Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐസിസി അറസ്റ്റ് വാറണ്ട് അമേരിക്കയും ഇസ്രയേലും തള്ളി; ജൂതവിരുദ്ധമെന്ന് ഇസ്രയേല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2024, 08:12 am IST
in World

ന്യൂയോര്‍ക്ക്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെയുള്ള അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നടപടി അമേരിക്കയും ഇസ്രയേലും തള്ളിക്കളഞ്ഞു. ഐസിസിയുടെ തീരുമാനം അടിസ്ഥാനപരമായി തള്ളിക്കളയുന്നതായി വൈറ്റ്ഹൗസ് വ്യക്തമാക്കി.

ഇസ്രയേലുമൊത്ത് മുന്നോട്ടുപോകുമെന്നും യുഎസ് വ്യക്തമാക്കി. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഐസിസി വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷാ ഭീഷണികളില്‍ ഇസ്രയേലിനൊപ്പം എന്നും നിലകൊള്ളുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇസ്രയേലിനെയും ഹമാസിനെയും ഒരുപോലെ തുലനം ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറസ്റ്റ് വാറണ്ട് യുഎസ് നടപ്പാക്കില്ലെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി പറഞ്ഞു.

ഹേഗിലെ അന്താരാഷ്‌ട്ര കോടതിയുടെ ജൂതവിരുദ്ധ തീരുമാനം ഒരു ആധുനിക ഡ്രെഫസ് വിചാരണയാണ്, അത് അതേ രീതിയില്‍ അവസാനിക്കും. ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ പങ്കിട്ട ഒരു വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു. 1894നും 1906നും ഇടയില്‍ ഫ്രാന്‍സില്‍ നടന്ന ഒരു രാഷ്‌ട്രീയ, ജുഡീഷ്യല്‍ അഴിമതിയായ ഡ്രെഫസ് വിചാരണയാണ് നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പരാമര്‍ശിച്ചത്.

ആല്‍ഫ്രഡ് ഡ്രെഫസ് എന്ന ജൂത ഫ്രഞ്ച് ആര്‍മി ഓഫീസര്‍ സൈനിക രഹസ്യങ്ങള്‍ ജര്‍മ്മന്‍കാര്‍ക്ക് വിറ്റ രാജ്യദ്രോഹം ആരോപിച്ച് കേസില്‍ തെറ്റായി ശിക്ഷിക്കപ്പെട്ടു. പിന്നീട് അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും ഫ്രഞ്ച് സൈന്യത്തില്‍ തിരിച്ചെടുക്കുകയും ചെയ്തു. ഇപ്പോള്‍ ഒരു ഫ്രഞ്ച് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഹേഗിലെ അന്താരാഷ്‌ട്ര കോടതിയില്‍ ഈ ക്രൂരമായ കുറ്റം ആവര്‍ത്തിക്കുകയാണ്. സിവിലിയന്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുമ്പോള്‍, ഇസ്രായേല്‍ ഭരണകൂടത്തിന്റെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും സിവിലിയന്മാരെ ബോധപൂര്‍വം ലക്ഷ്യം വച്ചു എന്ന് തെറ്റായി കുറ്റപ്പെടുത്തുകയാണെന്നും നെതന്യാഹു പറഞ്ഞു. ലൈംഗിക പീഡന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യ പ്രോസിക്യൂട്ടര്‍ കരിം ഖാന്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു.

ഇറാന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ നടന്ന യഥാര്‍ത്ഥ യുദ്ധക്കുറ്റങ്ങള്‍ക്ക് നേരെ കണ്ണടച്ചിരിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹം ഐസിസി ജഡ്ജിമാരെ രൂക്ഷമായി വിമര്‍ശിച്ചു. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പുരുഷന്മാരുടെ തലവെട്ടുകയും കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടുകൊല്ലുകയും മാതാപിതാക്കളുടെ മുന്നില്‍ നൂറുകണക്കിന് പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഗാസയിലെ ഭൂഗര്‍ഭ തടവറകളിലേക്ക് തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഹമാസ് ഭീകരര്‍ക്കെതിരെ കോടതി ഒന്നും ചെയ്തില്ലെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ഐസിസിയും അതിന്റെ തീരുമാനത്തെ പിന്തുണയ്‌ക്കുന്നവരും കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും നെതന്യാഹു ശക്തമായ മുന്നറിയിപ്പ് നല്കി.

Tags: ussrael Reject ICC Arrest WarrantsIsrael as anti-Semitic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

World

ഇറാനെതിരെ രാത്രിയിൽ ടോമാഹോക്ക് മിസൈലുകൾ വിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്, വിക്ഷേപിച്ചത് 49 മിസൈലുകൾ

World

ആഗോള അശാന്തി ശക്തം: അമേരിക്കയുടെ കനത്ത ആക്രമണത്തിന് തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

World

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

News

ഇറാൻ കുവൈറ്റിലും ബഹ്‌റിനിലും ആക്രമണം നടത്തി; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.