Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഉപകരണങ്ങള്‍

പി.ജി. ബിജുകുമാര്‍byപി.ജി. ബിജുകുമാര്‍
Oct 28, 2024, 06:27 am IST
inArticle

2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷമുള്ള കേരള രാഷ്‌ട്രീയത്തിന്റെ ഗതി – വിഗതികള്‍ സൂക്ഷ്മമായി നിരീഷിച്ചാല്‍ ബോധ്യമാകുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. വിചിത്രമായ ആ രാഷ്‌ട്രീയ യാഥാര്‍ത്ഥ്യം ചര്‍ച്ച ചെയ്യുന്നതിനു മുമ്പ്, കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ രാഷ്‌ട്രീയ പരിവര്‍ത്തനം പരിശോധിക്കണം. ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സംഖ്യം(എന്‍ഡിഎ) ഒരു സീറ്റും 20 ശതമാനത്തോളം വോട്ടും കരസ്ഥമാക്കി എന്നതാണ് പ്രധാന കാര്യം. 18 സീറ്റുകള്‍ ലഭിച്ച യൂഡിഎഫ് 45ശതമാനം വോട്ട് നേടി. എന്നാല്‍ തുടര്‍ച്ചയായി 2-ാം വട്ടം സംസ്ഥാന ഭരണം നേടിയ എല്‍ഡഎഫ് ആകട്ടെ 33ശതമാനം വോട്ടിലേക്ക് പരിമിതപ്പെട്ടു. മാത്രമല്ല എന്‍ഡിഎ 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഇടത്-വലത് രാഷ്‌ട്രീയത്തെ നിയന്ത്രിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഉറക്കം കെടുത്തി. സ്വാഭാവികമായി അവര്‍ മറുതന്ത്രങ്ങളിറക്കാന്‍ തുടങ്ങി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുസ്ലിം മതന്യൂനപക്ഷത്തിന്റെ സംരക്ഷകര്‍ പിണറായി വിജയനും ഇടത് മുന്നണിയുമാണെന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടിരുന്നു. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ബുദ്ധികേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയ നെറേറ്റിവായിരുന്നു അത്. അതേസമയം യുഡിഎഫ് രാഷ്‌ട്രീയത്തിലെ നിയന്ത്രണ ശക്തിയായ മുസ്ലിംലീഗിനെ സംരക്ഷിച്ചു നിര്‍ത്തിക്കൊണ്ടുള്ള ദ്വിമുഖ തന്ത്രമായിരുന്നു അവര്‍ ആവിഷ്‌കരിച്ചിരുന്നത്. ഇതിന്റെ പരിണിത ഫലമായാണ് 2-ാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.

തങ്ങളുടെ ഈ തന്ത്രം ഇടത്-വലത് മുന്നണികളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തതെന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ പൊളിറ്റിക്കന്‍ ഇസ്ലാം ബുദ്ധികേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞു. അധികാര തുടര്‍ച്ച ഇടത് മുന്നണിയെ ആകെയും സിപിഎമ്മിനെ പ്രത്യേകിച്ചും അഴിമതിയുടെയും ദാര്‍ഷ്ട്യത്തിന്റെയും പ്രതീകങ്ങളാക്കി. അതോടെ താഴേത്തലമായ ബ്രാഞ്ച് വരെയുള്ള നേതാക്കള്‍ ജനവിരുദ്ധരായി, ഒറ്റപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് പത്ത് വര്‍ഷം കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍ ഇല്ലാതെ വന്നതോടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന അവസ്ഥയിലായി.

ഇതോടെ പൊളിറ്റിക്കല്‍ ഇസ്ലാം ബുദ്ധികേന്ദ്രങ്ങള്‍ പുതിയ തന്ത്രങ്ങള്‍ ചമച്ചു. മൂന്ന് ലക്ഷ്യങ്ങളാണ് അവരുടെ പുതിയ തന്ത്രങ്ങള്‍ക്കുള്ളത്. ഒന്ന് ബിജെപിയെ പ്രതിരോധിക്കുക, രണ്ട് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ശക്തിപ്പെടുത്തുക, മൂന്ന് സിപിഎമ്മിന് നഷ്ടമായ പരമ്പരാഗത ഹിന്ദു വോട്ട് തിരിച്ച് പിടിക്കുക. ഈ പുതിയ തന്ത്രങ്ങള്‍ ഫലപ്രദമായി ആവിഷ്‌ക്കരിക്കാനുള്ള ഉപകരണങ്ങളാണ് പി.വി. അന്‍വര്‍ എംഎല്‍എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍.

ആദ്യം രംഗത്തുവന്നത് പി.വി.അന്‍വര്‍. പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തന്‍, മുസ്ലിം സമൂഹത്തിനും പിണറായി വിജയനും ഇടയിലെ പാലം എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ഉള്ളയാള്‍. ക്രമസമാധാന ചുമതയുള്ള എഡിജിപി എം.ആര്‍. അജിത് കുമാറിനും രാഷ്‌ട്രീയകാര്യ സെക്രട്ടറി പി. ശശിക്കുമെതിരെ ക്രിമിനല്‍ കുറ്റാരോപണവുമായി ആദ്യം രംഗത്തിറങ്ങി. ഈ നാടകത്തിലെ അടുത്തരംഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വേണ്ടിയായിരുന്നു. എഡിജിപി എം.ആര്‍. അജിത്കുമാറും ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് വലിയ സംഭവമാക്കി അവതരിപ്പിച്ചു. അതൊടെ ചര്‍ച്ച ചെയ്യപ്പെടേണ്ട പോലീസിലെ സ്വര്‍ണ്ണം പൊട്ടിക്കലടക്കമുള്ള ക്രിമിനല്‍ വിഷയങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. പകരം സതീശന്‍ ഉന്നയിച്ച രാഷ്‌ട്രീയ വിഷയം ചര്‍ച്ചയാക്കി. പൊളിറ്റിക്കല്‍ ഇസ്ലാം പി.വി. അന്‍വറിനെ രംഗത്തിറക്കിയതിലൂടെ ലക്ഷ്യം വച്ചത് ഇസ്ലാമിക സമൂഹത്തില്‍ പോലീസിലും വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനിലും സംശയം ജനിപ്പിക്കുക എന്നതായിരുന്നു. സതീശന്റെ രംഗപ്രവേശത്തോടെ ഈ സംശയം ഭയമായി മാറി. ഇതോടെ ഇസ്ലാം മതത്തിന്റെ സംരക്ഷകനെന്ന പിണറായിയുടെ സ്ഥാനം നഷ്ടമായി. ഈ സ്ഥാനത്തേക്ക് വി.ഡി. സതീശനും യുഡിഎഫും എത്തുന്നതിന്റെ ലക്ഷണമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളില്‍ നടക്കുന്ന ഡീല്‍.

അടുത്ത ലക്ഷ്യം സിപിഎമ്മിന് നഷ്ടമായ ഹിന്ദു വോട്ട് തിരിച്ചുപിടിക്കുക എന്നതാണ്. അതിനുള്ള തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ”ഹിന്ദു’ വിന് നല്‍കിയ അഭിമുഖവും അതിലെ ‘മലപ്പുറം’ പരാമര്‍ശവും. സംസ്ഥാന സര്‍ക്കാര്‍ ഹിന്ദു സമൂഹത്തെ അവഹേളിക്കുകയും മുസ്ലിം പ്രീണനം നടത്തുകയുമാണെന്ന സാധാരണക്കാരന്റെ ചിന്തയെ തടയുക എന്നതായിരുന്നു ഈ രംഗം കൊണ്ട് ഉദ്ദേശിച്ചത്.

യുഡിഎഫ് ഒരിക്കല്‍ കൂടി അധികാരത്തിന് പുറത്തു നില്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ കേരള രാഷ്‌ട്രീയം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടേയും സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിന്റെയും ചേരികളായി ധ്രുവീകരിക്കപ്പെടും. അത് കേരളത്തേയും ബിജെപി ഭരണത്തിലേക്ക് എത്തിക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും പി.വി. അന്‍വര്‍ എംഎല്‍എയേയും മാധ്യമങ്ങളേയും ഉപകരണങ്ങളാക്കി പൊളിറ്റിക്കല്‍ ഇസ്ലാം നടത്തുന്ന രാഷ്‌ട്രീയ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണം. അതിനുള്ള അവസരമാണ് മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്.

(ബിജെപി കോട്ടയം ജില്ലാ ജന.സെക്രട്ടറിയാണ് ലേഖകന്‍)

Tags: Political IslamKerala PoliticsPV AnwarCPM Kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.