Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പരമ്പര ഭദ്രമാക്കി ഭാരതം; ഇന്ന് ജയിച്ചാല്‍ പിടിച്ചടക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 07:50 am IST
in Cricket

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഭാരതം ഭദ്രമാക്കി. നാല് മത്സര പരമ്പരയില്‍ കഴിഞ്ഞ ദിവസം മൂന്നാം മത്സരം 11 റണ്‍സിന് ജയിച്ചതിലൂടെ ഭാരതം 2-1ന് മുന്നിലാണ്. ഇന്ന് ജോഹന്നാസ് ബര്‍ഗില്‍ നടക്കുന്ന നാലാമത്തെയും അവസാനത്തെയും മത്സരം ജയിച്ചാല്‍ ഭാരതത്തിന് മാത്രമായി പരമ്പര സ്വന്തമാക്കാം.

ചരിത്രപ്രസിദ്ധമായ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്നത്തെ മത്സരം ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കില്‍ പരമ്പര 2-2ന് ഇരുകൂട്ടര്‍ക്കും പങ്കുവയ്‌ക്കേണ്ടിവരും. മത്സരം സമനിലയിലായാലോ ഏതെങ്കിലും കാരണവശാല്‍ മുടങ്ങിപ്പോയാലോ ഇപ്പോഴത്തെ ലീഡിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തിന് മാത്രമായി പരമ്പര സ്വന്തമാകും.

നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഭാരതം നേടിയ ആറിന് 219നെതിരെ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്‌ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 11 റണ്‍സി തിലക് വര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറി പ്രകടനമാണ് ഭാരത വിജയത്തിന് അടിത്തറയായത്. കളി തുടങ്ങി രണ്ടാം പന്തില്‍ തന്നെ ആദ്യ മത്സരത്തിലെ സെഞ്ച്വറിക്കാരന്‍ സഞ്ജുവിനെ നഷ്ടമായി മാര്‍ക്കോ ജാന്‍സെന്റെ അത്യുഗ്രന്‍ ഇന്‍സ്വിങ്ങറില്‍ ഓഫ് സ്റ്റമ്പ് ഇളകി. തുടര്‍ന്ന് നായകന്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലേക്ക് സ്വയം ഇറങ്ങിയിട്ട് തിലകിനെ ക്രീസിലേക്ക് അയക്കുകയായിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം ചേര്‍ന്ന തിലക് നായകന്റെ തീരുമാനം ശരിവയ്‌ക്കുന്ന പ്രകടനം കാഴ്‌ച്ചവച്ചുകൊണ്ടിരുന്നു. ഭാരത ഇന്നിങ്‌സ് തീരുമ്പോഴും പുറത്താകാതെ തിലക് മത്സരം തന്റെതാക്കി മാറ്റി. 56 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറികളും ഏഴ് സിക്‌സറുകളും സഹിതം 107 റണ്‍സാണ് തിലക് നേടിയത്.

അര്‍ദ്ധസെഞ്ച്വറി തികയ്‌ക്കും വരെ അഭിഷേക് ശര്‍മയാണ് വെടിക്കെട്ട് ബാറ്റിങ്ങുമായി നിറഞ്ഞത്. മൂന്ന് ബൗണ്ടറികളും അഞ്ച് സിക്‌സറും സഹിതം 25 പന്തില്‍ 50 റണ്‍സെടുത്ത അഭിഷേക് കേശവ് മഹാരാജിന്റെ പന്തില്‍ പുറത്തായി.

പിന്നാലെയെത്തിയ സൂര്യകുമാര്‍(ഒന്ന്) നിരാശപ്പെടുത്തി. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ മികച്ച ബാറ്റിങ്ങുമായി സ്‌കോറിങ് തുടര്‍ന്നെങ്കിലും അധികനേരം പിടിച്ചുനിന്നില്ല(18). റിങ്കു സിങ്ങും(എട്ട്) പതിവ് പ്രകടനത്തിനൊത്ത് ഉയര്‍ന്നില്ല. ഈ കുറവുകളെല്ലാം മറുഭാഗത്ത് തിലക് വര്‍മ ഒറ്റയ്‌ക്ക് നികത്തിക്കൊണ്ടിരുന്നു. അവസാന ഓവറുകളില്‍ രമണ്‍ദീപ് സിങ്(ആറ് പന്തില്‍ 15) മികച്ച കൂട്ടാളിയായി. അവസാന പന്തില്‍ താരം റണ്ണൗട്ടാകുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി മഹാരാജും ആന്‍ഡില്‍ സിമിലെയ്‌നും രണ്ട് വീതം വിക്കറ്റുകള്‍ നേടി.

ഭാരതത്തിന്റെ കൂറ്റന്‍ സ്‌കോര്‍ പിടിച്ചെടുക്കുമെന്ന പ്രതീതിയിലാണ് ദക്ഷിണാഫ്രിക്ക പൊരുതിയത്. ഇടയ്‌ക്കിടെ വിക്കറ്റ് നേടാനായത് ഭാരതത്തിന് ഗുണം ചെയ്തു. ഇന്നിങ്‌സിന്റെ ആദ്യ ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ആരും അടിത്തറ പടുക്കാനാകാതെ വന്നത് അവര്‍ക്ക് വിനയായി. ഹെന്റിച്ച് ക്ലാസ്സെനും(22 പന്തില്‍ 41) മാര്‍കോ ജാന്‍സെനും(17 പന്തില്‍ 54) പൊരുതിക്കയറിയെങ്കിലും ഏറെ വൈകിപ്പോയിരുന്നു. ജെറാള്‍ഡ് കൊയെറ്റ്‌സീയും(രണ്ട്) ആന്‍ഡില്‍ സിമിലെയ്‌നും(അഞ്ച്) പുറത്താകാതെ നിന്നു. ഭാരതത്തിനായി അര്‍ഷദീപ് സിങ് മൂന്നും വരുണ്‍ ചക്രവര്‍ത്തി രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

Tags: Twenty 20 CricketIndi -South Africa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

Cricket

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

Cricket

ഓസീസിനെതിരെ ഭാരത വനിതകള്‍ക്ക് പരമ്പര

Cricket

മൂന്നാം ടി-20യില്‍ ഭാരതത്തിന് ഏഴ് വിക്കറ്റ് ജയം

Cricket

ഹാര്‍ദിക് പാണ്ഡ്യ തിരകെയെത്തും, ഗില്ലും

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.