Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അനുരാഗ ഗാനം പോലെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2025, 10:09 am IST
in Editorial, Vicharam

ജയചന്ദ്രന്റെ പാട്ടുകള്‍ മലയാളി ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ക്ലാസ്സിക്കല്‍ സംഗീത പാരമ്പര്യമില്ലാതെ ചലച്ചിത്ര പിന്നണിഗാന മേഖലയിലേക്കുവന്ന് സംഗീതത്തെ ജനകീയമാക്കുന്നതില്‍ ജയചന്ദ്രന്‍വഹിച്ച പങ്ക് വളരെ വലുതാണ്. ഹൃദയത്തെ നേരിട്ടു സ്പര്‍ശിക്കുന്ന എന്തൊക്കയോ ആ ആലാപന ശൈലിയിലുണ്ട്. ഏതു പാട്ടുപാടിയാലും ഗായകന്‍ അതിനു നല്‍കുന്ന ഭാവം ആ ഗാനത്തെ മികവുറ്റതാക്കും. വാക്കുകള്‍ക്ക് ഭാവം നല്‍കാന്‍ ജയചന്ദ്രനോളം കഴിവ് മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല. ചിലപാട്ടുകള്‍ എഴുത്തുകാരനും സംഗീതസംവിധായകനുമപ്പുറം ജയചന്ദ്രന്റെതുമാത്രമായി മാറിയത് അങ്ങനെയാണ്. മലയാളികളുടെ ഭാവഗായകനായി അദ്ദേഹം മാറിയതും അതുകൊണ്ടുതന്നെ. മലയാളത്തിന്റെ കാമുക ശബ്ദമാണ് ജയചന്ദ്രന്റെതെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ കാമുകശബ്ദം മാത്രമായിരുന്നില്ല അത് എന്ന തിരിച്ചറിവുണ്ടാകുന്നിടത്താണ് മഹാഗായകനായി പാലിയത്ത് ജയചന്ദ്രന്‍ മാറുന്നത്. പ്രണയവും വിരഹവും തത്വചിന്തയും വാത്സല്യവും ഭക്തിയും ശോകവും കരുണയും ഹാസ്യവുമെല്ലാം ആ ശബ്ദത്തിലൂടെ സൃഷ്ടിക്കപ്പെട്ടു.

മലയാളിയുടെ സംഗീതാസ്വാദനത്തിന് മിഴിവേകിയ രണ്ട് ആണ്‍ശബ്ദങ്ങളുടെ ഉടമകളാണ് യേശുദാസും ജയചന്ദ്രനും. ഒരേകാലത്ത് ചലച്ചിത്രസംഗീതത്തില്‍ നിറഞ്ഞു നിന്ന രണ്ടു മഹാപ്രതിഭകള്‍. തലമുറകള്‍ മാറിമാറി വന്നപ്പോഴും ഈ മഹാരഥന്മാര്‍ തലയുയര്‍ത്തിത്തന്നെ നിന്നു. ആര് ഒന്നാമത്, ആരാണ് രണ്ടാമന്‍ എന്ന് മലയാളി കണക്കെടുത്തില്ല. ആസ്വാദകര്‍ക്ക് രണ്ടുപേരും മലയാളത്തിന്റെ അടയാളപ്പെടുത്തലുകളായി. അവര്‍ക്കിടയില്‍ മത്സരങ്ങളുമുണ്ടായില്ല. ജയചന്ദ്രന്‍ മനസ്സാ യേശുദാസിനെ സ്വന്തം ജ്യേഷ്ഠനായി കണ്ടു. തനിക്കുകിട്ടാത്ത പാട്ടുകളെ ഓര്‍ത്ത് ജയചന്ദ്രന്‍ ഒരിക്കലും വ്യാകുലപ്പെട്ടില്ല. എന്നാല്‍ മറ്റുള്ളവരുടെ, അത് പുതിയ തലമുറയിലെ ചെറുബാല്യക്കാരായാല്‍പ്പോലും, നല്ല പാട്ടുകളെ പ്രശംസിക്കാന്‍ ഒട്ടും പിശുക്കുകാട്ടിയതുമില്ല.

ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത ജയചന്ദ്രന്‍ സംഗീതത്തെ ഏറെ സ്‌നേഹിച്ചു. 1965ല്‍ കുഞ്ഞാലിമരയ്‌ക്കാറിനുവേണ്ടി ഭാസ്‌കരന്‍മാഷ്-ചിദംബരനാഥ് കൂട്ടുകെട്ടില്‍ പിറന്ന ‘ഒരുമുല്ലപ്പൂ മാലയുമായ്…’ആണ് ജയചന്ദ്രന്റെ ആദ്യ പിന്നണി ഗാനമെങ്കിലും തൊട്ടടുത്ത വര്‍ഷം പുറത്തുവന്ന കളിത്തോഴനില്‍ ദേവരാജന്റെ സംഗീതത്തിലെ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി…’ എന്ന ഗാനമാണ് ജയചന്ദ്രനെ ശ്രദ്ധേയനാക്കിയത്. തലമുറകള്‍ മാറുകയും പാട്ടിന്റെ ശൈലിയും സ്വഭാവവും മാറിമറിയുകയും ചെയ്തപ്പോഴും മലയാളിയുടെ ചുണ്ടുകള്‍ ഇന്നും ‘മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി…’ എന്ന പാട്ട് മൂളിക്കൊണ്ടിരിക്കുന്നു. ബാബുരാജിന്റെ സംഗീതത്തില്‍ ഉദ്യോഗസ്ഥ എന്ന ചിത്രത്തിനുവേണ്ടി ജയചന്ദ്രന്‍ ആലപിച്ച ‘അനുരാഗഗാനം പോലെ…’ എന്ന പാട്ടിന് മലയാളിയുടെ ഹൃദയത്തെ വേഗത്തില്‍ കീഴടക്കാനായി. 1967ല്‍ പുറത്തുവന്ന ആ ഗാനം ഇന്നും നമ്മുടെ ഗൃഹാതുരമായ ഈണങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. ശ്രീകുമാരന്‍ തമ്പിയെഴുതിയ ഏതാണ്ട് 250ല്‍ അധികം പാട്ടുകള്‍ ജയചന്ദ്രന്‍ പാടിയിട്ടുണ്ട്. എല്ലാം ഹിറ്റ് പാട്ടുകള്‍. തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു…, നിന്‍മണിയറയിലെ നിര്‍മല ശയ്യയിലെ…, സ്വര്‍ണ്ണഗോപുര നര്‍ത്തകീ ശില്പം…, സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം…തുടങ്ങിയ പാട്ടുകള്‍ ഓര്‍ത്തെടുക്കാം.

പി. ഭാസ്‌കരനും വയലാറും മുതല്‍ ബി.കെ. ഹരിനാരായണന്‍ വരെയുള്ളവരുടെ പാട്ടുകള്‍ക്ക് ഭാവം നല്‍കിയ പാട്ടിന്റെ തമ്പുരാനായിരുന്നു ജയചന്ദ്രന്‍. എത്ര പറഞ്ഞാലും തീരാത്ത വിശേഷണങ്ങള്‍ അദ്ദേഹം ആലപിച്ച ഓരോ പാട്ടിനെക്കുറിച്ചും പറയാനുണ്ട്. മലയാളിയെ അത്രയധികം ജയചന്ദ്ര സംഗീതം സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പാട്ടിലെ വരികള്‍പോലെ, അനുരാഗഗാനം പോലെയായിരുന്നു ആ ജീവിതവും.

രോഗബാധിതനായിരുന്നെങ്കിലും അതില്‍നിന്നു മുക്തനായി അദ്ദേഹം ജീവിതത്തിലേക്കും പാട്ടിലേക്കും തിരികെ വരികയായിരുന്നു. മരണം ആകസ്മികമായി രംഗബോധമില്ലാതെ കടന്നുവന്നപ്പോള്‍ കൈരളിക്കുണ്ടായത് വലിയ നഷ്ടം തന്നെയാണ്. ഭാവഗായകന്റെ പാട്ടുകളെല്ലാം ഹൃദയത്തില്‍ ചേര്‍ത്തുവച്ച്, ആദരാഞ്ജലികളര്‍പ്പിക്കുന്നു.

Tags: deathMusiccinemaPJayachandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Mollywood

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.