ന്യൂദല്‍ഹി: ഭാരതത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വാധീനിക്കാനും അട്ടിമറിക്കാനും ജോ ബൈഡന് സര്‍ക്കാര്‍ ചിലവിട്ടത് 180 കോടി രൂപ. ബംഗ്ലാദേശിലെ രാഷ്ട്രീയ അട്ടിമറിക്കായി ബൈഡന്റെ ഡീപ്പ് സ്റ്റേറ്റ് ചെലവിട്ടത് 250 കോടി രൂപയെന്നും രേഖകള്‍. ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന് കീഴില്‍ ഇലോണ്‍ മസ്ക് അധ്യക്ഷനായ യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യന്‍സി(ഡോജ്) ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഇത്തരം ഫണ്ടുകളെല്ലാം റദ്ദാക്കുന്നതായും മസ്ക്കിന്റെ നേതൃത്വത്തിലുള്ള ഡോജ് വ്യക്തമാക്കി.
നടുക്കുന്ന വെളിപ്പെടുത്തലാണ് ട്രംപ് ഭരണകൂടം നടത്തിയിരിക്കുന്നത്. യുഎസ്എയ്ഡ് വഴിയാണ് പണം ചെലവഴിച്ചിരിക്കുന്നത്. ജോര്‍ജ്ജ്് സോറസിന്റെ ഓപ്പണ്‍ സൊസൈറ്റി യുഎസ്എയിഡ് ലഭിക്കുന്ന സംഘടനയാണ്. സോറസിന്റെ ഓപ്പണ്‍ സൊസൈറ്റി രാജീവ് ഗാന്ധി ഫൗണ്ടേഷനടക്കം സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്.
ബൈഡന് ഭരണകൂടം സോറസ് വഴി കോണ്‍ഗ്രസ് പാര്‍ട്ടിക്കാണോ പണം നല്‍കിയത് എന്നതില്‍ വിശദമായ അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ട്. കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയുമായി അടുത്ത ബന്ധമുള്ള സോറസിന്റെ ഇടപെടലുകള്‍ നമ്മുടെ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മേല്‍ ഉണ്ടായി എന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.
രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മേല്‍ വിദേശ ഇടപെടല്‍ ഉണ്ടായതിന്റെ വ്യക്തമായ തെളിവ് ലഭിച്ചതായും ഭരണപക്ഷത്തിനല്ല അതിന്റെ നേട്ടമെന്നെല്ലാവര്ക്കുമറിയാമെന്നും അമിത് മാളവ്യ പറഞ്ഞു.
ഭാരതത്തിലെ മോദി സര്‍ക്കാരിനെ അസ്ഥിരതപ്പെടുത്താനും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ലക്ഷ്യമിട്ടാണ് ബൈഡന് സര്‍ക്കാര്‍ പണമൊഴുക്കിയതെന്നാണ് യുഎസ് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഈ പണം കോണ്‍ഗ്രസിനാണോ ലഭിച്ചത് എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തേണ്ട സാഹചര്യമാണുള്ളത്.
നേപ്പാളിലും യുഎസ് ഡീപ്പ് സ്റ്റേറ്റ് 180 കോടി രൂപയോളം ചിലവഴിച്ചിട്ടുണ്ട്. ഭാരതം അടക്കമുള്ള വിവിധ ലോകരാജ്യങ്ങളില്‍ 4,000 കോടിയിലേറെ രൂപയാണ് യുഎസ് എയ്ഡ് ആയി വിവിധ എന്‍ജിഒകള്‍ വഴി ചിലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: