Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എം എന്ന സന്യാസിയായി മാറിയ മുംതാസ് അലിഖാന്‍… ഹിമാലയത്തില്‍ മഹേശ്വര്‍നാഥ് ബാബാജി ഒരു പെണ്‍കുട്ടിയുടെ ക്യാന്‍സര്‍ മാറ്റിയത് നേരിട്ട് കണ്ടു

എം എന്ന പേരില്‍ ഇന്ത്യയാകെ അറിയപ്പെടുന്ന സന്യാസി ഒരിയ്‌ക്കല്‍ മുംതാസ് അലിഖാന്‍ എന്ന പേരുള്ള കുട്ടിയായിരുന്നു. തിരുവനന്തപുരത്തെ ഒരു മുസ്ലിം കുടുംബത്തിലെ ഈ കുട്ടി. ചെറിയ പ്രായത്തിലേ വീടും നാടും വിട്ട് ഹിമാലയത്തില്‍ എത്തിച്ചേര്‍ന്നു. ഭാരതത്തിന്റെ ആത്മീയതയുടെ വഴിയെ സഞ്ചരിച്ചു. പിന്നീട് മഹേശ്വര്‍നാഥ് ബാബാജിയുടെ ശിഷ്യനായി.

Janmabhumi Online by Janmabhumi Online
Jan 28, 2025, 05:59 pm IST
in Kerala
മഹേശ്വര്‍നാഥ് ബാബാജി ക്യാന്‍സര്‍ ബാധിച്ച വിദേശിയായ പെണ്‍കുട്ടിയോട് സംസാരിക്കുന്നു (വലത്ത്) ശ്രീ എം എന്ന സന്യാസിവര്യന്‍ (ഇടത്ത്)

മഹേശ്വര്‍നാഥ് ബാബാജി ക്യാന്‍സര്‍ ബാധിച്ച വിദേശിയായ പെണ്‍കുട്ടിയോട് സംസാരിക്കുന്നു (വലത്ത്) ശ്രീ എം എന്ന സന്യാസിവര്യന്‍ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: എം എന്ന പേരില്‍ ഇന്ത്യയാകെ അറിയപ്പെടുന്ന സന്യാസി ഒരിയ്‌ക്കല്‍ മുംതാസ് അലിഖാന്‍ എന്ന പേരുള്ള കുട്ടിയായിരുന്നു. തിരുവനന്തപുരത്തെ ഒരു മുസ്ലിം കുടുംബത്തിലെ ഈ കുട്ടി. ചെറിയ പ്രായത്തിലേ വീടും നാടും വിട്ട് ഹിമാലയത്തില്‍ എത്തിച്ചേര്‍ന്നു. ഭാരതത്തിന്റെ ആത്മീയതയുടെ വഴിയെ സഞ്ചരിച്ചു. പിന്നീട് മഹേശ്വര്‍നാഥ് ബാബാജിയുടെ ശിഷ്യനായി. 2000 വര്‍ഷമായി ഹിമാലയത്തില്‍ മരണമില്ലാതെ ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന മഹാഗുരു മഹാവതാര്‍ ബാബാജിയുടെ ശിഷ്യന്മാരില്‍ ഒരാളാണ് മഹേശ്വര്‍നാഥ് ബാബാജി.

എം എന്ന സന്യാസിയും അദ്ദേഹത്തിന്റെ ഗുരുവുമെല്ലാം എല്ലാ മഹാകുംഭമേളകളിലും മറക്കാതെ പങ്കെടുക്കുന്നവരാണ്. അദ്ദേഹം ഈയിടെ തന്റെ ഗുരു ഒരു പെണ്‍കുട്ടിയുടെ അര്‍ബുദം മാറ്റിയ കഥ പങ്കുവെച്ചു. “ഹിമാലയത്തില്‍ ആശ്രമത്തില്‍ ജീവിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും തൊട്ടടുത്തുള്ള പുഴയില്‍ തുണി കഴുകാന്‍ പോകാറുണ്ടായിരുന്നു. ഒരിയ്‌ക്കല്‍ ചെല്ലുമ്പോള്‍ പുഴയുടെ തീരത്ത് ഒരു പെണ്‍കുട്ടി ഇരിയ്‌ക്കുന്നത് കണ്ടു. പെണ്‍കുട്ടിയുടെ തലമുടി സ്വര്‍ണ്ണനിറത്തിലുള്ളതായിരുന്നു. അതില്‍ നിന്നുതന്നെ അവള്‍ ഒരു വിദേശിയാണെന്ന് മനസ്സിലാക്കാം. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ ഛര്‍ദ്ദിക്കുന്നത് കണ്ടു. അവളുടെ കഴുത്തില്‍ തുളസിമാലയുണ്ടായിരുന്നു. എന്താണ് ഛര്‍ദ്ദിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് കുടലില്‍ ക്യാന്‍സര്‍ ഉണ്ടെന്നും മൂന്ന് മാസത്തില്‍ മരിക്കുമെന്നുമാണ് അമേരിക്കയിലെ ഡോക്ടര്‍ പറഞ്ഞത് എന്നും അവസാനമായി ഞാന്‍ ഭാരത്തില്‍ പ്രിയപ്പെട്ട സ്ഥലങ്ങള്‍ ഒരു നോക്ക് കാണാന്‍ വന്നതാണെന്നും അവള്‍ പറഞ്ഞു. ഒരു പക്ഷെ ഗുരുനാഥനായ മഹേശ്വര്‍നാഥ് ബാബാജിക്ക് ഈ പെണ്‍കുട്ടിയുടെ രോഗം സുഖപ്പെടുത്താന്‍ കഴിയുമെന്ന്. ഞാന്‍ കരുതി. ഉടനെ ഞാന്‍ ഗുരുവിന്റെ അടുത്തേക്കോടി. ഞാന്‍ ഗുരുവിനോട് പെണ്‍കുട്ടിയെക്കുറിച്ച് പറഞ്ഞു. അര്‍ബുദം ബാധിച്ച ഒരു വിദേശിപെണ്‍കുട്ടി അവിടെ ഇരിക്കുന്നുണ്ട്. അവള്‍ ഉടന്‍ മരിക്കുമെന്നും രക്ഷിക്കണമെന്നും ഞാന്‍ പറഞ്ഞു. അവളെ വിളിച്ചുകൊണ്ടുവരാന്‍ ബാബാജി പറഞ്ഞു. വീണ്ടും ഞാന്‍ അവളോട് ഇക്കാര്യം പറയാന്‍ തിരിച്ചോടി. അവളെയും കൂട്ടി ബാബാജിയുടെ അരികിലേക്ക് നടന്നു. പക്ഷെ വയ്യാത്തതിനാല്‍ അവള്‍ വളരെ സാവധാനത്തില്‍ ആണ് നടന്നത്. സമയം പോവുകയാണ്. അവളെയും കൂട്ടി ആശ്രമത്തില്‍ എത്തുമ്പോഴേക്കും ബാബാജി വേറെ എവിടേയ്‌ക്കെങ്കിലും പോയിക്കാണുമെന്ന് പോലും ഞാന്‍ ഭയന്നു. ഒടുവില്‍ ഞങ്ങള്‍ എത്തുമ്പോള്‍ ബാബാജി എങ്ങോട്ടും പോയിട്ടില്ല. ഞങ്ങളെ കാത്തിരിക്കുകയാണ്. അവള്‍ എല്ലാകാര്യങ്ങളും ബാബാജിയോട് പറഞ്ഞു. സാധാരണ ഹിന്ദി മാത്രം സംസാരിക്കുന്ന ബാബാജിയ്‌ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി അവള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഞാന്‍ ഹിന്ദിയില്‍ തര്‍ജ്ജമപ്പെടുത്താന്‍ തുടങ്ങി. അപ്പോള്‍ ബാബാജി എന്നോട് പറഞ്ഞു ഇനി നിന്റെ തര്‍ജ്ജമ ആവശ്യമില്ല. ഞാന്‍ അമ്പരന്നു പോയി. പിന്നീട് ബാബാജി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങി. ആ പെണ്‍കുട്ടി സംസാരിക്കുന്ന അതേ ശൈലിയിലാണ് ബാബാജിയുടെയും ഇംഗ്ലീഷ് ഞാന്‍ അമ്പരന്നുപോയി. എന്തായാലും നമ്മള്‍ എല്ലാം ഒരു ദിവസം മരിയ്‌ക്കണമെന്നും അതിനായി തയ്യാറെടുക്കാനും ആണ് ബാബാജി ആദ്യം അവളോട് പറഞ്ഞത്. പിന്നീട് ചില ശ്വസന വ്യായാമങ്ങള്‍ ചെയ്യാന്‍ പറഞ്ഞു. ചില മന്ത്രങ്ങള്‍ ഉരുവിടാനും പറഞ്ഞു. അവള്‍ അതെല്ലാം അനുസരിച്ചു. അവിടെ തങ്ങി. രണ്ട് ദിവസത്തിന് ശേഷം ആ പെണ്‍കുട്ടി മടങ്ങിപ്പോയി. അവളുമായുള്ള ബന്ധം അതോടെ അവസാനിച്ചു. രണ്ട് മൂന്ന് വര്‍ഷത്തിന് ശേഷം ഒരു ദിവസം ഞാന്‍ ഋഷികേശില്‍ നടക്കുകയാണ്. അപ്പോള്‍ ഒരു സ്ത്രീ എന്നെ മുന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നത് കണ്ടു. എന്നെ കണ്ടപ്പോള്‍ ആ സ്ത്രീ നിന്നു. നല്ല കരുത്തുള്ള ആ സ്ത്രീ പഴയ ക്യാന്‍സര്‍ ബാധിച്ച ആ പെണ്‍കുട്ടിയായിരുന്നു. ഇപ്പോള്‍ അവള്‍ നല്ല ആരോഗ്യവതിയായിരിക്കുന്നു. പിന്നീട് അവള്‍ തന്റെ രോഗം മാറിയ കഥ പറഞ്ഞു. ആശ്രമത്തില്‍ നിന്നും മടങ്ങി നാട്ടില്‍ എത്തിയ ശേഷമുണ്ടായ അത്ഭുതങ്ങള്‍ അവള്‍ വിവരിച്ചു. ബാബാജി പറഞ്ഞതുപോലെ ഞാനും ഉടനെ മരിക്കുമെന്നും എല്ലാവരും ഒരിയ്‌ക്കല്‍ മരിക്കണമെന്നും ഉള്ള കാര്യം താന്‍ ഉള്ളിലേക്കെടുത്തിരുന്നുവെന്ന് ആ പെണ്‍കുട്ടി പറഞ്ഞു. ബാബാജി പറഞ്ഞ ബ്രീതിംഗ് വ്യായാമങ്ങളും മന്ത്രോച്ചാരണങ്ങളും തുടര്‍ന്നുപോന്നു. ഒരു ദിവസം വെള്ളം കുടിച്ചപ്പോള്‍ ഛര്‍ദ്ദിച്ചില്ല. പിന്നീട് ചായ കുടിച്ചപ്പോഴും ഛര്‍ദ്ദിച്ചില്ല. ഭക്ഷണം കഴിച്ചു. വൈകാതെ ഡോക്ടറെ കണ്ടു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ അത്ഭുതം. തന്റെ ക്യാന്‍സര‍് മാറിയിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതായി ആ പെണ്‍കുട്ടി പറഞ്ഞു. “- എം പറഞ്ഞു.

മഹാകുംഭമേളകളില്‍ പതിവായി ഗുരുനാഥന്‍ മഹേശ്വര്‍നാഥ് ബാബാജിയോടൊപ്പം ശ്രി എം പോകാറുണ്ട്. മഹാവതാര്‍ ബാബാജിയെ കാണണമെന്ന് ശ്രീ എം വാശിപിടിച്ചപ്പോള്‍ കുംഭമേളയ്‌ക്ക് പോയാല്‍ കാണാമെന്ന് ഗുരു മഹേശ്വര്‍നാഥ് ബാബാജി പറഞ്ഞു. അങ്ങിനെ ഒരിയ്‌ക്കല്‍ ശ്രീ എം കുംഭമേളയ്‌ക്ക് പോയി അവിടെ നാഗസാധുക്കള്‍ക്കൊപ്പം അവരുടെ അഖാഡയില്‍ കഴിയുകയും ചെയ്തു. അപ്രന്‍റീസ്ഡ് ടു എ ഹിമാലയന്‍ മാസ്റ്റര്‍ (Apprenticed to a Himalayan Master) എന്ന ആത്മകഥ ശ്രീ എം എഴുതിയിട്ടുണ്ട്.

 

Tags: #WisdomTale #SriM #SriMSpeakshimalayaM#Mahakumbhmela#ShriM#Mahakumbh2025#Maheshwarnathbaba#MumthazAliKhan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിസിടിവി ക്യാമറയിലൂടെ കല്യാണക്ഷണം…സാധാരണക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡിയുമായി ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി ശ്രദ്ധേയമാകുന്നു

India

ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ ചോദ്യം ചെയ്യുക യോഗിയുടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ; കുംഭമേളയിൽ ആക്രമണം നടത്താൻ ഐഎസ്ഐയുമായി ഇയാൾ പദ്ധതിയിട്ടു

Vicharam

നവീകരണ വിപ്ലവത്തിനു തിരികൊളുത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയ്ക്ക് എത്തിയ അഡ്വ. എം. ആര്‍. അഭിലാഷ് ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കാന്‍ തയ്യാറെടുക്കുന്നു (ഇടത്ത്) അഡ്വ. എം. ആര്‍. അഭിലാഷ് (നടുവില്‍)  സിന്ധു സൂര്യകുമാര്‍ (വലത്ത്)
Kerala

കുംഭമേളയുടെ സത്യം തുറന്നുപറഞ്ഞ് അഡ്വ. എം.ആര്‍. അഭിലാഷ്;..കുംഭമേളയെ അധിക്ഷേപിച്ച സിന്ധു സൂര്യകുമാറിന് മറുപടിയായി മാറി ഈ കുറിപ്പ്

India

മഹാകുംഭമേളയും, അയോദ്ധ്യരാമക്ഷേത്രവും ബഹിഷ്ക്കരിച്ചു : ഫുർഫുറ ഷെരീഫ് സന്ദർശിച്ച് പ്രാർത്ഥിച്ച് മമത : തിരിച്ചടി നൽകണമെന്ന് ഹിന്ദു വോട്ടർമാർ

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിന്റെ പുതിയ കറൻസി നോട്ടുകളിൽ ഹിന്ദു , ബുദ്ധ ക്ഷേത്രങ്ങൾ ഉണ്ടാകും ; ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം നീക്കം ചെയ്തു

പലതിന്റെയും തെളിവുകള്‍ തന്റെ കൈവശമുണ്ട്, വേണ്ടി വന്നാല്‍ അങ്ങാടിയിൽ ടിവി വച്ച് കാണിക്കും; പുതിയ മുന്നണിയുമായി പി.വി.അന്‍വര്‍

അനധികൃത ഹജ്ജ് തീർത്ഥാടനം അനുവദിക്കില്ല ; രണ്ടര ലക്ഷത്തിലധികം പേർക്ക് മക്കയിൽ പ്രവേശനം അനുവദിച്ചില്ലെന്ന് സൗദി അറേബ്യ

ജർമ്മനിയിലെ ഹാംബർഗിലെ ആശുപത്രിയിൽ വൻ തീപിടുത്തം : മൂന്ന് രോഗികൾ മരിച്ചു , 50 ലധികം പേർക്ക് പരിക്ക്

അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസ്; പ്രതി ജ്ഞാനശേഖറിന് 30 വർഷം ജീവപര്യന്തം തടവും 90,000 രൂപ പിഴയും

എങ്ങനെയാണ് ഉക്രെയ്ൻ നാലായിരം കിലോമീറ്റർ ഉള്ളിലേക്ക് കടന്ന് റഷ്യയുടെ 5 വ്യോമതാവളങ്ങളും 41 വിമാനങ്ങളും തകർത്തത് ? തയ്യാറെടുപ്പ് തുടങ്ങിയിട്ട് ഒന്നരവർഷം

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

അഴിമതി സർക്കാർ തുലയട്ടെ , രാജഭരണം നീണാൾ വാഴട്ടെ ! നേപ്പാളിനെ ഹിന്ദു രാജ്യമാക്കണമെന്നാവശപ്പെട്ട് തെരുവുകളിൽ പ്രതിഷേധം അലയടിക്കുന്നു

അഡ്വ. മോഹന്‍ ജോര്‍ജ് നാല് പതിറ്റാണ്ടായി നിലമ്പൂരിലെ നിറസാന്നിധ്യം

വെള്ളമില്ലാതെ പാകിസ്ഥാൻ കഷ്ടപ്പെടാൻ തുടങ്ങി, ചെനാബ് രണ്ട് ദിവസത്തിനുള്ളിൽ വറ്റിവരണ്ടു ; ഇനി എങ്ങനെ വിത്ത് വിതയ്‌ക്കുമെന്ന് കർഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies