Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെസ് ആരാധകരെ വേദനിപ്പിച്ച് കാള്‍സന്‍; ഫിഡെയുടെ നിയമം ലംഘിച്ച് ജീന്‍സ് ധരിച്ചെത്തിയ കാള്‍സനെ ലോക റാപ്പിഡ് ചെസില്‍ നിന്നും പുറത്താക്കി

ജീന്‍സ് ധരിക്കുന്നത് സാധാരണമല്ലെ. അതില്‍ വിലക്കാനെന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. ചെസ്സ് മാന്യന്മാരുടെ കളിയാണ്. അതില്‍ ചില മര്യാദകളുണ്ട്. അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ മുന്നോട്ട് വെച്ചിരിക്കുന്ന അത്തരം നിയമങ്ങളില്‍ ഒന്ന് ചെസ് കളിക്കുമ്പോള്‍ ടൂര്‍ണ്ണമെന്‍റില്‍ ജീന്‍സ് ധരിക്കരുത് എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2024, 12:54 am IST
inSports
.ലോക റാപ്പിഡ്, ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റിന്‍റെ ഒമ്പതാം റൗണ്ടില്‍ ജീന്‍സ് ധരിച്ചതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ട മാഗ്നസ് കാള്‍സന്‍ ഇറങ്ങിപ്പോകുന്നു (വലത്ത്)

.ലോക റാപ്പിഡ്, ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റിന്‍റെ ഒമ്പതാം റൗണ്ടില്‍ ജീന്‍സ് ധരിച്ചതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ട മാഗ്നസ് കാള്‍സന്‍ ഇറങ്ങിപ്പോകുന്നു (വലത്ത്)

ന്യൂയോര്‍ക്ക് സിറ്റി:  ജീന്‍സ് ധരിക്കുന്നത് സാധാരണമല്ലെ. അതില്‍ വിലക്കാനെന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. ചെസ്സ് മാന്യന്മാരുടെ കളിയാണ്. അതില്‍ ചില മര്യാദകളുണ്ട്. അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ മുന്നോട്ട് വെച്ചിരിക്കുന്ന അത്തരം നിയമങ്ങളില്‍ ഒന്ന് ചെസ് കളിക്കുമ്പോള്‍ ടൂര്‍ണ്ണമെന്‍റില്‍ ജീന്‍സ് ധരിക്കരുത് എന്നാണ്.

ഇക്കുറി ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന വേള്‍ഡ് റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ ചെസ്സില്‍ എതിരാളികളില്ലെന്ന് കരുതപ്പെടുന്ന നോര്‍വ്വെയുടെ മാഗ്നസ് കാള്‍സന്‍ നിയമം ലംഘിച്ചു. ജീന്‍സ് ധരിച്ചെത്തിയപ്പോള്‍ എട്ടാം റൗണ്ടില്‍ മാച്ച് ആര്‍ബിറ്റര്‍ ആയ ഹോളോസാക് ഇനി ജീന്‍സ് ധരിച്ച് വരരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമം ലംഘിച്ചതിന് 200 ഡോളര്‍ പിഴയും ഈടാക്കി. എന്നിട്ടും അടുത്ത കളിയില്‍ വീണ്ടും ജീന്‍സ് ധരിച്ച് തന്നെ മാഗ്നസ് കാള്‍സന്‍ എത്തുകയായിരുന്നു. ഇതോടെയാണ് മാഗ്നസ് കാള്‍സനെ ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറത്താക്കിയത്.

അവിശ്വസനീയമായിരുന്നു ആ കാഴ്ച. ന്യൂയോര്‍ക്ക് സിറ്റിയിലെ ചെസ് മത്സര വേദിയില്‍ നിന്നും ജീന്‍സ് ധരിച്ച് വികാരവിക്ഷുബ്ധനായി ഇറങ്ങിപ്പോകുന്ന മാഗ്നസ് കാള്‍സന്റെ ചിത്രം. കാള്‍സന്റെ ഇറങ്ങിപ്പോക്കിനെ ക്യാമറയില്‍ പകര്‍ത്തി ചെസ് ആരാധകാരും മാധ്യമഫൊട്ടോഗ്രാഫര്‍മാരും. ചെസില്‍ എല്ലാക്കാലത്തും അപാരപ്രതിഭകള്‍ നിയമങ്ങളെയും നിയമം നടപ്പാക്കുന്ന സംഘടനകളെയും വെല്ലുവിളിക്കാറുണ്ട്. ഇത് അവരുടെ പ്രതിഭയുടെ വലിപ്പം കൊണ്ടായിരിക്കാം. അവര്‍ക്ക് കര്‍ശനമായ നിയമങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പലപ്പോഴും കഴിയാറില്ല. പക്ഷെ ഫിഡെ പോലുള്ള ഇത്രയും വലിയ ഒരു സമിതിയെ തള്ളിക്കളഞ്ഞ് എത്ര പ്രതിഭാശാലിയായാലും മാഗ്നസ് കാള്‍സന് എത്ര ദൂരം മുന്നേറാനാകും? പണ്ട് ഇതുപോലെ അന്താരാഷ്‌ട്ര ചെസ് ഫെഡറേഷനെ നിഷേധിച്ച മറ്റൊരു പ്രതിഭാശാലി ചെസില്‍ ഉണ്ടായിരുന്നു. റഷ്യയിലെ ഗാരി കാസ്പറോവ്. പക്ഷെ ഫിഡെയെ നിഷേധിച്ചുകൊണ്ട് കാസ്പറോവിന് അധികദൂരം പോകാനായില്ല. ഒടുവില്‍ ഗാരി കാസ്പറോവ് തകര്‍ന്നു. ഇന്ന് ഫിഡെയുമായി മധ്യവയസ്കനായ ഗാരി കാസ്പറോവ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നു, തന്റെ നല്ല യൗവനകാലം മുഴുവന്‍ സമരം ചെയ്ത് നശിപ്പിച്ച ശേഷം. മാഗ്നസ് കാള്‍സന് അത്തരമൊരു ഭാവി ഉണ്ടാവുക എന്നത് വേദനാജനകമാണ്. കാരണം ഇന്ന് ചെസ്സില്‍ ലോകത്തെ ഏറ്റവും പ്രതിഭാശാലിയായ താരമാണ് മാഗ്നസ് കാള്‍സന്‍. അഞ്ച്തവണ ലോകചാമ്പ്യനാവുകയും തനിക്ക് പോന്ന എതിരാളികളില്ലെന്ന് പ്രഖ്യാപിച്ച് ഇനി ലോകകിരീടത്തിന് വേണ്ടി മത്സരിക്കേണ്ടെന്ന് തീരുമാനിച്ച് താരം. ക്ലാസിക്കിലും റാപിഡിലും ബ്ലിറ്റ്സിലും മാഗ്നസ് കാള്‍സന് തന്നെയാണ് ഏറ്റവും കൂടുതല്‍ ഇഎല്‍ഒ റേറ്റിംഗ് ഉള്ളത്. ക്ലാസിക്കല്‍ ചെസില്‍ 2831 ആണെങ്കില്‍, റാപിഡില്‍ 2838ഉം ബ്ലിറ്റ്സില്‍ 2890ഉം.

എന്നാല്‍ ഇക്കുറി വേള്‍ഡ് റാപ്പിഡ് ടൂര്‍ണ്ണമെന്‍റില്‍ കാള്‍സന്‍ തീരെ ഫോമിലായിരുന്നില്ല. അഞ്ചാം റൗണ്ടില്‍ ബെലാറസ് ഗ്രാന്‍റ് മാസ്റ്ററായ ഡെനിസ് ലാസവികില്‍ നിന്നും മാഗ്നസ് കാള്‍സന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. എട്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ കാള്‍സന് അഞ്ച് പോയിന്‍റേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ മാഗ്നസ് കാള്‍സന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കഴിഞ്ഞ എത്രയോ വര്‍ഷമായി ലോക റാപിഡിലും ബ്ലിറ്റ്സിലും ഇരട്ടക്കിരീടം നേടിയിരുന്ന മാഗ്നസ് കാള്‍സന് ഇക്കുറി കിരീടം നിലനിര്‍ത്താനാവില്ലെന്ന് ഉറപ്പായിരുന്നു. അതും മനപൂര്‍വ്വം ജീന്‍സ് ധരിച്ചെത്തി വിവാദമുണ്ടാക്കി ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറത്തുപോകാനുള്ള കാള്‍സന്റെ അടവാണെന്നും വിശ്വസിക്കുന്നവരുണ്ട്. എന്തായാലും ടൂര്‍ണ്ണമെന്‍റില്‍ നിന്നും എട്ടാം റൗണ്ടില്‍ പുറത്താക്കിയതോടെ ഒമ്പതാം റൗണ്ടില്‍ മാഗ്നസ് കാള്‍സനെ ഉള്‍പ്പെടുത്തിയില്ല.

“ന്യൂയോര്‍ക്ക് സിറ്റി അദ്ദേഹം നിയമം പാലിക്കാന്‍ തയ്യാറായില്ല. അതിനാല്‍ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. മാഗ്നസ് കാള്‍സന്റെ ഇന്നത്തെ തീരുമാനം വൈകാരികമായ ഒന്നാണോ എന്ന് തോന്നി. ഒത്തുപോകാന്‍ മാഗ്നസ് കാള്‍സന്‍ തയ്യാറായിരുന്നില്ല.” – മാഗ്നസ് കാള്‍സനെ ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറത്താക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് ഫിഡെ വൈസ് പ്രസിഡന്‍റ് കൂടിയായ വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു. “ഒമ്പതാം റൗണ്ടില്‍ കളിക്കുന്നതിന് മുന്‍പ് ജീന്‍സ് മാറ്റിയാല്‍ കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് പോകാമെന്ന് മാച്ചിലെ മധ്യസ്ഥന്‍ പറഞ്ഞതാണ്. എന്നാല്‍ കാള്‍സന്‍ കേട്ടില്ല. അതോടെ ആര്‍ബിറ്റര്‍ അദ്ദേഹത്തെ കളിയില്‍ നിന്നും പുറത്താക്കി. നിയമം പൂര്‍ണ്ണമായും പാലിക്കുന്ന തീരുമാനമായതിനാല്‍ ഞങ്ങള്‍ക്കും ആര്‍ബിറ്റര്‍ക്ക് ഒപ്പം നില്‍ക്കേണ്ടി വന്നു.”- വിശ്വനാഥന്‍ ആനന്ദ് തുടര്‍ന്നു.

ആകെ 13 റൗണ്ടുകളുള്ള റാപ്പിഡില്‍ പുരുഷവിഭാഗത്തില്‍ റഷ്യന്‍ ഗ്രാന്‍റ് മാസ്റ്ററായ വൊളോഡര്‍ മുര്‍സിന്‍ ആണ് ചാമ്പ്യനായത്. ആകെയുള്ള 13 റൗണ്ടുകളില്‍ 10 പോയിന്‍റ് വൊളോഡിര്‍ മുര്‍സിന്‍ സ്വന്തമാക്കി. വെറും 18 വയസ്സ് മാത്രമാണ് പ്രായം. ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി 9 പോയിന്‍റ് നേടി മൂന്നാം സ്ഥാനത്തെത്തി.

 

Tags: ViswanathananandWorldRapidandBlitz2024Chessmagnuscarlsen
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Chess

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

Chess

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

India

ഇന്ത്യന്‍ ചെസ്സിന്റെ ദൈവം വിശ്വനാഥന്‍ ആനന്ദ് ആഗോള ചെസ് ഫെഡറേഷന്റെ തലപ്പത്തേക്ക്

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.