Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു യഥാര്‍ത്ഥ ഗവേഷകന്റെ വിയോഗം

എം. ബാലകൃഷ്ണന്‍ by എം. ബാലകൃഷ്ണന്‍
Jan 2, 2025, 09:41 am IST
in Kerala, Special Article
ഡോ.കെ.എസ്. മണിലാല്‍ ഭാര്യ ജ്യോത്സ്‌നയോടൊപ്പം

ഡോ.കെ.എസ്. മണിലാല്‍ ഭാര്യ ജ്യോത്സ്‌നയോടൊപ്പം

അഞ്ചു പതിറ്റാണ്ടു കാലം ഐതിഹാസികമായ ജ്ഞാനാന്വേഷണത്തിന്റെ ഫലമായി ചരിത്രം സൃഷ്ടിച്ച സസ്യശാസ്ത്രജ്ഞനാണ് വിടപറഞ്ഞത്. കാട്ടുങ്ങല്‍ സുബ്രഹ്മണ്യന്‍ മണിലാല്‍ എന്ന ഡോ. കെ. എസ്. മണിലാലിന് 2020 ല്‍ പത്മശ്രീ ആദരം തേടിയെത്തി. അതുവരെ ഏറെയൊന്നും അദ്ദേഹം അറിയപ്പെട്ടിരുന്നില്ല. അക്കാദമിക രംഗത്ത് അദ്ദേഹത്തിന്റെ മികവിനെ തിരിച്ചറിഞ്ഞ ചിലരെങ്കിലും അദ്ദേഹത്തെ തമസ്‌ക്കരിക്കാനും ശ്രമിച്ചു.

‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന ഗ്രന്ഥം ലാറ്റിനില്‍നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്താണ് മണിലാല്‍ അദ്ദേഹത്തിന്റെ ജീവിത ദൗത്യം പൂര്‍ത്തിയാക്കുന്നത്. എന്നിട്ടും നെതര്‍ലാന്റ് സര്‍ക്കാരിന്റെ അത്യുന്നത സിവിലിയന്‍ പുരസ്‌കാരമായ ‘ഓഫീസര്‍ ഇന്‍ ദി ഓര്‍ഡര്‍ ഓഫ് ഓറഞ്ച് നാസൗ’ എന്ന പുരസ്‌കാരം മണിലാലിനെ തേടിയെത്തി.

1674 മുതല്‍ 1693 വരെയുള്ള കാലഘട്ടത്തില്‍ അന്നത്തെ മലബാറില്‍ നടന്ന പഠന ഗവേഷണങ്ങളില്‍നിന്നാണ് മലബാറിന്റെ ഉദ്യാനം എന്ന് മൊഴിമാറ്റാവുന്ന ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന വിപുല ഗ്രന്ഥസമുച്ചയത്തിന്റെ തുടക്കം. കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ ഹെന്ററിക് വാന്‍ റീഡ് ആണ് ഇതിന് നേതൃത്വം നല്‍കിയത്. പാരമ്പര്യ വൈദ്യശാസ്ത്ര രംഗത്തെ അന്നത്തെ പ്രമുഖരായിരുന്ന ചേര്‍ത്തല ഇട്ടി അച്യുതന്റെ നേതൃത്വത്തില്‍ ഔഷധ സസ്യങ്ങളെ തേടിപ്പിടിച്ചുകൊണ്ടുള്ള തുടക്കം. മാനുവല്‍ കര്‍ണീറോ പോര്‍ച്ചുഗീസ് ഭാഷയിലും, കാര്‍ണീറോയും ക്രിസ്ത്യന്‍ ഡിഡോണയും ചേര്‍ന്ന് ഡച്ചു ഭാഷയിലേക്കും അത് മാറ്റിയെഴുതി. യോഹാന്‍ കബേറിയാസ് ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയാണ് 12 വാല്യങ്ങളായി ആസ്റ്റര്‍ഡാമില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഗ്രന്ഥത്തില്‍ സസ്യനാമങ്ങള്‍ മലയാള ലിപിയിലും ഉണ്ടായിരുന്നു.

മലബാറില്‍ ഉണ്ടായിരുന്ന 742 സസ്യങ്ങളുടെ പേരും ചിത്രവുമാണ് ലാറ്റിന്‍ ഭാഷയിലെ ഹോര്‍ത്തൂസ് മലബാറിക്കൂസിലുള്ളത്. ഇതിലെ ഒരു സസ്യമൊഴിച്ച് മറ്റെല്ലാ സസ്യങ്ങളെയും കണ്ടെത്തുകയും ഹെര്‍ബേറിയം തയാറാക്കുകയും ചെയ്തു, ഡോ. മണിലാല്‍.

കേരള സര്‍വകലാശാലയിലും, പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയിലും സസ്യശാസ്ത്ര വിഭാഗത്തിലായിരുന്നു ഡോ. മണിലാല്‍ പ്രവര്‍ത്തിച്ചത്. 1999 മാര്‍ച്ച് 31 ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സീനിയര്‍ പ്രൊഫസറായി വിരമിച്ചു. 1958 മുതല്‍ 2008 വരെയുള്ള മണിലാലിന്റെ ഗവേഷകജീവിതം ഹോര്‍ത്തൂസിന്റെ പിന്നാലെയായിരുന്നു. കടക്കരപ്പള്ളി ഗ്രാമത്തിലെ കൊല്ലാട്ട് എന്ന ഈഴവ കുടുംബത്തിലെ ഇട്ടി അച്യുതന്‍ വൈദ്യര്‍ പറഞ്ഞുകൊടുത്ത വിവരങ്ങളാണ് ലാറ്റിനില്‍ ഹോര്‍ത്തൂസ് മലബാറിക്കൂസായത്. അത് മൂന്നു നൂറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും മലയാളിക്ക് പരിചിതമായി. കേരള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സ്‌ലര്‍ ഡോ.ബി. ഇക്ബാല്‍ ഡോ. മണിലാലിന്റെ വീട്ടിലെത്തി പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം തരണമെന്ന് ആവശ്യപ്പെട്ടു. അന്താരാഷ്‌ട്ര തലത്തിലെ രണ്ടു പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തയാറായിട്ടും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷ് പരിഭാഷ കേരള സര്‍വകലാശാല പ്രസിദ്ധീകരിക്കട്ടെ എന്ന് ഡോ. മണിലാലും തീരുമാനിച്ചു.

എന്നാല്‍ പുസ്തകം പുറത്തിറങ്ങിയപ്പോള്‍ ഗവേഷകനും അതില്‍ നിന്ന് പുറത്തായി. പകര്‍പ്പവകാശവും ലാഭവുമെല്ലാം സര്‍വകലാശാല സ്വന്തമാക്കി. ഈ മഹത് നേട്ടത്തിന്റെ നേരവകാശികളായി സര്‍വകലാശാലയുടെ മറവില്‍ ചിലര്‍ രംഗത്തുവന്നു. ഇതിനെകുറിച്ച് ചോദിച്ചപ്പോഴൊക്കെ ഒരു ചെറു പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്. അവകാശവാദങ്ങളൊന്നുമില്ലാതെ, കോഴിക്കോട് ജവഹര്‍ നഗറിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ വിശ്രമ ജീവിതം.

 

Tags: botanistDr. KS ManilalKattungal Subramaniam ManilalHortus Malabaricus translator
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. പി. പുഷ്പാംഗദന്‍ അന്തരിച്ചു

Kerala

പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു; വിട പറഞ്ഞത് ജീവിതകാലം മുഴുവൻ പഠനത്തിനായി ഉഴിഞ്ഞുവച്ച പ്രതിഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.