Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അതിര്‍ത്തി കടക്കാന്‍ ഇരുട്ടടി; ‘കൊല്ലാന്‍’ കെഎസ്ആര്‍ടിസിയും

മലയാളിയുടെ മൃതസഞ്ജീവനിയായ ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം തുടരുകയാണ്. ഓരോ ദിവസവും അയ്യപ്പന്മാരുടെ തിരക്കു വര്‍ധിക്കുന്നു. സുഗമമായ ദര്‍ശനം ഒരുക്കുന്നതിനെക്കാള്‍ സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ശ്രദ്ധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലാണ്. ശബരിമലയോടുള്ള അവഗണനയും തീര്‍ത്ഥാടനത്തെ തകര്‍ക്കാനുള്ള നീക്കവും കാലങ്ങളായി അരങ്ങേറുകയാണ്. അറുപതു ദിവസത്തെ ലോക പ്രശസ്തമായ ഈ തീര്‍ത്ഥാടനത്തിനു സൗകര്യമൊരുക്കാനല്ല മറിച്ച് ഉന്മൂലനം ചെയ്യാനുള്ള ഗൂഢ പദ്ധതികളാണോ ബാക്കി 305 ദിവസത്തെ ആലോചനയെന്ന് സംശയിച്ചു പോകും. തീര്‍ത്ഥാടനത്തിനെതിരേ പ്രത്യക്ഷ ഇടപെടലുകള്‍ മാത്രമല്ല പരോക്ഷ പദ്ധതികളും നടപ്പാക്കുന്നു. ഒരു ദിവസം ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകരെ ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചയക്കാമെന്നിരിക്കേ ഇത് 40,000 ആക്കി നിജപ്പെടുത്തി. ആവശ്യമില്ലാതെ നിലയ്‌ക്കലും പമ്പയിലും കാട്ടുവഴികളിലും തീര്‍ത്ഥാടകരെ തടഞ്ഞു. ഇത്തവണ രണ്ടുദിവസം ഒരു ലക്ഷത്തിലേറെ പേര്‍ ദര്‍ശനം നടത്തി. എന്നാല്‍ ബാക്കി ദിവസങ്ങളിലെല്ലാം അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിച്ചു. മണ്ഡല പൂജയ്‌ക്ക് സന്നിധാനത്തേക്ക് കടത്തിവിട്ടത് ഇരുപതിനായിരം ഭക്തരെ മാത്രം. പതിനായിരക്കണക്കിനു ഭക്തരെ വഴിയില്‍ വടംകെട്ടി അറവുമാടുകളെപോലെ അടുക്കിയിട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയ്യപ്പ മന്ത്രവും ഉരുവിട്ട് എത്തുമ്പോള്‍ കിട്ടുന്ന 'വരവേല്‍പ്പ്' വിവരണാതീതമാണ്. യാത്രയില്‍ തുടങ്ങുന്ന ദുരിതം ദര്‍ശനത്തിലും മലയിറക്കത്തിലും തുടരുന്നു...ശബരിമലയോട് അധികൃതര്‍ ചെയ്യുന്നതെന്താണ്? ജന്മഭൂമി ന്യൂസ് എഡിറ്റര്‍ ബാബു കൃഷ്ണകല തയാറാക്കിയ പരമ്പര

ബാബുകൃഷ്ണകലbyബാബുകൃഷ്ണകല
Jan 10, 2025, 09:49 am IST
inVicharam, Main Article

ശബരിമല തീര്‍ത്ഥാടകരുടെ ദുരിതം മലയാത്രയില്‍ തുടങ്ങുകയാണ്. കാനന മധ്യത്തിലെ ക്ഷേത്രത്തിലെത്താന്‍ കാട്ടുമൃഗങ്ങളെയല്ല, ഇപ്പോള്‍ അധികൃതരെയാണ് ഭക്തര്‍ക്കു പേടി. അവരുടെ നിലപാടുകളേയും നിയന്ത്രണങ്ങളേയുമാണ്.

ഇതര സംസ്ഥാനക്കാര്‍ ഒരു വണ്ടി പിടിച്ച് ശബരിമലക്കു വരാമെന്നു കരുതിയാല്‍ പ്രവേശന നികുതി ഇനത്തില്‍ സര്‍ക്കാര്‍ പിരിക്കുന്നത് ഒരു സീറ്റിന് നാലായിരം രൂപ വരെയാണ്. 50 സ്ലീപ്പര്‍ സീറ്റുള്ള ബസ് അതിര്‍ത്തി കടക്കാന്‍ രണ്ടു ലക്ഷം രൂപയടക്കണം. പുഷ്ബാക്ക് സീറ്റെങ്കില്‍ ഒരു ലക്ഷത്തി അന്‍പതിനായിരം. ഓര്‍ഡിനറി സീറ്റെങ്കില്‍ 1,12,500 രൂപ വേണം. 26 സീറ്റുള്ള ടെമ്പോ ട്രാവലറാണെങ്കില്‍ 78,000 രൂപ.ഇന്നോവ പോലെയുള്ള വാഹനങ്ങള്‍ക്ക് 24,000 രൂപ.

എത്ര ഭക്തര്‍ക്കിത് താങ്ങാന്‍ പറ്റും? എന്നിട്ടും അവര്‍ വരുന്നു. ഒരു വര്‍ഷത്തെ അധ്വാനത്തില്‍നിന്നു മിച്ചം വെച്ച തുകയുമായി. പരാതിയും പരിഭവവും ഇല്ലാതെ.

സ്വന്തം നാട്ടിലേക്കു വരുന്ന തീര്‍ത്ഥാടകനെ ലോകത്തെവിടെയും പൂവിട്ടു പൂജിക്കും. എന്നാല്‍ ഇവിടെ കൊള്ള സംഘത്തെപ്പോലെ ശബരിമല തീര്‍ത്ഥാടകരെ വേട്ടയാടുന്നു. ഏതു വാഹനത്തില്‍ വന്നാലും അവര്‍ പമ്പക്ക് 20 കിലോമീറ്റര്‍ ഇപ്പുറം നിലക്കലില്‍ ഇറങ്ങണം. പിന്നെ കെഎസ്ആര്‍ടിസി മാത്രം ശരണം. വനപാതയില്‍ 15 വര്‍ഷത്തിലേറെ പ്രായമായ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഓട്ടത്തില്‍ കഴിഞ്ഞ ദിവസം ഒരു വണ്ടി തീ പിടിച്ചു. പല വണ്ടികളില്‍ നിന്നും പുക പലവഴിക്കു വരുന്നു. മാനദണ്ഡപ്രകാരം ബസിന്റെ കാലാവധി 15 വര്‍ഷമാണ്. ഈ നിയമം മറികടക്കാന്‍ സീസണ്‍ തുടങ്ങുന്നതിനു രണ്ടാഴ്ച മുമ്പ് 15 വര്‍ഷം പഴക്കം ചെന്ന 1117 ബസുകളുടെ കാലാവധി സംസ്ഥാന സര്‍ക്കാര്‍ രണ്ടു വര്‍ഷം നീട്ടിക്കൊടുത്തു. ഇതോടെ ഒരു വിധത്തില്‍ ഓടുന്ന പരുവമാക്കിയാണ് വണ്ടികളൊക്കെ കെഎസ്ആര്‍ടിസി പമ്പയ്‌ക്കു മാലചാര്‍ത്തി വിട്ടിരിക്കുന്നത്. വാങ്ങുന്നതോ, ഇരട്ടിയിലും അധികം ചാര്‍ജും. 50 രൂപയെന്ന് പറയുമെങ്കിലും കൊടുക്കുന്നത് 80 രൂപാ ടിക്കറ്റ്.

സീറ്റില്‍ ഇരുത്തിയേ യാത്ര ആകാവൂ എന്ന് പലവട്ടം കോടതി നിര്‍ദ്ദേശമുണ്ട്. അതൊന്നും ആരും ഗൗനിക്കുന്നില്ല. തിരക്കേറുന്ന സമയങ്ങളിലെല്ലാം അയ്യപ്പന്മാരെ കുത്തി നിറച്ചാണ് നിലക്കല്‍ പമ്പ സര്‍വീസ് കെഎസ്ആര്‍ടിസി ഇപ്പോഴും നടത്തുന്നത്.  കൊക്കകള്‍ക്കിടയിലൂടെ കൊടും വളവും കുത്തിറക്കവും താണ്ടിയുള്ള യാത്ര. ഈ യാത്രയില്‍ അയ്യപ്പന്മാര്‍ ഉറക്കെ വിളിക്കും…അയ്യപ്പാ ആപത്തു വരുത്തരുതേ…

വൃദ്ധരും കുട്ടികളും മാളികപ്പുറങ്ങളുമൊക്കെ തിക്കിനും തിരക്കിനുമിടയില്‍ വാഹനത്തില്‍ കയറാനും ഇറങ്ങാനും അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്.

ശാസ്ത്രീയമായ പാര്‍ക്കിങ് ആസൂത്രണം ചെയ്താല്‍ പതിനായിരത്തിലേറെ ഇടത്തരം ചെറു വാഹനങ്ങള്‍ക്ക് പമ്പയിലെ വിവിധ ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യാനാവും. എന്നാല്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇക്കാര്യത്തില്‍ കടുത്ത അലംഭാവം തുടരുന്നു. കോടതിയുടെ അനുമതിയില്‍ ഇത്തവണ സീസണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ കുറച്ചു വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇത് ഇരുനൂറു ചെറുവാഹനങ്ങള്‍ക്കു മാത്രമേ പ്രയോജനപ്പെടൂ.

നിലക്കലില്‍ 110 ഹെക്ടര്‍ സ്ഥലമാണ് ദേവസ്വം ബോര്‍ഡിനുള്ളത്. ഇതില്‍ പകുതി പോലും പാര്‍ക്കിങ്ങിന് ഉപയോഗിക്കുന്നില്ല. ബാക്കി കാടു കയറിക്കിടക്കുന്നു.

നിലക്കല്‍ അടക്കം ദേവസ്വം ബോര്‍ഡിന്റെ പാര്‍ക്കിങ് പ്രദേശത്തൊന്നും ശാസ്ത്രീയ രൂപകല്പനയോ പരിപാലനമോ ഇല്ല. വാഹനങ്ങള്‍ നിന്നിടത്തു താഴാം, മണ്ണിടിഞ്ഞു മുകളില്‍ വീഴാം. ഇതെല്ലാം ഭക്തര്‍ സഹിച്ചേ പറ്റൂ… ഇത് കേരളമാണ്… ഇത് ശബരിമലയാണ് എന്ന മനോഭാവത്തില്‍ അധികൃതരും.
(തുടരും)

Tags: PilgrimDevaswom BoardSABARIMALAKSRTC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.