Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തേക്കടിയില്‍ കണ്ടത് നാടിനു നാണക്കേട്

സഞ്ചാരികളെ കടയിലേക്ക് ക്ഷണിച്ചു സ്വീകരിച്ച ശേഷം അവരുടെ സംസാരഭാഷ ശ്രദ്ധിച്ച് മതവും രാജ്യവും തിരിച്ചറിഞ്ഞാണ് അപമാനിച്ചതും ഇറക്കി വിട്ടതും. ഈ ശൈലി എല്ലാവരും തുടര്‍ന്നാല്‍, വൈവിധ്യങ്ങളുടെ നാടായ ഭാരതത്തിന്റെ ഭാവി എന്താകും? അത് സംഭവിക്കുന്നില്ല എന്നിടത്താണ് സഹിഷ്ണുത പ്രസക്തമാകുന്നത്. ആ സഹിഷ്ണുതയാണ് ഭാരതീയതയുടെ അടിക്കല്ല്. പക്ഷെ, അത് ചില വിഭാഗങ്ങളുടെ മാത്രം ചുമതലയായി മാറിക്കൂടാ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2024, 09:56 am IST
in Editorial, Vicharam

കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഏറെ വേദനാജനകമായിപ്പോയി. ഇസ്രായേലില്‍ നിന്നുള്ളവരാണ് എന്നതിന്റെ പേരില്‍ ഏതാനും സഞ്ചാരികളെ, കടയില്‍നിന്ന് അപമാനിച്ച് ഇറക്കിവിട്ടത് ഭാരതീയ സംസ്‌കാരത്തിന് ഒട്ടും യോജിച്ചതായില്ല. കടയുടമ കശ്മീരി മുസ്ലിം ആണെന്നത്, പ്രശ്‌നത്തിന് മറ്റൊരു മാനം നല്‍കുകയും ചെയ്യും. ഈ സംഭവം രാജ്യത്തിനും സംസ്ഥാനത്തിനും, പ്രത്യേകിച്ച് വിനോദ സഞ്ചാര മേഖലയില്‍, ഉണ്ടാക്കുന്ന നാണക്കേട് വലുതാണ്. രാഷ്‌ട്രത്തിന്റെ പ്രതിച്ഛായ ഇടിച്ചുതാഴ്‌ത്താന്‍ തത്പര്യ കക്ഷികള്‍ രാജ്യാന്തര തലത്തില്‍ ഇത് ഉപയോഗിച്ചെന്നു വരും. മറ്റുള്ളവരുടെ ഇടപെടല്‍കൊണ്ടാണെങ്കിലും കട ഉടമകള്‍ പിന്നീട് മാപ്പു പറഞ്ഞത് നല്ലകാര്യം. പക്ഷെ, അതുകൊണ്ട് തീരുന്നതല്ലല്ലോ ഉണ്ടായ മാനക്കേട്.

അതിനേക്കാളേറെ വലുതാണ് രാഷ്‌ട്രം എന്ന നിലയില്‍ ഭാരതത്തിന്റെ കെട്ടുറപ്പിന്, ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുന്ന ക്ഷീണം.

ഇസ്ലാമിക രാഷ്‌ട്രങ്ങളും ഇസ്രായേലും തമ്മിലുള്ള ബന്ധം മോശമാണെന്നത് ഭാരതത്തേയും ഭാരതീയരേയും ബാധിക്കേണ്ട കാര്യമില്ല. ഏതു മത വിശ്വാസിയായാലും നമ്മള്‍ ഭാരതീയരാണ്. വരുന്നവര്‍ ഏതു വിഭാഗത്തില്‍പ്പെട്ടാലും അവര്‍ നമുക്ക് അതിഥിയാണ്. അതാണ് നമ്മുടെ ആതിഥ്യ മര്യാദ. സനാതന ധര്‍മം പഠിപ്പിക്കുന്നതും അതാണ്. എല്ലാ രാജ്യക്കാരെയും മതവിഭാഗക്കാരെയും ഒരേപോലെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യാന്‍ പഠിപ്പിക്കുന്ന സംസ്‌കാരമാണത്. ജാതി- മത വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും നമ്മള്‍ ഭാരതീയരാകുന്നത് ഈ സംസ്‌കാരം പിന്‍തുടരുമ്പോഴാണ്.

സഞ്ചാരികളെ കടയിലേക്ക് ക്ഷണിച്ചു സ്വീകരിച്ച ശേഷം അവരുടെ സംസാരഭാഷ ശ്രദ്ധിച്ച് മതവും രാജ്യവും തിരിച്ചറിഞ്ഞാണ് അപമാനിച്ചതും ഇറക്കി വിട്ടതും. ഈ ശൈലി എല്ലാവരും തുടര്‍ന്നാല്‍, വൈവിധ്യങ്ങളുടെ നാടായ ഭാരതത്തിന്റെ ഭാവി എന്താകും? അത് സംഭവിക്കുന്നില്ല എന്നിടത്താണ് സഹിഷ്ണുത പ്രസക്തമാകുന്നത്. ആ സഹിഷ്ണുതയാണ് ഭാരതീയതയുടെ അടിക്കല്ല്. പക്ഷെ, അത് ചില വിഭാഗങ്ങളുടെ മാത്രം ചുമതലയായി മാറിക്കൂടാ.

ചിലര്‍ക്ക് മാത്രം നിയമവും നിയന്ത്രണവും ബാധകമല്ല എന്ന നിലയും വന്നുകൂടാ. ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നവര്‍ വര്‍ഗീയവാദികള്‍ ആക്കപ്പെടുന്നതും ശരിയല്ല. ജാതി-മത ചിന്തകള്‍ക്ക് മേലെ, ഭാരതമെന്ന ചിന്ത ഉയര്‍ന്നു നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. അവിടെയാണ്, ‘ആദ്യം രാഷ്‌ട്രം’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളുടെ പ്രസക്തി.
ഈ അടിക്കല്ല് തന്നെയാണ് മത സൗഹാര്‍ദത്തിന്റെയും സര്‍വമത സമഭാവനയുടെയും സാമൂഹ്യ സമരസതയുടെയും ആണിക്കല്ല്. അത് സംരക്ഷിക്കേണ്ടതും ഉറപ്പിച്ചു നിര്‍ത്തേണ്ടതും സര്‍ക്കാരും നിയമ സംവിധാനവുമാണ്. തേക്കടി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നിസ്സംഗ നിലപാട് അതുകൊണ്ട് തന്നെ അക്ഷന്തവ്യവുമാണ്. ഇത്തരം കാര്യങ്ങളില്‍ കര്‍ശന നടപടി എടുക്കാന്‍, പ്രീണന നയം ഒരുതരത്തിലും തടസമാകരുത്.

Tags: keralamisrayelThekkadykeralatourism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

News

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.