Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ല; ജീവനൊടുക്കിയ കര്‍ഷകന്റെ കുടുംബത്തോട് സര്‍ക്കാര്‍ അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 09:18 am IST
in Kerala
പ്രസാദിന് സംസ്‌ക്കരിച്ചിടത്ത് ഭാര്യ ഓമനയും, മകന്‍ അഥുനിക്കും. ഇന്‍സെറ്റില്‍ ജീവനൊടുക്കിയ കര്‍ഷകന്‍ കെ. ജി. പ്രസാദ്

പ്രസാദിന് സംസ്‌ക്കരിച്ചിടത്ത് ഭാര്യ ഓമനയും, മകന്‍ അഥുനിക്കും. ഇന്‍സെറ്റില്‍ ജീവനൊടുക്കിയ കര്‍ഷകന്‍ കെ. ജി. പ്രസാദ്

അമ്പലപ്പുഴ: തന്റെ ജീവിതം പരാജയപ്പെട്ടുവെന്ന് വിലപിച്ച് ജീവനൊടുക്കിയ നെല്‍ കര്‍ഷകന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായമില്ല. തകഴി പഞ്ചായത്ത് കുന്നുമ്മ കാട്ടില്‍പറമ്പില്‍ കെ. ജി. പ്രസാദിന്റെ മരണത്തിന് ഒരു വര്‍ഷം പിന്നിട്ടുമ്പോഴും കുടുംബം ദുരിതക്കയത്തിലാണ്. നെല്‍കൃഷിക്ക് വായ്‌പ കിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 11നാണ് പ്രസാദ് വിഷം കഴിച്ച് ജീവനൊടുക്കിയത്. വിവാദമായ ഈ ആത്മഹത്യക്കു ശേഷം കൃഷിമന്ത്രി, ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസാദിന്റെ കുടുംബത്തിലെത്തി നല്‍കിയ ആശ്വാസവാക്കുകളല്ലാതെ മറ്റൊന്നും ഇവര്‍ക്ക് ഇതു വരെ ലഭിച്ചിട്ടില്ല.

നെല്ലുവില യഥാസമയം നല്‍കാതെ സര്‍ക്കാരിന്റെ പിആര്‍എസ് വായ്‌പ കെണിയില്‍പ്പെട്ടതിനാല്‍ പ്രസാദിന്റെ അടക്കം നിരവധി കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ ബാധിച്ചു. ഇതോടെ തുടര്‍ കൃഷി ചെയ്യാന്‍ വായ്‌പ ലഭിക്കാതിരുന്നത് പ്രസാദിനെ കടുത്ത മനോവിഷമത്തിലാക്കിയിരുന്നു.നേരത്തെ 60,000 രൂപ സ്വയം തൊഴില്‍ വായ്‌പയായി പ്രസാദ് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് എടുത്തിരുന്നു. ഇതില്‍ 15,000 രൂപ തിരിച്ചടച്ചിരുന്നു. കുടിശിക തുക അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ അറിയിപ്പ് കൂടി ലഭിച്ചതോടെ പ്രസാദ് കടുത്ത മനോവിഷമത്തിലാക്കിയിരുന്നു.

ഭാരതീയ കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റായിരുന്ന പ്രസാദിന്റെ മരണശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രസാദിന്റെ വായ്‌പാത്തുകയും മറ്റ് കടവും വീട്ടാന്‍ നാല് ലക്ഷത്തോളം രൂപ നല്‍കി. ഇതോടെ ഈ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയില്ലാതായെങ്കിലും സര്‍ക്കാര്‍ സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഭാര്യ ഓമന പറയുന്നു.

നിത്യച്ചെലവിന് പോലും തങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് ഓമന പറയുന്നു. മകന്‍ അഥുനിക് തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. 1.80 ഏക്കര്‍ കൃഷി ഭൂമി പാട്ടത്തിന് കൊടുത്തിട്ടുണ്ടെങ്കിലും കൃഷി നഷ്ടമായതിനാല്‍ ഇതില്‍ നിന്നും കാര്യമായ വരുമാനം ലഭിക്കാറില്ല. പ്രസാദിന്റെ മരണശേഷം കുടുംബത്തെ സഹായിക്കാന്‍ ഒരു ഉറപ്പും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കിസാന്‍ സംഘ് ഭാരവാഹികള്‍ പറഞ്ഞു.

 

Tags: Kerala GovernmentKG PrasadThakazhi farmer suicideThakazhi panchayath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

Editorial

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

Kerala

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

പുതിയ വാര്‍ത്തകള്‍

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.