Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷായ്‌ക്ക് വേണമെങ്കില്‍ ഇലക്ഷന്‍ എഞ്ചിനീയറിംഗില്‍ ഒരു സര്‍വ്വകലാശാല തുടങ്ങാമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍

തെരഞ്ഞെടുപ്പ് എങ്ങിനെ വിജയിക്കണം?, പരാജയകാരണങ്ങള്‍ എന്തൊക്കെയാണ്?, അവയെ മറികടക്കാന്‍ എന്തൊക്കെ ചെയ്യണം? വിജയത്തിന് പിന്നിലെ പ്രധാനഘടകങ്ങള്‍ എന്തൊക്കെ? വിജയിക്കാന്‍ ആരെയെല്ലാം സ്ഥാനാര്‍ത്ഥികളാക്കണം?- എന്നിങ്ങനെ നൂറായിരം വസ്തുതകള്‍ കണക്കിലെടുത്ത് ചെയ്യുന്ന ആസൂത്രണമാണ് തെരഞ്ഞെടുപ്പ് എഞ്ചിനീയറിംഗ് അഥവാ ഇലക്ഷന്‍ എഞ്ചിനീയറിംഗ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 11:04 pm IST
in India

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് എങ്ങിനെ വിജയിക്കണം?, പരാജയകാരണങ്ങള്‍ എന്തൊക്കെയാണ്?, അവയെ മറികടക്കാന്‍ എന്തൊക്കെ ചെയ്യണം? വിജയത്തിന് പിന്നിലെ പ്രധാനഘടകങ്ങള്‍ എന്തൊക്കെ? വിജയിക്കാന്‍ ആരെയെല്ലാം സ്ഥാനാര്‍ത്ഥികളാക്കണം?- എന്നിങ്ങനെ നൂറായിരം വസ്തുതകള്‍ കണക്കിലെടുത്ത് ചെയ്യുന്ന ആസൂത്രണമാണ് തെരഞ്ഞെടുപ്പ് എഞ്ചിനീയറിംഗ് അഥവാ ഇലക്ഷന്‍ എഞ്ചിനീയറിംഗ്.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് തുടങ്ങിയ നൂറായിരം എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പോലെ തന്നെയാണ് ഇലക്ഷന്‍ എഞ്ചിനീയറിംഗ് അഥവാ തെരഞ്ഞെടുപ്പ് എഞ്ചിനീയറിംഗ്. ഇതില്‍ അഗ്രഗണ്യനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിയുടേതു പോലെ ജനങ്ങളെ കാന്തം പോലെ ആകര്‍ഷിക്കാനുള്ള കഴിവില്ലെങ്കിലും നേതൃഗുണമുള്ളവരെ തിരിച്ചറിയാനും കഴിവുള്ളവരെ തിരഞ്ഞുപിടിച്ചെടുക്കാനും ഒക്കെ കഴിയുന്ന നേതാവാണ് അമിത് ഷാ.

ഗുജറാത്തിലെ നേതാക്കളായിരിക്കെ, ഗുജറാത്തില്‍ ബിജെപിയെ പരാജയമറിയാത്ത പാര്‍ട്ടിയായി വളര്‍ത്തിയെടുത്തതിന് പിന്നില്‍ അമിത് ഷായുടെ തെരഞ്ഞെടുപ്പ് എഞ്ചിനീയറിംഗിന് ഏറെ പ്രധാന്യമുണ്ട്. ഒരു നിയോജകമണ്ഡലത്തില്‍ ഒരു വ്യക്തിയെ സര്‍വ്വസമ്മതനാക്കുന്ന ഘടകങ്ങളില്‍ ജാതിയും മതവും വിദ്യാഭ്യാസവും സെലിബ്രിറ്റി ഘടകവും നന്മയും ഒക്കെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന അമിത് ഷായ്‌ക്കറിയാം. അതിനൊത്ത തീരുമാനം എടുക്കുന്നതോടെ ആ വ്യക്തി അവിടെ ജയിച്ച് കയറുന്നു. മോദി സര്‍ക്കാരിനെ രണ്ട് തവണ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിക്കുകയും മൂന്നാമതും ആ വിജയം ആവര്‍ത്തിച്ചതിനും പിന്നില്‍ അമിത് ഷായ്‌ക്ക് വലിയ പങ്കുണ്ട്.

ഇപ്പോഴിതാ ഹരിയാനയിലും അമിത് ഷായുടെ തെരഞ്ഞെടുപ്പ് എഞ്ചിനിയറിംഗ് വിജയം കണ്ടിരിക്കുന്നു. ഒരിയ്‌ക്കലും ജയസാധ്യതയില്ലെന്ന് പ്രീപോള്‍, പോസ്റ്റ് പോള്‍ സര്‍വ്വേക്കാര്‍ പ്രവചിച്ച സര്‍ക്കാരിനെയാണ് മൂന്നാം അധികാരത്തില്‍ എത്തിച്ചത്. ഇതിന് പിന്നില്‍ വ്യക്തമായ തെരഞ്ഞെടുപ്പ് ആസൂത്രണം നടന്നിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ഇല്ലാതാക്കാന്‍ ഒമ്പതര വര്‍ഷത്തോളം ഹരിയാനയിലെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ലാല്‍ ഖട്ടാറിനെ മാറ്റി എന്ന് മാത്രമല്ല ഖട്ടാറിന്റെ മുഖം ഒരു തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഉപയോഗിക്കുക പോലും ചെയ്തില്ല. ഒബിസിക്കാരനായ നയാബ് സിങ്ങ് സൈനിയെ കൊണ്ടുവരികയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ്ങ് ഹൂഡ എന്ന ജാട്ട് നേതാവിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പൊരുതുന്ന ഷെല്‍ജ എന്ന പട്ടികജാതി ഫാക്ടര്‍ ബിജെപി കണക്കിലെടുത്തു. ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെ ബന്ധുക്കള്‍ക്കും സൂഹൃത്തുക്കള്‍ക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടിക്കറ്റ് വാരിക്കൊടുത്തപ്പോള്‍ ഷെല്‍ജ എന്ന പട്ടികജാതിക്കാരുടെ ബന്ധുക്കളെ, സുഹൃത്തുക്കളെ തഴഞ്ഞു. ഇത് ജാട്ടിനെതിരായ പട്ടികജാതിക്കാരുടെ രോഷത്തിന് കാരണമായി. അത് ബിജെപിയ്‌ക്ക് ഗുണം ചെയ്തു. ഹരിയാനയിലെ ഓരോ മണ്ഡലങ്ങളിലും ജാതി, ഉപജാതി, വിദ്യാഭ്യാസം, ലിംഗം തുടങ്ങി നൂറായിരം വസ്തുതകള്‍ അടുക്കിവെച്ച് അതിന് അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. അതുപോലെ ഓരോ മണ്ഡലത്തിലും ഉള്ള കോണ്‍ഗ്രസ്, ജെജെപി, ഐഎന്‍എല്‍ഡി തുടങ്ങിയവരുടെ സ്ഥാനാര്‍ത്ഥികളുടെ സമാവാക്യങ്ങളും വിശകലനം ചെയ്യും. ഇതെല്ലാം ആറ്റിക്കുറുക്കിയാണ് അവിടെ ബിജെപി സ്ഥാനാര്‍ത്ഥി വന്നില്ല. എന്തിന് മോദിയെപ്പോലും ഹരിയാനയിലെ അധികം പൊതുയോഗങ്ങളില്‍ ഇറക്കാതിരുന്നതിന് പിന്നില്‍ പോലും വ്യക്തമായ കണക്കുകൂട്ടല്‍ ഉണ്ടായിരുന്നു. ഇതെല്ലാം ചേര്‍ന്ന് ഹരിയാനയില്‍ ബിജെപിക്ക് 1966ന് ശേഷം ഏറ്റവും വലിയ മൃഗീയ ഭൂരിപക്ഷമാണ് മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയ ബിജെപിയ്‌ക്ക് ലഭിച്ചത്. ഇതോടെയാണ് അമിത് ഷായ്‌ക്ക് ഇലക്ഷന്‍ എഞ്ചിനീയറിംഗ് എന്ന കോഴ്സില്‍ ഒരു യൂണിവേഴ്സിറ്റി തന്നെ തുടങ്ങാം എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

 

Tags: HaryanaOBCAmitshahHaryanaelectionresultselectionengineeringJattNawabsinghsaini
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

India

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ് കേസ് : ഹരിയാനയിൽ സിബിഐ റെയ്ഡ്

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

India

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.