Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലായില്‍ ശിവലിംഗം; ഹിന്ദു-ക്രിസ്ത്യന്‍ മതസ്പര്‍ദ്ധയ്‌ക്ക് ജമാഅത്തെ ഇസ്ലാമി; മീഡിയ വണ്ണിനെതിരെ കേസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2025, 09:57 pm IST
in Kerala

പാലാ: പാലാ രൂപതയുടെ കീഴിലുള്ള ഭൂമിയില്‍ കപ്പ കൃഷിക്കായി ഭൂമി നിരപ്പാക്കുന്നതിനിടെ ശിവലിംഗം കണ്ടെത്തിയ സംഭവത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി ആരോപിച്ച് പൊലീസ് പരാതി. കാസ മണ്ഡലം പ്രസിഡണ്ട് മാഗി ഡൊമിനിക് പാലാ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മീഡിയ വണ്‍ ചാനലിനെതിരെയും അതിന്റെ പത്രപ്രവര്‍ത്തകരെയും കുറ്റപ്പെടുത്തുന്നു. ഇത് ജമാഅത്തെ ഇസ്ലാമിയുടെ ഗൂഢനീക്കത്തിന്റെ ഭാഗമെന്നുമാണ് ആരോപണം. വാര്‍ത്തയ്‌ക്ക് അടിസ്ഥാനമില്ലാത്ത പ്രചാരണം നല്‍കിയാണ് വിവാദം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

പരാതിയില്‍ പറയുന്നതനുസരിച്ച്, ശിവലിംഗം കണ്ടെത്തിയ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളപ്പാട് ഭഗവതി ക്ഷേത്ര ഭാരവാഹികളും രൂപതാ നേതൃത്വവും 2025 ഫെബ്രുവരി 8ന് ബിഷപ് ഹൗസില്‍ കൂടിയാലോചന നടത്തി. ഹൈന്ദവ ആചാര്യന്മാരുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഇരുവിഭാഗങ്ങളും തീരുമാനിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെയോ ആരും ഉന്നയിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍, 2025 ഫെബ്രുവരി 12ന്, മീഡിയ വണ്‍ ചാനലിന്റെ ക്യാമറാമാനും റിപ്പോര്‍ട്ടറും സ്ഥലത്തെത്തി ‘ക്ഷേത്ര ഭാരവാഹികളുടെ അവകാശവാദത്തെ പാലാ ബിഷപ്പ് ഹൗസ് നിഷേധിച്ചു’ എന്ന തലക്കെട്ടോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് ചാനലുകളിലൂടെയും വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

പരാതിക്കാരന്റെ ആരോപണപ്രകാരം, ഈ വാര്‍ത്ത മനപ്പൂര്‍വം ഹൈന്ദവ-ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതിനായി പ്രചരിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇരുസമുദായങ്ങള്‍ തമ്മില്‍ പരസ്പര ആരോപണങ്ങളും അവഹേളനങ്ങളും വ്യാപകമായി.

മാധ്യമ ചാനലിന്റെ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ്, ന്യൂസ് എഡിറ്റര്‍ പ്രമോദ് രാമന്‍, കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ജോസി, വാര്‍ത്ത ഷെയര്‍ ചെയ്ത ആലപ്പുഴ സ്വദേശി അന്‍സാരി സുഹാരി എന്നിവര്‍ക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തിയതിനും കലാപത്തിലേക്ക് പ്രേരിപ്പിച്ചതിനുമുള്ള നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

പരാതിയോടൊപ്പം മീഡിയ വണ്‍ വാര്‍ത്തയുടെ പോസ്റ്റര്‍, വീഡിയോ, ലിങ്കുകള്‍, ഷെയര്‍ ചെയ്ത വ്യക്തികളുടെ വിശദാംശങ്ങള്‍ എന്നിവയും സമര്‍പ്പിച്ചിട്ടുണ്ട്.

 

ശിവലിംഗം കണ്ടെത്തിയ പശ്ചാത്തലം

പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കപ്പ കൃഷിക്കായി ജെസിബി ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നതിനിടയില്‍ ശിവലിംഗവും സോപാന കല്ലും കണ്ടെത്തിയിരുന്നു. ഈ വിവരം അറിയിച്ചപ്പോള്‍ ക്ഷേത്ര ഭാരവാഹികളും രൂപതാ നേതൃത്വവും തമ്മില്‍ കൂടിയാലോചിച്ച് ദേവപ്രശ്‌നം നടത്താനും അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനുമാണ് തീരുമാനിച്ചത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൂത്താപ്പാടി ഇല്ലം വക തണ്ടലത്ത് മഹാദേവക്ഷേത്രം എന്ന പേരിലുള്ള ഒരു ശിവക്ഷേത്രം ആ ഭൂമിയില്‍ ഉണ്ടായിരുന്നതായാണ് ചരിത്രവിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഇല്ലം ക്ഷയിച്ചതോടെ ക്ഷേത്രം തകര്‍ന്നുവീഴുകയും തുടര്‍ന്ന് ആ ഭൂമി പല കൈമാറ്റങ്ങളിലൂടെ പാലാ രൂപതയുടെ ഉടമസ്ഥതയിലാകുകയുമായിരുന്നു.

ശിവലിംഗം ലഭിച്ച വിവരം അടുത്തുള്ള ക്രിസ്ത്യന്‍ വിശ്വാസികളാണ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്. ഈ വിവരം കേട്ടറിഞ്ഞ വിശ്വാസികള്‍ അവിടെയെത്തി ശിവലിംഗത്തെ വണങ്ങുകയും പൂജിക്കുകയും ചെയ്തു. ഇതുപോലുള്ള സംഭവങ്ങളില്‍ ശിവലിംഗങ്ങള്‍ ലഭിക്കുമ്പോള്‍ ഹൈന്ദവ വിശ്വാസികള്‍ അതിനെ ആരാധനയോടെ കാണുന്നതും പതിവാണ്.

ദേവപ്രശ്‌നം നടന്ന് ലഭിച്ച വിധിപ്രകാരം ശിവലിംഗം അടുത്തുള്ള ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുമോ അതോ അത് ലഭിച്ച ഭൂമിയില്‍തന്നെ സ്ഥാപിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്ത് അതനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നു പാലാ രൂപതാ നേതൃത്വം അറിയിച്ചിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് യാതൊരുവിധ തര്‍ക്കങ്ങളും നിലവിലില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ ഇടങ്ങളില്‍ ശക്തമായ പ്രതികരണമാണ് ഉയർന്നിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്

പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം ലഭിച്ചതിന്റെ പേരില്‍ മതസ്പര്‍ദ്ധ കത്തിക്കരിയ്‌ക്കാനുള്ള ശ്രമം ചില വിഭാഗങ്ങള്‍ നടത്തുന്നുവെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും സമാധാനം നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

Tags: Jamaat-e-IslamiMedia OneShiva LingamHindu-Christian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലുത്ഫുസ്സമാന്‍ ബാബര്‍, അബ്ദുസ്സലാം പിന്‍റു, എടിഎം അസ്ഹറുള്‍ എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയ രണ്ടു പേര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവര്‍; ഇവര്‍ ബംഗ്ലാദേശ് എംപിമാര്‍

ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടന്ന അക്രമങ്ങള്‍ (ഇടത്ത്) ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷം നേടി ജയിച്ച താരിഖ് റഹ്മാന്‍ കുടുംബത്തോടൊപ്പം (വലത്ത്)
World

ബംഗ്ലാദേശിലെ മുസ്ലിംകലാപത്തിന് വിട….299 സീറ്റുകളിൽ 211 സീറ്റും നേടിയ താരിഖ് റഹ്മാനില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യയും ബംഗ്ലാദേശിലെ ഹിന്ദുക്കളം

World

ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ‘ജിഹാദ്’ പ്രഖ്യാപിച്ച് ഇന്ത്യ വിരുദ്ധ സംഘടനയായ ഹെഫാസത്തെ ഇസ്ലാം

Kerala

പേര് മലര്‍വാടി ബാലസംഘം; സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്ക് ജമാഅത്തെ ഇസ്ലാമിയെ ഒളിച്ചുകടത്താന്‍ ശ്രമം

Kerala

ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയാറാകുമോ: പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.