Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അനുരാഗ ഗാനം പോലെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2025, 10:09 am IST
in Editorial, Vicharam

ജയചന്ദ്രന്റെ പാട്ടുകള്‍ മലയാളി ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ക്ലാസ്സിക്കല്‍ സംഗീത പാരമ്പര്യമില്ലാതെ ചലച്ചിത്ര പിന്നണിഗാന മേഖലയിലേക്കുവന്ന് സംഗീതത്തെ ജനകീയമാക്കുന്നതില്‍ ജയചന്ദ്രന്‍വഹിച്ച പങ്ക് വളരെ വലുതാണ്. ഹൃദയത്തെ നേരിട്ടു സ്പര്‍ശിക്കുന്ന എന്തൊക്കയോ ആ ആലാപന ശൈലിയിലുണ്ട്. ഏതു പാട്ടുപാടിയാലും ഗായകന്‍ അതിനു നല്‍കുന്ന ഭാവം ആ ഗാനത്തെ മികവുറ്റതാക്കും. വാക്കുകള്‍ക്ക് ഭാവം നല്‍കാന്‍ ജയചന്ദ്രനോളം കഴിവ് മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല. ചിലപാട്ടുകള്‍ എഴുത്തുകാരനും സംഗീതസംവിധായകനുമപ്പുറം ജയചന്ദ്രന്റെതുമാത്രമായി മാറിയത് അങ്ങനെയാണ്. മലയാളികളുടെ ഭാവഗായകനായി അദ്ദേഹം മാറിയതും അതുകൊണ്ടുതന്നെ. മലയാളത്തിന്റെ കാമുക ശബ്ദമാണ് ജയചന്ദ്രന്റെതെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ കാമുകശബ്ദം മാത്രമായിരുന്നില്ല അത് എന്ന തിരിച്ചറിവുണ്ടാകുന്നിടത്താണ് മഹാഗായകനായി പാലിയത്ത് ജയചന്ദ്രന്‍ മാറുന്നത്. പ്രണയവും വിരഹവും തത്വചിന്തയും വാത്സല്യവും ഭക്തിയും ശോകവും കരുണയും ഹാസ്യവുമെല്ലാം ആ ശബ്ദത്തിലൂടെ സൃഷ്ടിക്കപ്പെട്ടു.

മലയാളിയുടെ സംഗീതാസ്വാദനത്തിന് മിഴിവേകിയ രണ്ട് ആണ്‍ശബ്ദങ്ങളുടെ ഉടമകളാണ് യേശുദാസും ജയചന്ദ്രനും. ഒരേകാലത്ത് ചലച്ചിത്രസംഗീതത്തില്‍ നിറഞ്ഞു നിന്ന രണ്ടു മഹാപ്രതിഭകള്‍. തലമുറകള്‍ മാറിമാറി വന്നപ്പോഴും ഈ മഹാരഥന്മാര്‍ തലയുയര്‍ത്തിത്തന്നെ നിന്നു. ആര് ഒന്നാമത്, ആരാണ് രണ്ടാമന്‍ എന്ന് മലയാളി കണക്കെടുത്തില്ല. ആസ്വാദകര്‍ക്ക് രണ്ടുപേരും മലയാളത്തിന്റെ അടയാളപ്പെടുത്തലുകളായി. അവര്‍ക്കിടയില്‍ മത്സരങ്ങളുമുണ്ടായില്ല. ജയചന്ദ്രന്‍ മനസ്സാ യേശുദാസിനെ സ്വന്തം ജ്യേഷ്ഠനായി കണ്ടു. തനിക്കുകിട്ടാത്ത പാട്ടുകളെ ഓര്‍ത്ത് ജയചന്ദ്രന്‍ ഒരിക്കലും വ്യാകുലപ്പെട്ടില്ല. എന്നാല്‍ മറ്റുള്ളവരുടെ, അത് പുതിയ തലമുറയിലെ ചെറുബാല്യക്കാരായാല്‍പ്പോലും, നല്ല പാട്ടുകളെ പ്രശംസിക്കാന്‍ ഒട്ടും പിശുക്കുകാട്ടിയതുമില്ല.

ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത ജയചന്ദ്രന്‍ സംഗീതത്തെ ഏറെ സ്‌നേഹിച്ചു. 1965ല്‍ കുഞ്ഞാലിമരയ്‌ക്കാറിനുവേണ്ടി ഭാസ്‌കരന്‍മാഷ്-ചിദംബരനാഥ് കൂട്ടുകെട്ടില്‍ പിറന്ന ‘ഒരുമുല്ലപ്പൂ മാലയുമായ്…’ആണ് ജയചന്ദ്രന്റെ ആദ്യ പിന്നണി ഗാനമെങ്കിലും തൊട്ടടുത്ത വര്‍ഷം പുറത്തുവന്ന കളിത്തോഴനില്‍ ദേവരാജന്റെ സംഗീതത്തിലെ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി…’ എന്ന ഗാനമാണ് ജയചന്ദ്രനെ ശ്രദ്ധേയനാക്കിയത്. തലമുറകള്‍ മാറുകയും പാട്ടിന്റെ ശൈലിയും സ്വഭാവവും മാറിമറിയുകയും ചെയ്തപ്പോഴും മലയാളിയുടെ ചുണ്ടുകള്‍ ഇന്നും ‘മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി…’ എന്ന പാട്ട് മൂളിക്കൊണ്ടിരിക്കുന്നു. ബാബുരാജിന്റെ സംഗീതത്തില്‍ ഉദ്യോഗസ്ഥ എന്ന ചിത്രത്തിനുവേണ്ടി ജയചന്ദ്രന്‍ ആലപിച്ച ‘അനുരാഗഗാനം പോലെ…’ എന്ന പാട്ടിന് മലയാളിയുടെ ഹൃദയത്തെ വേഗത്തില്‍ കീഴടക്കാനായി. 1967ല്‍ പുറത്തുവന്ന ആ ഗാനം ഇന്നും നമ്മുടെ ഗൃഹാതുരമായ ഈണങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. ശ്രീകുമാരന്‍ തമ്പിയെഴുതിയ ഏതാണ്ട് 250ല്‍ അധികം പാട്ടുകള്‍ ജയചന്ദ്രന്‍ പാടിയിട്ടുണ്ട്. എല്ലാം ഹിറ്റ് പാട്ടുകള്‍. തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു…, നിന്‍മണിയറയിലെ നിര്‍മല ശയ്യയിലെ…, സ്വര്‍ണ്ണഗോപുര നര്‍ത്തകീ ശില്പം…, സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം…തുടങ്ങിയ പാട്ടുകള്‍ ഓര്‍ത്തെടുക്കാം.

പി. ഭാസ്‌കരനും വയലാറും മുതല്‍ ബി.കെ. ഹരിനാരായണന്‍ വരെയുള്ളവരുടെ പാട്ടുകള്‍ക്ക് ഭാവം നല്‍കിയ പാട്ടിന്റെ തമ്പുരാനായിരുന്നു ജയചന്ദ്രന്‍. എത്ര പറഞ്ഞാലും തീരാത്ത വിശേഷണങ്ങള്‍ അദ്ദേഹം ആലപിച്ച ഓരോ പാട്ടിനെക്കുറിച്ചും പറയാനുണ്ട്. മലയാളിയെ അത്രയധികം ജയചന്ദ്ര സംഗീതം സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പാട്ടിലെ വരികള്‍പോലെ, അനുരാഗഗാനം പോലെയായിരുന്നു ആ ജീവിതവും.

രോഗബാധിതനായിരുന്നെങ്കിലും അതില്‍നിന്നു മുക്തനായി അദ്ദേഹം ജീവിതത്തിലേക്കും പാട്ടിലേക്കും തിരികെ വരികയായിരുന്നു. മരണം ആകസ്മികമായി രംഗബോധമില്ലാതെ കടന്നുവന്നപ്പോള്‍ കൈരളിക്കുണ്ടായത് വലിയ നഷ്ടം തന്നെയാണ്. ഭാവഗായകന്റെ പാട്ടുകളെല്ലാം ഹൃദയത്തില്‍ ചേര്‍ത്തുവച്ച്, ആദരാഞ്ജലികളര്‍പ്പിക്കുന്നു.

Tags: deathMusiccinemaPJayachandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും മനുഷ്യത്വരഹിതമായി പെരുമാറുന്നു; അമ്മയിൽ വീണ്ടും തൊഴിൽ പീഡന പരാതി

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

Entertainment

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

Kerala

ജോലി സ്ഥലത്തെ മാനസിക പീഡനം: അമ്മയിലെ ജീവനക്കാരി നൽകിയ പരാതിയിൽ കേസെടുക്കില്ലെന്ന് പോലീസ്

India

ക്ഷേത്രമതിൽ ഇടിഞ്ഞുവീണു: കുട്ടികളടക്കം ആറ് ഭക്തർക്ക് ദാരുണാന്ത്യം; അപകടകാരണം കനത്ത കാറ്റും മഴയും

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.