നടത്തുന്നത്. ചൂരല്‍മല ദുരന്തബാധിതര്‍ക്ക് കേന്ദ്രസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടും കള്ളപ്രചാരണം നടത്തിയത് കോടതിയില്‍ പൊൡഞ്ഞു. ഇതിനുശേഷമാണ് ആശാവര്‍ക്കര്‍മാരുടെ കാര്യത്തിലും നുണപ്രചാരണം നടത്തിയത്. തെറ്റാണെന്നു തെളിയുമ്പോള്‍ തെളിയട്ടെ എന്നതാണ് ഇവരുടെ രീതി. സിപിഎമ്മിന്റെ ബി ടീമായ കോണ്‍ഗ്രസും ഇതിനൊപ്പം ചേരുന്നു. ചില മാധ്യമങ്ങളും ഇക്കൂട്ടരുടെ മെഗാഫോണായി മാറുന്നത് ദൗര്‍ഭാഗ്യകരമാണ്.

Tags: Central GovernmentAsha workers strike
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പാത തകർന്നതിൽ നടപടിയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം; കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തു

India

ദേവസ്വം ബോര്‍ഡുകളുമായി വഖഫ് ബോര്‍ഡുകളെ താരതമ്യം ചെയ്യാനാവില്ല: കാരണം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

Article

സഹകരണം പഠിപ്പിക്കുമ്പോള്‍

Kozhikode

കേന്ദ്രസര്‍ക്കാരിന്റെ ജാതി സെന്‍സസ് സ്വാഗതാര്‍ഹം: ഒബിസി മോര്‍ച്ച

India

പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിന്റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ് ; കേന്ദ്രസർക്കാർ തന്നെ ഉൾപ്പെടുത്തിയതിൽ അഭിമാനമെന്ന് ശശി തരൂർ

പുതിയ വാര്‍ത്തകള്‍

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

ഐക്യരാഷ്‌ട്രസഭയില്‍ പാക് ഭീകരതയെ തുറന്നുകാട്ടി ഭാരതം

കേരള ക്ഷേത്രസംരക്ഷണ സമിതി 59-ാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം പ്രീയദര്‍ശിനി ഹാളില്‍ ഗവര്‍ണര്‍ 
രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ. എസ്. നാരായണന്‍, ജി. കെ. സുരേഷ്ബാബു, ഡോ. ടി. പി. സെന്‍കുമാര്‍, കുമ്മനം രാജശേഖരന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കുസുമം രാമചന്ദ്രന്‍ തുടങ്ങിയവര്‍ സമീപം.

ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് ഭക്തര്‍, ദേവസ്വം ബോര്‍ഡുകളല്ല: ഗവര്‍ണര്‍

തപസ്യ കലാസാഹിത്യ വേദി മാടമ്പ് സ്മാരക പുരസ്‌കാരം ആഷാ മേനോന്

നേതാജിയെ നെഞ്ചേറ്റിയ ഗ്രാമം

പത്തനംതിട്ടയില്‍ പുരുഷ ഹോംനഴ്‌സ് ക്രൂരമായി മര്‍ദിച്ച് ചികിത്സയിലായിരുന്ന അറുപതുകാരന്‍ മരിച്ചു

ശ്രമങ്ങൾ വിഫലം: കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട കപ്പൽ മുങ്ങി

പരിഹസിച്ചവര്‍ അറിയണം ഇതാണ് ഭാരതം

പിണറായി സര്‍ക്കാരിന്റെ സര്‍വനാശ ഭരണം; ഒരു വര്‍ഷം നീളുന്ന പ്രക്ഷോഭവുമായി എന്‍ഡിഎ

കേരളം പകര്‍ച്ചവ്യാധി ഭീഷണിയില്‍ മഴ മുന്നൊരുക്കം പാളി, വകുപ്പുകളില്‍ ഏകോപനമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies