Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കിറ്റെക്സിനെ കേരളത്തില്‍ നിന്നോടിച്ച് സിപിഎമ്മുകാര്‍ എന്തു നേടി? അതുകൊണ്ട് നേട്ടം കൊയ്തത് സാബു; ഒരു വര്‍ഷത്തില്‍ കിറ്റെക്സ് ഓഹരിവില നാലിരട്ടി

കേരളം വിട്ടപ്പോള്‍ കിറ്റെക്സിന്റെ രാശി തെളിഞ്ഞു എന്നേ പറയേണ്ടതുള്ളൂ. ഒരു വര്‍ഷത്തിനുള്ളില്‍ കിറ്റെക്സിന്റെ ഓഹരി വില നാലിരട്ടിയാണ് വര്‍ധിച്ചത്. അതായത് 2023 ഡിസംബര്‍ ഒരു ലക്ഷം രൂപ കിറ്റെക്സ് ഓഹരിയില്‍ മുടക്കിയ ആള്‍ക്ക് 2024 ഡിസംബറില്‍ കിട്ടുക നാല് ലക്ഷം രൂപ. ഒരു ബാങ്കിലും കിട്ടാത്ത ആദായം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 05:26 pm IST
in Business

കൊച്ചി: കേരളം വിട്ടപ്പോള്‍ കിറ്റെക്സിന്റെ രാശി തെളിഞ്ഞു എന്നേ പറയേണ്ടതുള്ളൂ. ഒരു വര്‍ഷത്തിനുള്ളില്‍ കിറ്റെക്സിന്റെ ഓഹരി വില നാലിരട്ടിയാണ് വര്‍ധിച്ചത്. അതായത് 2023 ഡിസംബര്‍ ഒരു ലക്ഷം രൂപ കിറ്റെക്സ് ഓഹരിയില്‍ മുടക്കിയ ആള്‍ക്ക് 2024 ഡിസംബറില്‍ കിട്ടുക നാല് ലക്ഷം രൂപ. ഒരു ബാങ്കിലും സ്ഥിരനിക്ഷേപം ഇട്ടാല്‍ പോലും കിട്ടാത്ത ആദായം. 2023 ഡിസംബറില്‍ ഒരു കിറ്റെക്സ് ഓഹരിയുടെ വില 232 രൂപയായിരുന്നു. 2024 ഡിസംബറില്‍ അത് 832രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്.

ഇതിനെല്ലാം കാരണം സാബുവിനെ കേരളത്തിലെ സിപിഎം നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇല്ലാക്കഥകള്‍ കെട്ടിച്ചമച്ച് ഓടിച്ചുവിട്ടതാണ്. അന്ന് കേരളത്തിലെ സര്‍ക്കാരില്‍ നിന്നുള്ള ചില സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ വന്നപ്പോഴാണ് കിറ്റെക്സ് ഉടമ സാബു എം. ജേക്കബ് കേരളം വിട്ടത്. അന്ന് ഈ മിടുക്കനായ വ്യവസായിയുടെ കേരളത്തില്‍ നിന്നുള്ള പലായനത്തിന് പകരം വീട്ടാന്‍ തെലുങ്കാനയില്‍ നടന്ന വ്യവസായ മേളയില്‍ പങ്കെടുക്കാന്‍ ജോണ്‍ ബ്രിട്ടാസിനെയും കൂട്ടി കേരളത്തിലെ മുഖ്യമന്ത്രി തന്നെ നേരിട്ട് പോയി. തെലുങ്കാനയില്‍ നിന്നുള്ള വ്യവസായികളെ ചാക്കിട്ട് പിടിച്ച് കേരളത്തിലേക്ക് കൊണ്ടുവന്ന് കിറ്റെക്സിന്റെ ഉടമ സാബു എം. ജേക്കബ്ബിനെ പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം.പക്ഷെ കേരളം വിട്ട് തെലുങ്കാനയില്‍ പോയത് കിറ്റെക്സ് സാബുവിന് അനുഗ്രഹമായി. ഇപ്പോള്‍ വെല്ലുവിളിയില്ല, ജീവന് ഭീഷണിയില്ല, സുഖമായി ബിസിനസില്‍ ശ്രദ്ധിച്ച് മുന്നേറാം.

ഇപ്പോള്‍ ഒരു കിറ്റെക്സ് ഓഹരി വാങ്ങിയാല്‍ രണ്ട് ഓഹരി വെറുതെ കിട്ടും

കുഞ്ഞുടുപ്പ് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ കമ്പനിയാണ് ഇന്ന് കിറ്റെക്സ്. കുഞ്ഞുടുപ്പ് നിര്‍മ്മാണത്തിന് പുറമെ ഫാബ്രിക് നിര്‍മ്മാണവും ഉണ്ട്. ഇനി ഒരു പ്രധാനകാര്യം പറയാം. കിറ്റെക്സ് ഓഹരി വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ഇനിയും അത് വാങ്ങാം. നല്ലതാണ്. കാരണം 2025 ജനവരി 20 ഓ അതിന് മുന്‍പോ ആയി ഒരു കിറ്റെക്സ് ഓഹരി കൈവശമുള്ളവര്‍ക്ക് രണ്ട് കിറ്റെക്സ് ഓഹരി വെറുതെ കിട്ടും. അതായത് 100 കിറ്റെക്സ് ഓഹരി വാങ്ങുന്ന ആളുടെ മൊത്തം കൈവശമുള്ള ഓഹരികളുടെ എണ്ണം 300 ആയി ഉയരും. ഒരു ചില്ലിക്കാശ് അധികം ചെലവാക്കാതെ തന്നെ.

2025 സാമ്പത്തികവര്‍ഷത്തില്‍ മികച്ച പ്രകടനമാണ് കിറ്റെക്സ് കാഴ്ചവെച്ചത്. 181 ശതമാനമാണ് കമ്പനിയുടെ വളര്‍ച്ച. വില്‍പനയില്‍ 61.5 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. വില്‍പന ഏകദേശം 258 കോടിയായി ഉയര്‍ന്നു. കമ്പനിയുടെ വിപണി മൂല്യം ഇപ്പോള്‍ 4724 കോടി രൂപയാണ്.

ഇനി സാബുവിന്റെ ഹൈദരാബാദിലെ സീതാറാം പൂരില്‍. 250 ഏക്കറില്‍. ഉയര്‍ന്ന ഫാക്ടറിയുടെ ചില വിശേഷങ്ങള്‍ കേട്ടാല്‍ കേരളത്തിലെ വ്യവസായ മന്ത്രി പി.രാജീവ് ഞെട്ടരുത്. 1.350 കിലോമീറ്റര്‍ വീതം നീളമുള്ള മൂന്ന് ഫാക്ടറികളാണ് ഇവിടെ ഉയരുക. ഇലോണ്‍ മസ്കിന്റെ ടെസ്ല എന്ന ഇലക്ടിക് കാര്‍ ഉണ്ടാക്കുന്ന യുഎസിലെ ഫാക്ടറിയാണ് ഇപ്പോള്‍ ഫാക്ടറിയുടെ നീളത്തിന്റെ കാര്യത്തില്‍ റെക്കോഡുമായി നില്‍ക്കുന്നത്. ഇതിന്റെ നീളം 1.165 കിലോമീറ്റര്‍ മാത്രമാണ്. ഇതിന്റെ നിര്‍മ്മാണം അടുത്ത മാസം തുടങ്ങും. ഇതുകൂടി പ്രവര്‍ത്തനക്ഷമമായാല്‍ കിറ്റെക്സ് പ്രതിദിനം 25 ലക്ഷം വരെ കുഞ്ഞുടുപ്പ് നിര്‍മ്മിക്കും. ഈ കുഞ്ഞുടുപ്പുകള്‍ കൊണ്ടുപോകുന്നത് ആരാണ്? ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ വാള്‍മാര്‍ട്ട് ഉള്‍പ്പെടെയാണ്. കേരളത്തില്‍ ഇപ്പോള്‍ 11000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സാബുവിനെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ മറ്റൊരു 25000 പേര്‍ക്കു കൂടി അദ്ദേഹം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തൊഴില്‍ നല്‍കുമായിരുന്നു.

 

 

 

Tags: TelanganaKitexLatest infoPinarayiVijayanKitexSabuSabuKitexPRajeevSharepriceKitexshare
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)
Kerala

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

Business

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

India

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ പുതിയ സെക്രട്ടറിയായി നിയമിച്ചു

മഴമേഘങ്ങളെത്തി; കാത്തിരിക്കാം ഇടവപ്പാതിക്കായി, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഗോള്‍ നേടിയ കാലിക്കറ്റ് എഫ്‌സി താരങ്ങളുടെ ആഹ്ലാദം

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) 2025-26: പകരം വീട്ടി കാലിക്കറ്റ് എഫ്‌സി

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കാരിക്ക് ഉറപ്പിച്ചു, 2028 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക പദവിയിലെ സ്ഥിരം നിയമനം

മണിക്കൂറുകളോളം ഫോൺ സംസാരിച്ച് ഡ്രൈവ് ചെയ്തതിനാണ് യദുവിനെ പുറത്താക്കിയതെന്ന മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാദം കളവ്- തെളിവുകൾ പുറത്ത്

‘ബ്ലൂ മൂണ്‍’ പ്രതിഭാസം; മെയ് 31-ന് അപൂര്‍വ്വ രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രൻ ദൃശ്യമാകും

‘എല്ലാ പാറ്റകളെയും കൊല്ലും’; കോക്രോച്ച്‌ പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ പുതിയ പാര്‍ട്ടി ഒജെപി

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.