Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക ചെസ് കിരീടം: രണ്ടാം ഗെയിം സമനിലയില്‍;ആദ്യ പരാജയത്തിന്റെ ഷോക്കില്‍ ഗുകേഷ്

ലോക ചെസ് കിരീടം നേടാനുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ഗുകേഷും ചൈനയുടെ ഡിങ്ങ് ലിറനും തമ്മിലുള്ള രണ്ടാം ഗെയിം സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഡിങ്ങ് ലിറന്‍ 1.5-0.5 എന്ന നിലയില്‍ മുന്നിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 07:05 pm IST
in Sports

സിംഗപ്പൂര്‍ സിറ്റി: ലോക ചെസ് കിരീടം നേടാനുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ഗുകേഷും ചൈനയുടെ ഡിങ്ങ് ലിറനും തമ്മിലുള്ള രണ്ടാം ഗെയിം സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഡിങ്ങ് ലിറന്‍ 1.5-0.5 എന്ന നിലയില്‍ മുന്നിലാണ്. ആദ്യ കളിയിലെ പരാജയത്തിന്റെ ഷോക്ക് ഇപ്പോഴും ഗുകേഷിനെ പിന്തുടരുന്നു എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു വാര്‍ത്തസമ്മേളനത്തില്‍ പ്രത്യക്ഷപ്പെട്ട ഗുകേഷിന്റെ ശരീരഭാഷ.

ഗുകേഷിന്റെ സമ്മര്‍ദ്ദം കാണിക്കുന്ന വീഡിയോ:

Ding Chilling 🛁🏃

Edit: Abhyudaya Ram #WorldChessChampionship2024 #DingGukesh pic.twitter.com/SZyuZ8mreP

— ChessBase India (@ChessbaseIndia) November 25, 2024

രണ്ടാം ഗെയിമില്‍ ആദ്യ 15 കരുനീക്കങ്ങളില്‍ ഡിങ്ങ് ലിറനായിരുന്നു മേല്‍ക്കൈ നേടിയതെന്ന് കളി വിലയിരുത്തിയ ഇന്ത്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് പറയുന്നു. രണ്ടാമത്തെ കളിയില്‍ കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിച്ച ഗുകേഷ് മൂന്ന് തവണ നീക്കങ്ങള്‍ ഒരു പോലെ ആവര്‍ത്തിക്കുക വഴി സമനില നേടിയെടുക്കുകയായിരുന്നു. ആദ്യ ഗെയിമിലെ നഷ്ടത്തില്‍ നിന്നും കരകയറാന്‍ ഗുകേഷ് ഒരു സമനിലയ്‌ക്ക് കൊതിക്കുന്നതുപോലെ തോന്നിയെന്ന് ഡച്ച് ഗ്രാന്‍റ് മാസ്റ്റര്‍ അനീഷ് ഗിരി വിലയിരുത്തുന്നു.

മൂന്നാം ഗെയിം ബുധനാഴ്ച
നാളെ, ബുധനാഴ്ചയാണ് മൂന്നാമത്തെ ഗെയിം. ഈ ഗെയിമില്‍ ഗുകേഷ് വെള്ളക്കരുക്കള്‍ ഉപയോഗിച്ചാണ് കളിക്കുക. മൂന്നാം ഗെയിമില്‍ താന്‍ കൂടുതല്‍ ആക്രമണോത്സുകമായി കളിക്കുമെന്നാണ് ഡിങ്ങ് ലിറന്‍ പറഞ്ഞത്.

സമയസമ്മര്‍ദ്ദത്തിലാവുന്ന ഗുകേഷ്

മാഗ്നസ് കാള്‍സനും ഗാരി കാസ്പറോവും ഉള്‍പ്പെടെ ലോകത്തിലെ നിരവധി ചെസ് താരങ്ങളും വിദഗ്ധരും ഗുകേഷിനാണ് വിജയം പ്രവചിച്ചിരുന്നതെങ്കിലും ആദ്യ കളിയിലെ തോല്‍വി കാര്യങ്ങള്‍ ആകെ മാറ്റിമറിക്കുകയായിരുന്നു. സിംഗപ്പൂരില്‍ ആദ്യ കളി ആരംഭിക്കുന്നതിന് മുന്‍പുള്ള വാര്‍ത്താസമ്മേളനത്തില്‍ കൂളായി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന ഡിങ്ങ് ലിറനെയും ആകെ സമ്മര്‍ദ്ദത്തോടെയിരിക്കുന്ന ഗുകേഷിനെയും ആണ് കണ്ടത്. രണ്ടാമത്തെ ഗെയിമിലും തുടക്കത്തില്‍ ക്ലോക്കില്‍ സമയം അറിഞ്ഞ് മുന്നേറുന്നതില്‍ പിഴവ് വരുത്തിയതിനാല്‍ സമയസമ്മര്‍ദ്ദം ഗുകേഷിന് മേല്‍ ഉണ്ടായിരുന്നു. ആദ്യ കളിയില്‍ ഗുകേഷായിരുന്നു ഓപ്പണിംഗ് ഗെയിമില്‍ മുന്‍പില്‍. പക്ഷെ തുടക്കം കഴിഞ്ഞ് മിഡില്‍ ഗെയിമിലേക്ക് കടന്നതോടെ ഗുകേഷ് പതറി. അവിടെയാണ് ഡിങ്ങ് ലിറന്‍ നേട്ടം കൊയ്തത്. 42 നീക്കങ്ങള്‍ക്കൊടുവില്‍ ഗുകേഷ് തോല്‍വി സമ്മതിച്ചു.

ഡിങ്ങ് ലിറന്‍ ലോകചെസ് കിരീടപ്പോരാട്ടം ആരംഭിയ്‌ക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ കളിയാത്തവനെപ്പോലെ പെരുമാറിയിരുന്നു. പല കളികളിലും തോറ്റും ആകര്‍ഷകമായ കിരീടനേട്ടങ്ങള്‍ ഇല്ലാതെയും ഫോം നഷ്ടപ്പെട്ടവനെപ്പോലെയാണ് ഡിങ്ങ് ലിറന്‍ പെരുമാറിയിരുന്നത്. എന്നാല്‍ പിന്നാമ്പുറത്ത് ലോക കിരീടപ്പോരാട്ടം മുന്നില്‍ കണ്ട് ചൈന അതിവിപുലമായ ഒരുക്കങ്ങള്‍ ഡിങ് ലിറനുവേണ്ടി നടത്തിയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാരണം അദ്ദേഹത്തിന്റെ കരുനീക്കങ്ങള്‍ അതീവവിസ്മയം ജനിപ്പിക്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഗജേവ്സ്കിയ്‌ക്ക് പിഴച്ചുവോ
പോളണ്ടിലെ ഗ്രാന്‍റ് മാസ്റ്റര്‍ ഗജേവ്സ്കിയാണ് ഗുകേഷിനെ ലോകചെസ് പോരാട്ടത്തിന് ഒരുക്കിയിരുന്നത്. ഇപ്പോള്‍ ഗുകേഷിനെ ഇത്രയും വലിയ പോരാട്ടത്തിന് ഒരുക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് പിഴവുപറ്റിയോ എന്ന രീതിയിലും ചില ചര്‍ച്ചകള്‍ നടക്കുന്നു. കാരണം ഡിങ് ലിറന്‍ പുതിയ കരുനീക്കങ്ങളാണ് പ്രയോഗിക്കുന്നത്. എന്നാല്‍ ഗുകേഷിനാകട്ടെ അതിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുമില്ല.

ഗുകേഷിന്റെ മനസ്സൊരുക്കിയതില്‍ പാഡി അപ്ടണ് പിഴച്ചുവോ?
പാഡി അപ്ടണ്‍ എന്ന മെന്‍റല്‍ കോച്ച് ആണ് ഗുകേഷിനെ മാനസികമായി ഒരുക്കിയിരുന്നത്. എന്നാല്‍ ആദ്യ ഗെയിം മുതലേ ഗുകേഷ് സമ്മര്‍ദ്ദത്തിലാണ്. അതിന്റെ സൂചനയാണ് ഗുകേഷ് ക്ലോക്കിലെ സമയം പാലിക്കുന്നതില്‍ വരുത്തുന്ന പിഴവുകള്‍. വെല്ലുവിളികള്‍ക്ക് മുന്‍പില്‍ ശാന്തമായ മനസ്സോടെ തീരുമാനമെടുക്കലാണ് പ്രധാനം. പക്ഷെ ഗുകേഷ് സമപ്രായക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച മാനസിക നിയന്ത്രണം ഉള്ള യുവാവാണെന്ന് പാഡി അപ്ടണ്‍ പറഞ്ഞിരുന്നു. പക്ഷെ ഇപ്പോള്‍ കളിക്കളത്തില്‍ കാണുന്നത് തികച്ചും മാനസിക സമര്‍ദ്ദം അനുഭവിക്കുന്ന ഗുകേഷിനെയാണ്. ഒന്നാം ഗെയിമില്‍ ഒരു നീക്കത്തില്‍ പിഴവ് വരുത്തിയപ്പോള്‍ കളി കൈവിട്ടതുപോലെ പെരുമാറുന്ന ഗുകേഷിനെ കാണാം. അതേ സമയം സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി വെള്ളം കുടിക്കുന്ന ഡ്രൈഫ്രൂട്ട് കഴിക്കുന്ന ചൈനയുടെ ഡിങ്ങ് ലിറനെയും കാണാം. ലോക ചാമ്പ്യന്‍മാരെ ഒരുക്കിയ പരിചയമുള്ള വ്യക്തിയായ പാഡി അപ്ടന് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള ഒരു ഗുകേഷിനെ ഒരുക്കാന്‍ കഴിഞ്ഞില്ലേ എന്ന സംശയം ഉയരുന്നു.
.
14ല്‍ ഏഴര പോയിന്‍റ് ആദ്യം ആര് നേടും?
14 ഗെയിമുകളില്‍ ആരാണോ 7.5 പോയിന്‍റ് നേടുന്നത് അയാള്‍ വിജയിയാകും. 14 ഗെയിം കഴിഞ്ഞും ഇരുകൂട്ടരും തുല്യപോയിന്‍റോടെ നിന്നാല്‍ അതിവേഗ സമയക്രമം ഏര്‍പ്പെടുത്തി നടത്തുന്ന പോരാട്ടത്തില്‍ ജയിക്കുന്ന ആള്‍ ജേതാവാകും.

 

 

Tags: @FIDE_chessWorldchesschampionship2024Dinggukesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ ചെസ് താരങ്ങളായ അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) പ്രജ്ഞാനന്ദ (നടുവില്‍) ഗുകേഷ് (വലത്ത്)
Chess

ഒക്ടോബറിലെ ഫിഡെ റാങ്കിംഗ് പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി ഗുകേഷ്; അര്‍ജുന്‍ നാലാമന്‍, പ്രജ്ഞാനന്ദ അഞ്ചാമന്‍

India

ഫിഡെ ചെസ് ലോകകപ്പ് ഇക്കുറി ഗോവയില്‍; 23 വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യയിലെ‍ ഒരു ഫിഡെ ലോകപ്പ്

Sports

എന്തൊരു മകനെയാണ് ദൈവം എനിക്ക് നല്‍കിയത്… ദൈവത്തിലുള്ള വിശ്വാസം ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ കൊണ്ടുവരുമെന്ന് ഗുകേഷിന്റെ അമ്മ

Sports

ഗുകേഷിനെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങള്‍

India

ലോക ചെസ് കിരീട ജേതാവ് ഗുകേഷ് നല്‍കേണ്ട നികുതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് മോദി വിരുദ്ധ മാധ്യമങ്ങള്‍; നികുതിയാണ് രാജ്യം

പുതിയ വാര്‍ത്തകള്‍

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.