Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫ് ഭീകരതയില്‍ മുസ്ലിങ്ങളും: കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുക്കാന്‍ നീക്കം; ദുരിതത്തിലായി അബ്ദുള്‍സത്താര്‍ സേഠിന്റെ കൊച്ചുമകള്‍ ഷംസാദ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 06:45 am IST
in Kerala
പുല്ലേപ്പടിയിലെ വീടിന് മുന്നില്‍ ഷംസാദ്‌

പുല്ലേപ്പടിയിലെ വീടിന് മുന്നില്‍ ഷംസാദ്‌

കൊച്ചി: എറണാകുളത്ത് കോടികള്‍ വില മതിക്കുന്ന സ്വകാര്യ ട്രസ്റ്റിന്റെ ഭൂമി തട്ടിയെടുത്ത് ഷോപ്പിങ് കോംപ്ലക്‌സ് പണിയാന്‍ വഖഫ് ബോര്‍ഡ് നീക്കം. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ കുടിയൊഴിപ്പിക്കാന്‍ വഖഫ് നോട്ടീസ് നല്കി. എറണാകുളം പുല്ലേപ്പടിയില്‍ അബ്ദുള്‍ സത്താര്‍ മൂസാ ഹാജി സേഠിന്റെ കൊച്ചുമകള്‍ ഷംസാദിനെയാണ് കുടിയൊഴിപ്പിക്കാന്‍ നീക്കം. ഇവര്‍ താമസിക്കുന്ന വീടും ഭൂമിയും വഖഫിന്റേതാണെന്നാണ് അവകാശവാദം.

ഷംസാദിന്റെ മുത്തച്ഛന്‍ അബ്ദുള്‍ സത്താര്‍ ഹാജി മൂസ കൊല്ല വര്‍ഷം 1099 കന്നി 25ന് ഒരു ട്രസ്റ്റ് രൂപീകരിച്ചിരുന്നു. കുടുംബത്തിന്റെ ക്ഷേമത്തിനായി കുടുംബാംഗങ്ങള്‍ മാത്രം ഉള്‍പ്പെട്ട ട്രസ്റ്റാണ് രൂപീകരിച്ചത്. കുടുംബത്തിലെ ആണ്‍-പെണ്‍ അംഗങ്ങള്‍ക്ക് അംഗങ്ങളാകാം. ഏഴു പേരാണ് ഭരണ സമിതിയില്‍ വേണ്ടത്. കുടുംബത്തിലെ പിന്തുടര്‍ച്ചാവകാശികള്‍ക്കല്ലാതെ മറ്റാര്‍ക്കും അംഗങ്ങളാകാനോ ട്രസ്റ്റ് ഭരണ സമിതിയില്‍ വരാനോ പാടില്ല.

മുന്നൂറിലധികം ഏക്കര്‍ ഭൂമിയുണ്ടായിരുന്നു അബ്ദുള്‍ സത്താര്‍ ഹാജി മൂസയ്‌ക്ക്. 1961ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഭരണ കാലത്ത് കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമമാണ് എല്ലാം മാറ്റിമറിച്ചത്. 16 ഏക്കര്‍ ഭൂമി വരെയേ ഒരാള്‍ക്ക് കൈവശം വയ്‌ക്കാന്‍ പാടുള്ളൂവെന്നും ബാക്കിയുള്ളവ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നും പറഞ്ഞ് വഖഫിന്റെ കേന്ദ്ര ഓഫിസിലുള്ളവര്‍ അബ്ദുള്‍ സത്താര്‍ ഹാജി മൂസയെ സമീപിച്ചു. പള്ളി അധികാരികളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഷംസാദിന്റെ ബാപ്പയും ജ്യേഷ്ഠനും ചേര്‍ന്ന് മുത്തച്ഛന്റെ പേരിലുള്ള സ്വത്ത് ട്രസ്റ്റിന് ധര്‍മ്മം എന്ന നിലയില്‍ എഴുതിവയ്‌ക്കുകയായിരുന്നു. സേവന പ്രവര്‍ത്തനം നടത്തുക എന്നതാണ് ട്രസ്റ്റിന്റെ മുഖ്യലക്ഷ്യം. അതോടൊപ്പം ട്രസ്റ്റിലെ അംഗങ്ങളെ സംരക്ഷിക്കുകയും വേണം. എന്നാല്‍ ട്രസ്റ്റിന്റെ തലപ്പത്ത് കുടുംബത്തില്‍ നിന്നു പുറത്തുള്ളയാള്‍ വരികയും വസ്തുക്കള്‍ ബിനാമി ഇടപാടില്‍ വില്‍ക്കുകയും ചെയ്തു.

ഷംസാദ് ഇപ്പോള്‍ താമസിക്കുന്ന വീടും 108 ഏക്കര്‍ വരുന്ന ഭൂമിയും ദൈവത്തിന് ധര്‍മ്മം നല്കിയതില്‍ ഉള്‍പ്പെട്ടതാണെന്ന് വ്യാജ രേഖ ഉണ്ടാക്കി റവന്യൂ രേഖകളില്‍ എഴുതി ചേര്‍ത്തു. ഇതോടെ വഖഫിന്റെ സ്വത്താണെന്ന് അവകാശമുന്നയിച്ച് ബോര്‍ഡ് എത്തി. ഇതിനെതിരേ ഷംസാദ് വഖഫ് അധികാരികളെ സമീപിച്ചെങ്കിലും ആട്ടിപ്പായിക്കുകയായിരുന്നു. ആധാരത്തില്‍ വഖഫ് എന്ന പേരുപോലും പറഞ്ഞിട്ടില്ല. ധര്‍മം നല്കിയ ഭൂമി വഖഫിന്റേതാക്കി മാറ്റിയെന്നും വിട്ട് തരണമെന്നും ആവശ്യപ്പെട്ട് ഷംസാദ് ഹൈക്കോടതിയെ സമീപിച്ചു.

ഷംസാദിന്റെ ഭാഗം കൂടെ കേട്ട ശേഷം തീരുമാനമെടുക്കാന്‍ ഹൈക്കോടതി വഖഫ് ബോര്‍ഡിനോട് നിര്‍ദേശിച്ചു. എന്നാല്‍ ഇതുവരെ ഷംസാദിനെ വഖഫ് ബോര്‍ഡ് വിളിച്ചിട്ടില്ല. കൂടാതെ ഷംസാദ് താമസിക്കുന്ന വീടും 24 സെന്റ് വസ്തുവും ഒഴിയണമെന്നു കാണിച്ച് നോട്ടീസും നല്കി. ഷംസാദ് താമസിക്കുന്ന ഭൂമി പോയിട്ട് ബാക്കിയുള്ള ഭൂമിയില്‍ ഷംസാദിന്റെ കുടുംബക്കാര്‍ നിര്‍മിച്ച വീടുകളുടെ വാടകയും വഖഫ് വാങ്ങുന്നു.
ഷോപ്പിങ് കോംപ്ലക്‌സ് പണിയണമെന്നാണ് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ വാദിക്കുന്നത്. വയോധികയായ ഷംസാദും സഹോദരനുമാണ് വീട്ടില്‍ താമസിക്കുന്നത്. ജീവിതച്ചെലവ് പോലും ട്രസ്റ്റ് നല്കുന്നില്ല. എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന വീട്ടിലാണ് ഇവര്‍ കഴിഞ്ഞു കൂടുന്നതും.

Tags: kochiWaqf invasionWaqf terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.