മലപ്പുറം: ഹിന്ദു ദൈവങ്ങളെ ലൈംഗിക അധിക്ഷേപം നടത്തി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. ആദർശ സമ്മേളനമെന്ന പേരിൽ അരീക്കോട് നടന്ന പരിപാടിയിലായിരുന്നു വിവാദ പരാമർശം.
ഉത്തരേന്ത്യയിലെ ഓരോ പള്ളികളും ആരാധനാലയങ്ങളും പൊളിക്കുകയാണെന്നും ശിവന്റെ ലിംഗമുണ്ടെന്നും പാർവതിയുടെ ഫർജ് ഉണ്ടായിരുന്നെന്നും പറഞ്ഞാണ് പള്ളികൾ പൊളിക്കുന്നതെന്ന് ആയിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ വാക്കുകൾ. കോടതിയെയും അവഹേളിക്കുന്ന വാക്കുകൾ പ്രസംഗത്തിലുണ്ടായിരുന്നു. ഇതനുസരിച്ച് സർവേ നടത്തണമെന്ന് കോടതിയും പറയുകയാണെന്ന് ആയിരുന്നു പരാമർശം.
ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത് . ഉമർ ഫൈസിയുടെ പ്രസംഗത്തിൽ സമസ്‌തക്കു വേണ്ടി ഹൈന്ദവ സമൂഹത്തോട് മാപ്പു പറഞ്ഞ് അബ്‌ദുസമദ് പൂക്കോട്ടൂര്‍ രംഗത്തെത്തി. ശിവനും പാർവതിക്കുമെതിരായ ഉമർ ഫൈസി മുക്കത്തിന്റെ വിമർശനം സമസ്‌തക്ക് അപമാനമെന്ന് അബ്‌ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. മറ്റ് മതസ്ഥരെയും അവരുടെ വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന മതമാണ് ഇസ്ലാം മതമെന്നും സമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.
ഹൈന്ദവ ദര്‍ശനം അനുസരിച്ച് ആദിപരാശക്തിയുടെ പൂര്‍ണാവതാരം ആണ് പാര്‍വതി. ശിവന്‍ ശരീരമാണെങ്കില്‍ അതിലെ ശക്തി പാര്‍വതി ആണ്. പാര്‍വതിയെ ആരാധിക്കുന്ന ഒരുപാട് ആളുകളുണ്ട്. ഇസ്ലാം അനുസരിച്ച് മറ്റുളളവര്‍ ആരാധിക്കുന്ന ആരാധ്യ വസ്‌തുക്കളെ കുറ്റപ്പെടുത്താന്‍ പാടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പരാമര്‍ശം ഖേദകരമായി പോയി എന്നും’ സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.












