Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ് കരച്ചില്‍ രാഷ്‌ട്രീയ കാപട്യം

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ സ്വന്തം വീട്ടുവേലക്കാരെപ്പോലെ കണ്ടിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം പതിറ്റാണ്ടുകളോളം കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാര്‍ തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചിരുന്നത്. അടുത്തിടെ അന്തരിച്ച നവീന്‍ ചൗള മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ താല്പര്യമാണ് സംരക്ഷിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2025, 09:53 am IST
in Editorial, Vicharam

അധികാരം ലഭിക്കാത്തതിന്റെ അമര്‍ഷത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളോടും സംവിധാനങ്ങളോടുമുള്ള കോണ്‍ഗ്രസിന്റെ യുദ്ധം തുടരുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേരള കേഡറിലുള്ള ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുത്തതിനെതിരെ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുലിന്റെ മോശമായ പെരുമാറ്റം ഇതിന്റെ ഭാഗമാണ്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന സമിതിയുടെ തീരുമാനപ്രകാരമാണ് ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. ഇത് അംഗീകരിക്കാനുള്ള ജനാധിപത്യ മര്യാദ കാണിക്കാതെ തന്റെ വിയോജനക്കുറിപ്പ് പുറത്തുവിട്ടാണ് രാഹുല്‍ ഒരിക്കല്‍ക്കൂടി തനിനിറം കാട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമടങ്ങുന്ന സമിതിയാവണം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാനെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭരണഘടനാപരമായ അധികാരം ജുഡീഷ്യല്‍ ആക്റ്റിവിസത്തിലൂടെ ഇല്ലായ്‌മ ചെയ്യുകയാണെന്നു കണ്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തുകയുണ്ടായി. ഇതനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍മാരെ തീരുമാനിക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും, കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുല്‍ എന്നിവരടങ്ങുന്ന സമിതിയുടെ ഭൂരിപക്ഷ തീരുമാനമനുസരിച്ചാണ് ഗ്യാനേഷ് കുമാറിനെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തെരഞ്ഞെടുത്തത്. തീര്‍ത്തും സുതാര്യമായ ഒരു പ്രക്രിയയായിരുന്നു ഇത്.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെ ഹര്‍ജിയുമായി ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പുതിയ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നത് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോടതി ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളുന്നത് അനിശ്ചിതത്വത്തിനും കുഴപ്പങ്ങള്‍ക്കും ഇടയാക്കുമെന്ന് കോടതി പറയുകയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകര്‍ത്താക്കളുടെ വരുതിയിലിണെന്ന് പറയുന്നത് ശരിയല്ലെന്നും അന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പുതിയ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ച ഗ്യാനേഷ് കുമാറിനും സുഖ്ബീര്‍ സിങ് സന്തുവിനുമെതിരെ ആരോപണങ്ങളൊന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. 2023 ലാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച് പുതിയ നിയമ നിര്‍മ്മാണം നടത്തിയതും, രാഷ്‌ട്രപതി അതിന് അംഗീകാരം നല്‍കിയതും. ഈ നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായുള്ള ഗ്യാനേഷ് കുമാറിന്റെ നിയമനത്തിനെതിരെയും കോടതിയെ സമീപിച്ചത്. കടുത്ത ഭാരതവിരുദ്ധനായ ജോര്‍ജ് സോറോസില്‍ നിന്ന് ഫണ്ട് കൈപ്പറ്റിയെന്ന ആരോപണമുയര്‍ന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് അഥവാ ഏ ഡിആര്‍ എന്ന സംഘടനയുടെ ഹര്‍ജി യുമായി ഹാജരായത് വിവാദപുരഷനായ പ്രശാന്ത് ഭൂഷനാണ്. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കെ.സിങ് എന്നിവരടങ്ങുന്ന ബെഞ്ച് നിരസിക്കുകയും ചെയ്തു.

രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടങ്ങുന്ന സമിതിയുടെ നിഷ്പക്ഷതയെയാണ് രാഹുലും കോണ്‍ഗ്രസും ചോദ്യം ചെയ്യുന്നത്. അര്‍ദ്ധരാത്രിയില്‍ തീരുമാനമെടുത്ത് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചതെന്തിന് എന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. ചോദിക്കുന്നത് കോണ്‍ഗ്രസാണെന്ന് ഓര്‍ക്കണം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ സ്വന്തം വീട്ടുവേലക്കാരെപ്പോലെ കണ്ടിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം പതിറ്റാണ്ടുകളോളം കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാര്‍ തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചിരുന്നത്. അടുത്തിടെ അന്തരിച്ച നവീന്‍ ചൗള മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ താല്പര്യമാണ് സംരക്ഷിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എന്‍.കെ ശേഷന്റെ ചിറകരിയാന്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ചെയ്തുകൂട്ടിയത് എന്തൊക്കെയാണെന്ന് ആരും മറന്നിട്ടില്ല. നിഷ്പക്ഷനായി പ്രവര്‍ത്തിച്ച ശേഷന് ഭ്രാന്താണെന്നുവരെ അന്നത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു അധിക്ഷേപിക്കുകയുണ്ടായി. സുപ്രീം
കോടതി ന്യായാധിപന്മാരും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ ആയിരിക്കണമെന്ന നെഹ്‌റു കുടുംബത്തിന്റെ ശാഠ്യമാണ് കോണ്‍ഗ്രസിനെ ഇപ്പോഴും നയിക്കുന്നത്. തങ്ങള്‍ തോല്‍ക്കുമ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ കുറ്റം പറഞ്ഞ് സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാര്‍ക്കെതിരെ രംഗത്തുവരുന്നതില്‍ അതിശയോക്തിയില്ല. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് മറക്കാതിരുന്നാല്‍ കുറച്ചുകാലംകൂടി ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസിന് നിലനില്‍ക്കാം.

Tags: congressCentral Election Commissionpolitical hypocrisy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

India

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

India

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.