ന്യൂഡൽഹി : രാജ്യതലസ്ഥാനത്തടക്കം അനധികൃത ബംഗ്ലാദേശി നുഴഞ്ഞുക്കയറ്റക്കാർക്കെതിരെ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത് . അറസ്റ്റിലായവരിൽ ചിലരെ ബംഗ്ലാദേശിലേയ്‌ക്ക് നാടുകടത്തുകയും ചെയ്തു. അതിനു പിന്നാലെ ഡൽഹിയിലെ ബംഗ്ലാദേശി പൗരൻ മോദിയ്‌ക്കെതിരെ രോഷപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) അംഗം പ്രിയങ്ക് കനുങ്കോ ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്ക് വയ്‌ക്കുകയും ചെയ്തു .
എഴുപതുകൾ മുതൽ ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലാദേശിയാണ് ആമിർ. 2010 ൽ വോട്ടർ ഐഡി കാർഡും ലഭിച്ചു . വൈറലായ വീഡിയോയിൽ, 55 കാരനായ ആമിർ പറയുന്നത് “മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മോദി ഞങ്ങൾക്കായി ഒന്നും ചെയ്യുന്നില്ല എന്നാണ്. ഒപ്പം തനിക്ക് 55 വയസുണ്ടെന്നും , 5 മക്കൾ ഉണ്ടെന്നും ഇയാൾ പറയുന്നു. ഇതിന് ‘ നിങ്ങൾ ജീവിക്കുന്ന രാജ്യത്തോട് നന്ദിയുള്ളവരായിരിക്കുക. ജനസംഖ്യ വർദ്ധിപ്പിക്കരുത്” എന്നുമാണ് ചോദ്യം ചെയ്ത മാദ്ധ്യമപ്രവർത്തകന്റെ മറുപടി.
ചെങ്കോട്ടയ്‌ക്ക് സമീപമുള്ള സർക്കാർ അഭയകേന്ദ്രത്തിലാണ് ആമിറിന്റെ കുടുംബം താമസിക്കുന്നത്. ഭക്ഷണം, പോഷകാഹാരം, മരുന്ന്, ചികിൽസ, കുട്ടികളുടെ വിദ്യാഭ്യാസം, തുടങ്ങി മുഴുവൻ ജീവിതച്ചെലവും വഹിക്കുന്നത് ഡൽഹി സംസ്ഥാന സർക്കാരാണ്.
















