Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡൊണാള്‍‍ഡ് ട്രംപിനെ പ്രശംസിച്ച് ഷേഖ് ഹസീന, മുഹമ്മദ് യൂനസ് മൗനത്തില്‍; യുഎസിലെ ഭരണമാറ്റത്തില്‍ ജമാഅത്തെ ഇസ്ലാമി ഭരണം വീഴുമോ?

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയില്‍പെട്ട വിദ്യാര്‍ത്ഥികളെക്കൊണ്ട് കലാപം നടത്തിച്ച് ഷേഖ് ഹസീന ഭരണത്തെ അട്ടിമറിച്ചതിന് പിന്നില്‍ ചില എന്‍ജിഒകളാണ്. അവരുടെ പ്രതിനിധിയായ മുഹമ്മദ് യൂനസാണ് പുതിയതായി അധികാരത്തില്‍ ഏറിയ താല്‍ക്കാലിക ഭരണത്തെ ഇപ്പോള്‍ നയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 12:25 am IST
in World

ധാക്ക: ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയില്‍പെട്ട വിദ്യാര്‍ത്ഥികളെക്കൊണ്ട് കലാപം നടത്തിച്ച് ഷേഖ് ഹസീന ഭരണത്തെ അട്ടിമറിച്ചതിന് പിന്നില്‍ ചില എന്‍ജിഒകളാണ്. അവരുടെ പ്രതിനിധിയായ മുഹമ്മദ് യൂനസാണ് പുതിയതായി അധികാരത്തില്‍ ഏറിയ താല്‍ക്കാലിക ഭരണത്തെ ഇപ്പോള്‍ നയിക്കുന്നത്.

ഷേഖ് ഹസീന ഭരണത്തെ അട്ടിമറിക്കാന്‍ പിന്നില്‍ നിന്ന എന്‍ജിഒകള്‍ എല്ലാം ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധികളാണ്. ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്‍ ഉള്‍പ്പെടെയുള്ള അധികാരവ്യവസ്ഥയാണ് ഡീപ് സ്റ്റേറ്റ്. ചില രാഷ്‌ട്രീയനുണകള്‍ പ്രചരിപ്പിച്ച് നിലവിലുള്ള ഭരണത്തെ അട്ടിമറിച്ച് തങ്ങള്‍ക്ക് ഇഷ്ടമുള്ള പാവസര്‍ക്കാരിനെ അധികാരത്തിലേറ്റുകയാണ് ഡീപ് സ്റ്റേറ്റുകളുടെ ലക്ഷ്യം. അതുവഴി ആ രാജ്യത്തെ സ്വത്ത് ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധികള്‍ കൊള്ളയടിക്കുന്നു. ഇതാണ് ഡീപ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനരീതി.  ബംഗ്ലാദേശില്‍, ശ്രീലങ്കയില്‍, പാകിസ്ഥാനില്‍ എല്ലാം നടന്ന സമൂഹികകലാപവും ഭരണമാറ്റവും ഈ ഡീപ് സ്റ്റേറ്റിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതപ്പെടുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനും ഈ ഡീപ് സ്റ്റേറ്റുകള്‍ ശ്രമിക്കുന്നുണ്ട്. അത് ഇതുവരെയും വിലപ്പോയിട്ടില്ല.

അമേരിക്കയിലെ ഡമോക്രാറ്റുകളുടെ ഭരണത്തിലാണ് ഡീപ് സ്റ്റേറ്റിന്റെ മുന്നണിപ്പോരാളികളായ എന്‍ജിഒകള്‍ തഴച്ചുവളരുന്നത്. ഇപ്പോള്‍ ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി അമേരിക്കയുടെ പ്രസിഡന്‍റ് സ്ഥാനത്ത് എത്തിയതോടെ ബംഗ്ലാദേശിലെ താല്‍ക്കാലിക ഭരണകൂടത്തെ നിയന്ത്രിക്കുന്ന മുഹമ്മദ് യൂനസ് ആശങ്കയിലാണ്. അതാണ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനോട് അദ്ദേഹം പ്രതികരിക്കാതെ മൗനം പാലിക്കുന്നത്. അതേ സമയം ഷേഖ് ഹസീന അമേരിക്കയിലെ ഭരണ മാറ്റത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. അന്യോന്യം ആശയങ്ങള്‍ പങ്കുവെയ്‌ക്കുന്ന പുതിയൊരു ഭരണത്തിനായി ബംഗ്ലാദേശില്‍ കൈകോര്‍ക്കാമെന്നാണ് ഷേഖ് ഹസീന ട്രംപിനയച്ച സന്ദേശത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഇത് ട്രംപിന്റെ ഭരണം വരുന്നതോടെ ബംഗ്ലാദേശില്‍ സംഭവിക്കാന്‍ പോകുന്ന ഭരണമാറ്റത്തിന്റെ സൂചന നല്‍കുന്നതായി രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.

ട്രംപിന്റെ വരവ് ബംഗ്ലാദേശിനെ എങ്ങിനെ ബാധിക്കും എന്നറിയുന്നില്ല. കഴിഞ്ഞ ദിവസം വരെ ഇന്ത്യ അഭയം നല്‍കിയ ഷേഖ് ഹസീനയെ വിചാരണയ്‌ക്കായി വിട്ടുകൊടുക്കണമെന്ന് ആജ്ഞാനപിച്ച വ്യക്തിയാണ് മുഹമ്മദ് യൂനസ്. ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികലാപത്തെ തുടര്‍ന്ന് ഷേഖ് ഹസീന ഭരണത്തില്‍ നിന്നും പുറത്തുപോയ ദിവസത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി വിശേഷിപ്പിച്ച ആളാണ് മുഹമ്മദ് യൂനസ്.  ട്രംപ് ഭരണത്തില്‍ പിടിമുറുക്കിയതോടെ ഇന്ത്യയില്‍ അദ്ദേഹത്തിന്റെ സുഹൃത്തായ മോദിയ്‌ക്കും ബലം കൈവന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിലെ ഭരണമാറ്റത്തോട് എങ്ങിനെയാണ് അമേരിക്ക പ്രതികരിക്കുക എന്നത് കാത്തിരിക്കുകയാണ് ലോകം.

ബംഗ്ലാദേശിലെ ഭരണം അട്ടിമറിച്ചതിന്റെ പേരില്‍ അമേരിക്കയില്‍ മുഹമ്മദ് യൂനസിനെ മുന്‍ യുഎസ് പ്രസിഡന്‍റ് ഒബാമ പങ്കെടുത്ത വലിയ ചടങ്ങില്‍ അഭിനന്ദിച്ചിരുന്നു. അന്ന് യൂനസ് തന്നെ ബംഗ്ലാദേശില്‍ കലാപം നടത്തിയ ജമാ അത്തെ ഇസ്ലാമി സംഘടനയുടെ വിദ്യാര്‍ത്ഥി നേതാക്കളെ അഭിനന്ദിച്ചിരുന്നു. ഈ വിദ്യാര്‍ത്ഥികലാപകാരികളാകട്ടെ കോട്ടും പാന്‍റും ധരിച്ചാണ് അമേരിക്കയില്‍ നടന്ന ആ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇതില്‍ നിന്നും ഇവരുടെ കലാപത്തിന് പിന്നില്‍ ആരുടെയൊക്കെ കരങ്ങള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. കലാപം നടത്തുന്ന വിദ്യാര്‍ത്ഥികളിലേക്ക് നല്ല പണമൊഴുക്കും ഉണ്ടായിരുന്നു.

ഷേഖ് ഹസീനയെ പുറത്താക്കിയ ശേഷം ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള താല്‍ക്കാലിക ഭരണം സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുകയാണ്. അവിടെ വൈദ്യുതി നല്‍കുന്ന അദാനിയ്‌ക്ക് 25കോടി ഡോളറിന്റെ കടം കുടിശ്ശികയായതിനാല്‍ കഴിഞ്ഞ ദിവസം അദാനി ബംഗ്ലാദേശിലെ ഒരു ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിയിരിക്കുകയാണ്. ഇത് വലിയ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കും. പൊതുവേ ഭരണമാറ്റത്തിലുള്ള അതൃപ്തി പൊതുജനങ്ങള്‍ക്കുള്ളില്‍ വളരുകയാണ്. ഇത് പുതിയ ഇടക്കാല സര്‍ക്കാരിനെതിരായ കലാപമായി മാറുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

Tags: NGOBangladeshDeepStateDemocratsSheikhHasinaMohammedYunus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

India

ഇന്ധനവും , വൈദ്യുതിയുമില്ല ; സർവകലാശാലകളും , സ്കൂളുകളും അടച്ച് ബംഗ്ലാദേശ് ; പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ സഹായിക്കണമെന്ന് അപേക്ഷ

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടന്ന കലാപത്തില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരി (ഇടത്ത്) കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍. ഇയാളാണ് സന്തോഷ് ചൗധരിയെ അടിച്ചുകൊന്നത് (നടുവില്‍) ഹിന്ദുസമുദായക്കാരനയ പൊലീസ് ഇന്‍സ്പെക്ടറെ അടിച്ചുകൊന്നത് താന്‍ ചെയ്ത ഒരു വീരകൃത്യമായി മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന അഹമ്മദ് റാസ ഹസന്‍ (വലത്ത്)
India

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ നല്ലകാലം കഴിഞ്ഞു, വിദ്യാര്‍ത്ഥിനേതാക്കള്‍ നെട്ടോട്ടത്തില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു നേതാവിനെ ദല്‍ഹിയില്‍ പൊക്കി

India

ബംഗ്ലാദേശികളെ കൊണ്ടുവന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതി : ഗൂഢാലോചനയുടെ സൂത്രധാരൻ ഷബ്ബീർ അഹമ്മദ് ലോൺ ; ജയിലിൽ നിന്ന് എത്തിയത് ഇന്ത്യയിലേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.