Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടിപ്പു സുല്‍ത്താനെ കേരളത്തില്‍ നിന്നും ഓടിച്ചത് രാജാ കേശവദാസ് എന്ന പോരാളി; ഈ ധീരചരിത്രം മറച്ച് വെച്ചത് ചില ചരിത്രകാരന്മാര്‍

ടിപ്പു സുല്‍ത്താനെ കേരളത്തില്‍ നിന്നും ഓടിക്കുകയായിരുന്നുവെന്നും അതിന് നേതൃത്വം നല്‍കിയത് തിരുവിതാംകൂറിലെ ആദ്യത്തേ ദിവാനും നല്ലൊരു പോരാളികൂടിയായ രാജാ കേശവദാസ് ആയിരുന്നുവെന്ന് ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍. പകരം പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ടിപ്പുസുല്‍ത്താന്റെ സൈന്യം തിരുവിതാംകൂറിനെ കീഴടക്കാതെ മടങ്ങിപ്പോയത് എന്ന കഥ ചില ചരിത്രകാരന്മാര്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2025, 07:40 pm IST
in Kerala
തിരുവിതാംകൂറിലെ ആദ്യത്തേ ദിവാനും നല്ലൊരു പോരാളികൂടിയായ രാജാ കേശവദാസിന്‍റെ ചങ്ങനാശേരിയില്‍ സ്ഥാപിച്ച പ്രതിമ (ഇടത്ത്) എ.വി. ചെട്ടിയാര്‍ ചാര്‍കോളില്‍ വരച്ച രാജാ കേശവദാസിന്‍റെ ചിത്രം (വലത്ത്)

തിരുവിതാംകൂറിലെ ആദ്യത്തേ ദിവാനും നല്ലൊരു പോരാളികൂടിയായ രാജാ കേശവദാസിന്‍റെ ചങ്ങനാശേരിയില്‍ സ്ഥാപിച്ച പ്രതിമ (ഇടത്ത്) എ.വി. ചെട്ടിയാര്‍ ചാര്‍കോളില്‍ വരച്ച രാജാ കേശവദാസിന്‍റെ ചിത്രം (വലത്ത്)

കൊച്ചി:  ടിപ്പു സുല്‍ത്താനെ കേരളത്തില്‍ നിന്നും ഓടിക്കുകയായിരുന്നുവെന്നും അതിന് നേതൃത്വം നല്‍കിയത് തിരുവിതാംകൂറിലെ ആദ്യത്തേ ദിവാനും നല്ലൊരു പോരാളികൂടിയായ രാജാ കേശവദാസ് (രാജാ കേശവദാസന്‍ ) ആയിരുന്നുവെന്ന് ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍. പകരം പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ടിപ്പുസുല്‍ത്താന്റെ സൈന്യം തിരുവിതാംകൂറിനെ കീഴടക്കാതെ മടങ്ങിപ്പോയത് എന്ന കഥ ചില ചരിത്രകാരന്മാര്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറയുന്നു.  ഒരു യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് എം.ജി. ശശിഭൂഷണ്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

1789 ഡിസംബര്‍ 28ാം തീയതിയാണ് ടിപ്പുസുല്‍ത്താന്‍ ആദ്യമായി തിരുവിതാംകൂറിനെ ആക്രമിച്ചത്. അന്നത്തെ ആക്രമണത്തില്‍ ടിപ്പുസുല്‍ത്താന് പരാജയമുണ്ടായി. അന്ന് ടിപ്പുസുല്‍ത്താനെ ഒരു കിടങ്ങിലേക്ക് തള്ളിയിടുകയായിരുന്നു.  കോട്ടയ്‌ക്കുള്ളിലെ വന്‍രഹസ്യ അറകളുണ്ട്. അതില്‍ മറഞ്ഞിരുന്ന പട്ടാളക്കാര്‍ അപ്രതീക്ഷിതമായി പ്രത്യാക്രമണം നടത്തുകയായിരുന്നു. ഇത് ടിപ്പുവിന്റെ സൈന്യം തീരെ പ്രതീക്ഷിച്ചില്ല. അങ്ങിനെ ആദ്യ പരാജയത്തിന് ശേഷം തൊട്ടടുത്ത വര്‍ഷം ടിപ്പു വീണ്ടും തിരുവിതാംകൂര്‍ കീഴടക്കാന്‍ എത്തിയിരുന്നു. ആ ആക്രമണത്തില്‍ അദ്ദേഹം നെടുങ്കോട്ട എന്ന മണ്‍കോട്ട കുറെ ദൂരം പൊളിച്ചുകളയുകയും ചെയ്തു. എന്നാല്‍ അതിനിടയില്‍ പെരിയാറില്‍ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ സൈന്യം മുങ്ങിയതിനെ തുടര്‍ന്ന് ടിപ്പു മടങ്ങിപ്പോയി എന്നതാണ് ഒരു കഥയെന്നും ശശിഭൂഷണ്‍ പറയുന്നു.

എങ്ങിനെയോ പെരിയാറില്‍ വെള്ളപ്പൊക്കം ഉണ്ടായി എന്നത് ശരിയാണ്. ഇതേ തുടര്‍ന്നാണ് ടിപ്പുവിന്റെ സൈന്യം മടങ്ങിയത്. എന്നാല്‍ രാജാകേശവദാസിന്റെ സൈന്യവും ബ്രിട്ടീഷ് സൈന്യവും ചേര്‍ന്ന് ടിപ്പുവിനെ പിന്തുടര്‍ന്ന് ഓടിച്ചു എന്നതാണ് വാസ്തവം. പാലക്കാട് വരെ ടിപ്പുവിനെ ഓടിച്ചു. പാലക്കാട് കോട്ട അന്ന് ടിപ്പുവിന്റെ കൈവശമാണ്. എന്നാല്‍ പാലക്കാട് വെച്ച് നടന്ന ഏറ്റുമുട്ടലില്‍ ടിപ്പുസുല്‍ത്താന്റെ മുഴുവന്‍ സൈന്യത്തെയും കോട്ടയില്‍ നിന്നും പുറത്താക്കാന്‍ രാജാ കേശവദാസിന്റെ സൈന്യത്തിന് കഴിഞ്ഞു. ടിപ്പു തോറ്റോടി. ഇക്കാര്യം കാഞ്ഞൂര്‍ പള്ളിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഒരു കോപ്പി തൃശൂരിലെ ആര്‍ക്കിയോളജി വകുപ്പിലുണ്ട്. പാലക്കാട് നിന്നും ഓടിയ ടിപ്പുവിനെ കോയമ്പത്തൂര്‍ വരെ ഓടിച്ചു. പിന്നീട് രാജാകേശവദാസിന്റെ സൈന്യം ശ്രീരംഗപട്ടണം വരെ ഓടിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യമെന്നും എം.ജി.ശശിഭൂഷണ്‍ പറയുന്നു. എന്നാല്‍ രാജാകേശവദാസ് എന്ന സൈനികമേധാവി കൂടിയായ തിരുവിതാംകൂര്‍ ദിവാന്റെ ധീരത മറച്ചുവെയ്‌ക്കാന്‍ ചില ചരിത്രകാരന്മാര്‍ ശ്രമിക്കുകയായിരുന്നുവെന്നും ശശിഭൂഷണ്‍ പറയുന്നു.

രാജാകേശവദാസിന്റെ  ധീരത മറച്ചുവെയ്‌ക്കാനാണ് ചരിത്രകാരന്മാര്‍ പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ കുറിച്ച് രണ്ട് കഥകള്‍ പ്രചരിപ്പിച്ചതെന്നും ശശി ഭൂഷണ്‍ പറയുന്നു. പെരിയാറിലെ രണ്ട് കൈവഴികളില്‍ പൊടുന്നനെ ഉണ്ടായ അസാധാരണമായ വെള്ളപ്പൊക്കത്തിന് കാരണം കുഞ്ചിക്കുട്ടിപ്പിള്ള സര്‍വ്വാധികാര്യ കാര്യക്കാര്‍ ഭൂതത്താന്‍ കെട്ട് എന്ന അണക്കെട്ട് പൊട്ടിച്ചതാണ് എന്നതാണ് ഒരു കഥ. ഇതേക്കുറിച്ച് ‘രാമരാജബഹദൂര്‍’ എന്ന നോവലില്‍ സി.വി. രാമന്‍പിള്ള പരാമര്‍ശിക്കുന്നുണ്ട്. പൂഞ്ഞാറിലെ രാജകുടുംബത്തിലെ അംഗങ്ങള്‍ ഈ അണക്കെട്ട് പൊട്ടിക്കാന്‍ കുഞ്ചിക്കുട്ടിപ്പിള്ള സര്‍വ്വാധികാര്യ കാര്യക്കാരുടെ കൂടെ പോയിട്ടുണ്ടെന്ന് പൂഞ്ഞാര്‍ കുടുംബത്തിലെ പിന്‍ഗാമികളും അവകാശപ്പെടുന്നു. എന്നാല്‍ ഇത് ചരിത്രപരമായി ശരിയല്ലെന്നും കെട്ടുകഥയാണെന്നും ശശി ഭൂഷണ്‍ പറയുന്നു. കാരണം ഇങ്ങിനെ ഒരു അണക്കെട്ട് പൊട്ടിച്ചതായോ പൊട്ടിയതായോ ചരിത്ര രേഖകളില്‍ എവിടെയും ഇല്ല. ഇത് സി.വി. രാമന്‍പിള്ളയുടെ ഒരു ഭാവനമാത്രമാണെന്നും ശശിഭൂഷണ്‍ പറയുന്നു.

ആലുവപ്പുഴയുടെ തീരത്ത് ടിപ്പു സുല്‍ത്താനെതിരെ നടത്തിയ യാഗം മൂലമാണ് വെള്ളപ്പൊക്കമുണ്ടായത് എന്നതാണ് മറ്റൊരു കെട്ടുകഥയെന്നും ശശിഭൂഷണ്‍ പറയുന്നു. രാജാ കേശവാദാസന്റെ നേതൃത്വത്തില്‍ ഇങ്ങിനെ ഒരു യാഗം ആലുവാപ്പുഴയുടെ തീരത്ത് നടന്നിട്ടുണ്ട്. കൊച്ചി രാജാവ് കാര്‍ത്തികതിരുനാള്‍ മഹാരാജാവിയുന്നു ആ യാഗത്തിന്റെ യജമാനന്‍. പക്ഷെ ഈ യാഗത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലമായാണ് വെള്ളപ്പൊക്കം ഉണ്ടായതെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ശശിഭൂഷണ്‍ പറയുന്നു.

സി.വി. രാമൻപിള്ള രചിച്ച ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ രണ്ട് ചരിത്രനോവലുകള്‍ രാജാകേശവദാസ് എന്ന ധീരനായ ദിവാനെ കേന്ദ്രകഥാപാത്രമാക്കിയുള്ളവയാണ്.

 

 

 

Tags: TravancoreTipusultanRajaKesavadasCVRamanPillaiMGShashibhooshan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

തിരുവിതാംകൂര്‍ അടക്കം നാലു ദേവസ്വങ്ങളിലെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിക്കാം, തീയതി നീട്ടി

Kerala

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

India

മുഗളരുടെ ചരിത്രം ഭാരതത്തില്‍ മായ്ച്ചുകളയാനുള്ള സമയം ഇതാണ്: സദ്ഗുരു ജഗ്ഗി വാസുദേവ്

Thiruvananthapuram

അനന്തപുരിയുടെ സംസ്‌കൃതി: സാറാട്ട് വണ്ടിയും മഹാരാജാക്കന്മാരും

Main Article

ഇന്ന് വേലുത്തമ്പി ദളവ ബലിദാന ദിനം: പ്രത്യുത്തരം വേലുത്തമ്പി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.