Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിണറായി വെട്ടിനിരത്തി; പരസ്യമായി ഇടഞ്ഞ് നേതാക്കള്‍

അജി ബുധന്നൂര്‍ by അജി ബുധന്നൂര്‍
Mar 11, 2025, 08:10 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം പൂര്‍ത്തിയായതിനു പിന്നാലെ പരസ്യ പോരുമായി നേതാക്കള്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇതുവരെയില്ലാത്ത തരത്തിലാണ് നേതാക്കളുടെ പ്രതികരണം.

പിണറായി പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കി സ്ഥാനങ്ങളെല്ലാം തന്റെ അനുയായികള്‍ക്ക് വീതംവച്ച് നല്‍കിയപ്പോള്‍ പാര്‍ട്ടി വളര്‍ത്താന്‍ അഹോരാത്രം പണിയെടുത്തവര്‍ കളത്തിന് പുറത്തായി. പിണറായിക്ക് ജയ് വിളിക്കുന്നവര്‍ സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും. മുന്‍ എംഎല്‍എ പത്മകുമാര്‍, മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍. സുകന്യ, മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടി അമ്മ, മന്ത്രി എം.ബി. രാജേഷ്, പി.ജയരാജന്‍… ഇങ്ങനെ പോവുന്ന വെട്ടിനിരത്തപ്പെട്ടവര്‍. വലിയ വിഭാഗീയതയാണ് പിണറായിയുടെ തന്‍പ്രമാണത്തില്‍ ഉടലെടുത്തത്.

മുന്‍ എംഎല്‍എ പത്മകുമാറിനെ സംസ്ഥാന സമിതിയില്‍ എടുത്തില്ല. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരിക്കെ ശബരിമലയില്‍ യുവതികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ഇടഞ്ഞു. അന്നുമുതല്‍ പിണറായിയുടെ കണ്ണിലെ കരടാണ് പത്മകുമാര്‍.

പാര്‍ട്ടി ഉപരി കമ്മിറ്റികളിലേക്ക് എടുക്കുമ്പോള്‍ രാഷ്‌ട്രീയബോധം, സംഘടനാ ധാരണ എന്നിവ ഉണ്ടാകണം. അങ്ങനെയാണ് പഴയ നേതാക്കന്‍മാര്‍ പഠിപ്പിച്ചിരിക്കുന്നതെന്നാണ് എ. പത്മകുമാര്‍ തുറന്നടിച്ചത്. പാര്‍ട്ടിയിലെത്തിയിട്ട് വെറും ഒമ്പത് വര്‍ഷം മാത്രമായ വീണാ ജോര്‍ജിന് സ്ഥാനം നല്‍കിയപ്പോള്‍ 50 വര്‍ഷമായ പത്മകുമാറിനെ പുറംതള്ളി. ഈ രോഷമാണ് പത്മകുമാര്‍ തുറന്നു പ്രകടിപ്പിച്ചത്. കണ്ണൂരില്‍ താരകമായതും പിജെ ആര്‍മി രൂപീകരിച്ചതിനാലുമാണ് പി.ജയരാജനെ വെട്ടിനിരത്തിയത്. എം.വി. ജയരാജന്‍ സ്വീകാര്യനായപ്പോള്‍ പി. ജയരാജന്‍ എങ്ങുമില്ലാതെയായി. ഇതോടെ പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പി. ജയരാജന്റെ മകന്‍ നേതൃത്വത്തിനെതിരെ പ്രതികരിച്ചു. അടുത്ത സമ്മേളനം കഴിയുമ്പോള്‍ പി.ജയരാജന് പാര്‍ട്ടി നിയമത്തിലെ വയസ് നിബന്ധന പരിമിതി
യാവും.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍. സുകന്യയും ഫേസ്ബുക്ക് പോസ്റ്റിട്ടു. അനീതി കണ്ടാല്‍ നിങ്ങള്‍ വിറയ്‌ക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്റെ സഖാവാണെന്നാണ് സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സമിതിയിലേക്ക് വന്നപ്പോള്‍ മഹിളാ നേതാവ് പുറത്ത്. ഇതാണ് സുകന്യയെ ചൊടിപ്പിച്ചത്.

തിരുവനന്തപുരത്ത് സംസ്ഥാനകമ്മിറ്റിയില്‍ പോലും ഇല്ലാതിരുന്ന വി.ജോയിയെ ജില്ലാ സെക്രട്ടറിയാക്കി കടകംപള്ളി സുരേന്ദ്രനെ വെട്ടിനിരത്തിയിരുന്നു. തിരുവനന്തപുരത്ത് വിഭാഗീയതയുടെ ആള്‍ കടകംപള്ളിയാണെന്നാണ് പിണറായിയുടെ കണ്ടെത്തല്‍. സിപിഎമ്മില്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചിലര്‍ ഉയര്‍ത്തിക്കാട്ടിയത് മന്ത്രി എം.ബി. രാജേഷിനെയാണ്. ഇതിലുള്ള പകയാണ് രാജേഷിനെ പരിഗണിക്കാതിരുന്നതിന്റെ കാരണം. ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തിലും കരിമണല്‍ ഖനനത്തിലും മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും വാക്കുകള്‍ ധിക്കരിച്ച മെഴ്‌സിക്കുട്ടിയമ്മയെയും സ്ഥാനത്ത് നിന്നും പുറത്താക്കി.

 

Tags: CPM State ConferencePinarayi Vijayan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

Kerala

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

Kerala

മാസപ്പടി കേസിൽ സിബിഐ അന്വേഷണം: എല്ലാ എതിർ കക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി

Kerala

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

Editorial

പിണറായിസത്തിന്റെ തേര്‍വാഴ്ച

പുതിയ വാര്‍ത്തകള്‍

ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

താൽക്കാലിക വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ഫോണിൽ പാകിസ്താൻ നമ്പറുകളടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ്: മുബാറക് ഹുസൈന്‍ കസ്റ്റഡിയിൽ

പമ്പാ നദി കര കവിഞ്ഞു: മാന്നാറിൽ വീടുകളിൽ വെള്ളം കയറി, റോഡു ഗതാഗതവും താറുമാറായി

അതി തീവ്രമഴ: ഇന്ന് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

വിശിഷ്ട വ്യക്തിത്വം

കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര നീക്കം

വാഹനമിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു, ഇടിച്ച വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ വ്യക്തി പരിക്കേറ്റ ആള്‍ക്ക് അനക്കമില്ലെന്ന് കണ്ടപ്പോള്‍ മുങ്ങി

മാനേജരെ മര്‍ദിച്ചെന്ന കേസ്: ഡിജിപിക്ക് പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies