Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെസ് ആരാധകരെ വേദനിപ്പിച്ച് കാള്‍സന്‍; ഫിഡെയുടെ നിയമം ലംഘിച്ച് ജീന്‍സ് ധരിച്ചെത്തിയ കാള്‍സനെ ലോക റാപ്പിഡ് ചെസില്‍ നിന്നും പുറത്താക്കി

ജീന്‍സ് ധരിക്കുന്നത് സാധാരണമല്ലെ. അതില്‍ വിലക്കാനെന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. ചെസ്സ് മാന്യന്മാരുടെ കളിയാണ്. അതില്‍ ചില മര്യാദകളുണ്ട്. അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ മുന്നോട്ട് വെച്ചിരിക്കുന്ന അത്തരം നിയമങ്ങളില്‍ ഒന്ന് ചെസ് കളിക്കുമ്പോള്‍ ടൂര്‍ണ്ണമെന്‍റില്‍ ജീന്‍സ് ധരിക്കരുത് എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2024, 12:54 am IST
in Sports
.ലോക റാപ്പിഡ്, ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റിന്‍റെ ഒമ്പതാം റൗണ്ടില്‍ ജീന്‍സ് ധരിച്ചതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ട മാഗ്നസ് കാള്‍സന്‍ ഇറങ്ങിപ്പോകുന്നു (വലത്ത്)

.ലോക റാപ്പിഡ്, ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റിന്‍റെ ഒമ്പതാം റൗണ്ടില്‍ ജീന്‍സ് ധരിച്ചതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ട മാഗ്നസ് കാള്‍സന്‍ ഇറങ്ങിപ്പോകുന്നു (വലത്ത്)

ന്യൂയോര്‍ക്ക് സിറ്റി:  ജീന്‍സ് ധരിക്കുന്നത് സാധാരണമല്ലെ. അതില്‍ വിലക്കാനെന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. ചെസ്സ് മാന്യന്മാരുടെ കളിയാണ്. അതില്‍ ചില മര്യാദകളുണ്ട്. അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ മുന്നോട്ട് വെച്ചിരിക്കുന്ന അത്തരം നിയമങ്ങളില്‍ ഒന്ന് ചെസ് കളിക്കുമ്പോള്‍ ടൂര്‍ണ്ണമെന്‍റില്‍ ജീന്‍സ് ധരിക്കരുത് എന്നാണ്.

ഇക്കുറി ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന വേള്‍ഡ് റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ ചെസ്സില്‍ എതിരാളികളില്ലെന്ന് കരുതപ്പെടുന്ന നോര്‍വ്വെയുടെ മാഗ്നസ് കാള്‍സന്‍ നിയമം ലംഘിച്ചു. ജീന്‍സ് ധരിച്ചെത്തിയപ്പോള്‍ എട്ടാം റൗണ്ടില്‍ മാച്ച് ആര്‍ബിറ്റര്‍ ആയ ഹോളോസാക് ഇനി ജീന്‍സ് ധരിച്ച് വരരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമം ലംഘിച്ചതിന് 200 ഡോളര്‍ പിഴയും ഈടാക്കി. എന്നിട്ടും അടുത്ത കളിയില്‍ വീണ്ടും ജീന്‍സ് ധരിച്ച് തന്നെ മാഗ്നസ് കാള്‍സന്‍ എത്തുകയായിരുന്നു. ഇതോടെയാണ് മാഗ്നസ് കാള്‍സനെ ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറത്താക്കിയത്.

അവിശ്വസനീയമായിരുന്നു ആ കാഴ്ച. ന്യൂയോര്‍ക്ക് സിറ്റിയിലെ ചെസ് മത്സര വേദിയില്‍ നിന്നും ജീന്‍സ് ധരിച്ച് വികാരവിക്ഷുബ്ധനായി ഇറങ്ങിപ്പോകുന്ന മാഗ്നസ് കാള്‍സന്റെ ചിത്രം. കാള്‍സന്റെ ഇറങ്ങിപ്പോക്കിനെ ക്യാമറയില്‍ പകര്‍ത്തി ചെസ് ആരാധകാരും മാധ്യമഫൊട്ടോഗ്രാഫര്‍മാരും. ചെസില്‍ എല്ലാക്കാലത്തും അപാരപ്രതിഭകള്‍ നിയമങ്ങളെയും നിയമം നടപ്പാക്കുന്ന സംഘടനകളെയും വെല്ലുവിളിക്കാറുണ്ട്. ഇത് അവരുടെ പ്രതിഭയുടെ വലിപ്പം കൊണ്ടായിരിക്കാം. അവര്‍ക്ക് കര്‍ശനമായ നിയമങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പലപ്പോഴും കഴിയാറില്ല. പക്ഷെ ഫിഡെ പോലുള്ള ഇത്രയും വലിയ ഒരു സമിതിയെ തള്ളിക്കളഞ്ഞ് എത്ര പ്രതിഭാശാലിയായാലും മാഗ്നസ് കാള്‍സന് എത്ര ദൂരം മുന്നേറാനാകും? പണ്ട് ഇതുപോലെ അന്താരാഷ്‌ട്ര ചെസ് ഫെഡറേഷനെ നിഷേധിച്ച മറ്റൊരു പ്രതിഭാശാലി ചെസില്‍ ഉണ്ടായിരുന്നു. റഷ്യയിലെ ഗാരി കാസ്പറോവ്. പക്ഷെ ഫിഡെയെ നിഷേധിച്ചുകൊണ്ട് കാസ്പറോവിന് അധികദൂരം പോകാനായില്ല. ഒടുവില്‍ ഗാരി കാസ്പറോവ് തകര്‍ന്നു. ഇന്ന് ഫിഡെയുമായി മധ്യവയസ്കനായ ഗാരി കാസ്പറോവ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നു, തന്റെ നല്ല യൗവനകാലം മുഴുവന്‍ സമരം ചെയ്ത് നശിപ്പിച്ച ശേഷം. മാഗ്നസ് കാള്‍സന് അത്തരമൊരു ഭാവി ഉണ്ടാവുക എന്നത് വേദനാജനകമാണ്. കാരണം ഇന്ന് ചെസ്സില്‍ ലോകത്തെ ഏറ്റവും പ്രതിഭാശാലിയായ താരമാണ് മാഗ്നസ് കാള്‍സന്‍. അഞ്ച്തവണ ലോകചാമ്പ്യനാവുകയും തനിക്ക് പോന്ന എതിരാളികളില്ലെന്ന് പ്രഖ്യാപിച്ച് ഇനി ലോകകിരീടത്തിന് വേണ്ടി മത്സരിക്കേണ്ടെന്ന് തീരുമാനിച്ച് താരം. ക്ലാസിക്കിലും റാപിഡിലും ബ്ലിറ്റ്സിലും മാഗ്നസ് കാള്‍സന് തന്നെയാണ് ഏറ്റവും കൂടുതല്‍ ഇഎല്‍ഒ റേറ്റിംഗ് ഉള്ളത്. ക്ലാസിക്കല്‍ ചെസില്‍ 2831 ആണെങ്കില്‍, റാപിഡില്‍ 2838ഉം ബ്ലിറ്റ്സില്‍ 2890ഉം.

എന്നാല്‍ ഇക്കുറി വേള്‍ഡ് റാപ്പിഡ് ടൂര്‍ണ്ണമെന്‍റില്‍ കാള്‍സന്‍ തീരെ ഫോമിലായിരുന്നില്ല. അഞ്ചാം റൗണ്ടില്‍ ബെലാറസ് ഗ്രാന്‍റ് മാസ്റ്ററായ ഡെനിസ് ലാസവികില്‍ നിന്നും മാഗ്നസ് കാള്‍സന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. എട്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ കാള്‍സന് അഞ്ച് പോയിന്‍റേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ മാഗ്നസ് കാള്‍സന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കഴിഞ്ഞ എത്രയോ വര്‍ഷമായി ലോക റാപിഡിലും ബ്ലിറ്റ്സിലും ഇരട്ടക്കിരീടം നേടിയിരുന്ന മാഗ്നസ് കാള്‍സന് ഇക്കുറി കിരീടം നിലനിര്‍ത്താനാവില്ലെന്ന് ഉറപ്പായിരുന്നു. അതും മനപൂര്‍വ്വം ജീന്‍സ് ധരിച്ചെത്തി വിവാദമുണ്ടാക്കി ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറത്തുപോകാനുള്ള കാള്‍സന്റെ അടവാണെന്നും വിശ്വസിക്കുന്നവരുണ്ട്. എന്തായാലും ടൂര്‍ണ്ണമെന്‍റില്‍ നിന്നും എട്ടാം റൗണ്ടില്‍ പുറത്താക്കിയതോടെ ഒമ്പതാം റൗണ്ടില്‍ മാഗ്നസ് കാള്‍സനെ ഉള്‍പ്പെടുത്തിയില്ല.

“ന്യൂയോര്‍ക്ക് സിറ്റി അദ്ദേഹം നിയമം പാലിക്കാന്‍ തയ്യാറായില്ല. അതിനാല്‍ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. മാഗ്നസ് കാള്‍സന്റെ ഇന്നത്തെ തീരുമാനം വൈകാരികമായ ഒന്നാണോ എന്ന് തോന്നി. ഒത്തുപോകാന്‍ മാഗ്നസ് കാള്‍സന്‍ തയ്യാറായിരുന്നില്ല.” – മാഗ്നസ് കാള്‍സനെ ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറത്താക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് ഫിഡെ വൈസ് പ്രസിഡന്‍റ് കൂടിയായ വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു. “ഒമ്പതാം റൗണ്ടില്‍ കളിക്കുന്നതിന് മുന്‍പ് ജീന്‍സ് മാറ്റിയാല്‍ കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് പോകാമെന്ന് മാച്ചിലെ മധ്യസ്ഥന്‍ പറഞ്ഞതാണ്. എന്നാല്‍ കാള്‍സന്‍ കേട്ടില്ല. അതോടെ ആര്‍ബിറ്റര്‍ അദ്ദേഹത്തെ കളിയില്‍ നിന്നും പുറത്താക്കി. നിയമം പൂര്‍ണ്ണമായും പാലിക്കുന്ന തീരുമാനമായതിനാല്‍ ഞങ്ങള്‍ക്കും ആര്‍ബിറ്റര്‍ക്ക് ഒപ്പം നില്‍ക്കേണ്ടി വന്നു.”- വിശ്വനാഥന്‍ ആനന്ദ് തുടര്‍ന്നു.

ആകെ 13 റൗണ്ടുകളുള്ള റാപ്പിഡില്‍ പുരുഷവിഭാഗത്തില്‍ റഷ്യന്‍ ഗ്രാന്‍റ് മാസ്റ്ററായ വൊളോഡര്‍ മുര്‍സിന്‍ ആണ് ചാമ്പ്യനായത്. ആകെയുള്ള 13 റൗണ്ടുകളില്‍ 10 പോയിന്‍റ് വൊളോഡിര്‍ മുര്‍സിന്‍ സ്വന്തമാക്കി. വെറും 18 വയസ്സ് മാത്രമാണ് പ്രായം. ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി 9 പോയിന്‍റ് നേടി മൂന്നാം സ്ഥാനത്തെത്തി.

 

Tags: ChessmagnuscarlsenViswanathananandWorldRapidandBlitz2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.