Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി വെട്ടിനിരത്തി; പരസ്യമായി ഇടഞ്ഞ് നേതാക്കള്‍

അജി ബുധനൂര്‍ by അജി ബുധനൂര്‍
Mar 11, 2025, 08:10 am IST
in Kerala

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം പൂര്‍ത്തിയായതിനു പിന്നാലെ പരസ്യ പോരുമായി നേതാക്കള്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇതുവരെയില്ലാത്ത തരത്തിലാണ് നേതാക്കളുടെ പ്രതികരണം.

പിണറായി പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കി സ്ഥാനങ്ങളെല്ലാം തന്റെ അനുയായികള്‍ക്ക് വീതംവച്ച് നല്‍കിയപ്പോള്‍ പാര്‍ട്ടി വളര്‍ത്താന്‍ അഹോരാത്രം പണിയെടുത്തവര്‍ കളത്തിന് പുറത്തായി. പിണറായിക്ക് ജയ് വിളിക്കുന്നവര്‍ സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും. മുന്‍ എംഎല്‍എ പത്മകുമാര്‍, മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍. സുകന്യ, മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടി അമ്മ, മന്ത്രി എം.ബി. രാജേഷ്, പി.ജയരാജന്‍… ഇങ്ങനെ പോവുന്ന വെട്ടിനിരത്തപ്പെട്ടവര്‍. വലിയ വിഭാഗീയതയാണ് പിണറായിയുടെ തന്‍പ്രമാണത്തില്‍ ഉടലെടുത്തത്.

മുന്‍ എംഎല്‍എ പത്മകുമാറിനെ സംസ്ഥാന സമിതിയില്‍ എടുത്തില്ല. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരിക്കെ ശബരിമലയില്‍ യുവതികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ഇടഞ്ഞു. അന്നുമുതല്‍ പിണറായിയുടെ കണ്ണിലെ കരടാണ് പത്മകുമാര്‍.

പാര്‍ട്ടി ഉപരി കമ്മിറ്റികളിലേക്ക് എടുക്കുമ്പോള്‍ രാഷ്‌ട്രീയബോധം, സംഘടനാ ധാരണ എന്നിവ ഉണ്ടാകണം. അങ്ങനെയാണ് പഴയ നേതാക്കന്‍മാര്‍ പഠിപ്പിച്ചിരിക്കുന്നതെന്നാണ് എ. പത്മകുമാര്‍ തുറന്നടിച്ചത്. പാര്‍ട്ടിയിലെത്തിയിട്ട് വെറും ഒമ്പത് വര്‍ഷം മാത്രമായ വീണാ ജോര്‍ജിന് സ്ഥാനം നല്‍കിയപ്പോള്‍ 50 വര്‍ഷമായ പത്മകുമാറിനെ പുറംതള്ളി. ഈ രോഷമാണ് പത്മകുമാര്‍ തുറന്നു പ്രകടിപ്പിച്ചത്. കണ്ണൂരില്‍ താരകമായതും പിജെ ആര്‍മി രൂപീകരിച്ചതിനാലുമാണ് പി.ജയരാജനെ വെട്ടിനിരത്തിയത്. എം.വി. ജയരാജന്‍ സ്വീകാര്യനായപ്പോള്‍ പി. ജയരാജന്‍ എങ്ങുമില്ലാതെയായി. ഇതോടെ പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പി. ജയരാജന്റെ മകന്‍ നേതൃത്വത്തിനെതിരെ പ്രതികരിച്ചു. അടുത്ത സമ്മേളനം കഴിയുമ്പോള്‍ പി.ജയരാജന് പാര്‍ട്ടി നിയമത്തിലെ വയസ് നിബന്ധന പരിമിതി
യാവും.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍. സുകന്യയും ഫേസ്ബുക്ക് പോസ്റ്റിട്ടു. അനീതി കണ്ടാല്‍ നിങ്ങള്‍ വിറയ്‌ക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്റെ സഖാവാണെന്നാണ് സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സമിതിയിലേക്ക് വന്നപ്പോള്‍ മഹിളാ നേതാവ് പുറത്ത്. ഇതാണ് സുകന്യയെ ചൊടിപ്പിച്ചത്.

തിരുവനന്തപുരത്ത് സംസ്ഥാനകമ്മിറ്റിയില്‍ പോലും ഇല്ലാതിരുന്ന വി.ജോയിയെ ജില്ലാ സെക്രട്ടറിയാക്കി കടകംപള്ളി സുരേന്ദ്രനെ വെട്ടിനിരത്തിയിരുന്നു. തിരുവനന്തപുരത്ത് വിഭാഗീയതയുടെ ആള്‍ കടകംപള്ളിയാണെന്നാണ് പിണറായിയുടെ കണ്ടെത്തല്‍. സിപിഎമ്മില്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചിലര്‍ ഉയര്‍ത്തിക്കാട്ടിയത് മന്ത്രി എം.ബി. രാജേഷിനെയാണ്. ഇതിലുള്ള പകയാണ് രാജേഷിനെ പരിഗണിക്കാതിരുന്നതിന്റെ കാരണം. ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തിലും കരിമണല്‍ ഖനനത്തിലും മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും വാക്കുകള്‍ ധിക്കരിച്ച മെഴ്‌സിക്കുട്ടിയമ്മയെയും സ്ഥാനത്ത് നിന്നും പുറത്താക്കി.

 

Tags: Pinarayi VijayanCPM State Conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

പുതിയ വാര്‍ത്തകള്‍

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.