Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചാല കൊത്തുവാള്‍ത്തെരുവിലെ വ്യാപാരികളുടെ ദുരിതം അവസാനിക്കുന്നില്ല

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Oct 9, 2024, 09:06 am IST
in Thiruvananthapuram
കൊത്തുവാള്‍ത്തെരുവില്‍ കോണ്‍ക്രീറ്റ് ചെയ്യാനായി റോഡ് താഴ്ത്തിയപ്പോള്‍ പൈപ്പ് ലൈന്‍പൊട്ടി വെള്ളം നിറഞ്ഞു കിടക്കുന്നു

കൊത്തുവാള്‍ത്തെരുവില്‍ കോണ്‍ക്രീറ്റ് ചെയ്യാനായി റോഡ് താഴ്ത്തിയപ്പോള്‍ പൈപ്പ് ലൈന്‍പൊട്ടി വെള്ളം നിറഞ്ഞു കിടക്കുന്നു

തിരുവനന്തപുരം: ചാല കൊത്തുവാള്‍ത്തെരുവിലെ വ്യാപാരികളുടെ ദുരിതം തീരുന്നില്ല. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി ചാല കൊത്തുവാള്‍ത്തെരുവിലെ ഓടയുടെയും റോഡിന്റെയും പണി ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും ഒരിടത്തും എത്തിയിട്ടില്ല. മനപ്പൂര്‍വം വ്യാപാരികളെ ദ്രോഹിക്കാന്‍ വേണ്ടിയാണ് റോഡുപണി വൈകിപ്പിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.

വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കാതെയാണ് ഓടയുടെ പണി . അതിനാല്‍ ചെറിയ മഴപെയ്യുമ്പോള്‍ പോലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇത് സമീപത്തെ കടകള്‍ക്ക് ഭീഷണിയാകുന്നുണ്ട്. വെള്ളക്കെട്ട മൂലം പലരും കടയിലേക്ക് വരുന്നതുപോലുമില്ലെന്ന് കച്ചവടക്കാര്‍ പരിതപിക്കുന്നു. ഒരുവര്‍ഷത്തിനിടെ നിരവധി കടകള്‍ പൂട്ടിപ്പോയി. ചിലര്‍ വന്‍ കടക്കെണിയിലായി. തലമുറകളായി കൈമാറി വന്ന കച്ചവടം നിര്‍ത്താന്‍ പലരും തയ്യാറാകാത്തതിനാലാണ് നഷ്ടം സഹിച്ചും വ്യാപാരം മുന്നോട്ട് കൊണ്ട് പോകുന്നതെന്നാണ് മിക്ക കച്ചവടക്കാരും പറയുന്നത്.

അട്ടക്കുളങ്ങര-കിള്ളിപ്പാലം ബൈപാസ് റോഡില്‍ നിന്നും കൊത്തുവാള്‍ത്തെരുവില്‍ പ്രവേശിക്കുന്നതു മുതല്‍ മത്സ്യമാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതുവരെ റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. അതിനുശേഷം 100 മീറ്ററോളം ദൂരത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി രണ്ടടിയിലേറെ താഴ്ചയില്‍ കുഴിച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞിവസം രാത്രിയാണ് റോഡ് കുഴിച്ചത്. ജെസിബി ഉപയോഗിച്ച് റോഡ് താഴ്‌ത്തിയപ്പോള്‍ റോഡിലൂടെ പോകുന്ന പ്രധാന പൈപ്പ് ലൈന്‍ പൊട്ടി വെള്ളം ലീക്ക് ആകാന്‍ തുടങ്ങി. പൊട്ടിയ പൈപ്പ് ലൈന്‍ നന്നാക്കാന്‍ പോലും ശ്രമിക്കാതെ രാത്രി പന്ത്രണ്ട് മണിയോടെ ജോലിക്കാര്‍ പണി നിര്‍ത്തിപോയി. നേരം വെളുത്തപ്പോഴേക്കും റോഡ് മുഴുവന്‍ വെള്ളക്കെട്ടായി.

സ്മാര്‍ട്ട് സിറ്റി അധികൃതരോ നഗരസഭയോ വാട്ടര്‍ അതോറിറ്റിയോ തിരിഞ്ഞുനോക്കാത്തതിനാല്‍ ചായക്കട നടത്തുന്ന കാജയുടെ നേതൃത്വത്തില്‍ കച്ചവടക്കാരാണ് പൈപ്പ് ലൈനിന്റെ ചോര്‍ച്ച അടച്ചത്. റോഡ് കുഴിച്ചിട്ടിരിക്കുന്നതിനാല്‍ ലോഡുമായി വരുന്ന ലോറികളില്‍ നിന്നും സാധനങ്ങള്‍ കടകളിലേക്ക് ചുമന്ന് കയറ്റണം. ഇത് കച്ചവടക്കാര്‍ക്ക് അധിക ബാധ്യതയാണ്. ഒരുവര്‍ഷമായി തങ്ങളുടെ വരുമാനം മുടക്കി ഇഴഞ്ഞു നീങ്ങുന്ന സ്മാര്‍ട്ട്‌റോഡ് പണിക്കെതിരെ കേരള വ്യാപാരി വ്യവസായി ജില്ലാ കമ്മറ്റിയുടെയും കൊത്തുവാള്‍ത്തെരുവ് യൂണിറ്റ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

തങ്ങളനുഭവിക്കുന്ന ദുരിതത്തിന് ശാശ്വതമായ പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുള്‍പ്പടെ നടത്താന്‍ തയ്യാറെടുക്കുകയാണ് ചാലയിലെ വ്യാപാരികള്‍.

Tags: MerchantsChala Kothuwaltherumisery of the traders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വദേശി ജാഗരണ്‍ മഞ്ച് മേഖലാതല സെമിനാറിന്റെ ഉദ്ഘാടന ചടങ്ങ്
Kerala

ഇ-കൊമേഴ്സ് വെല്ലുവിളി നേരിടാന്‍ വ്യാപാരികളെ ശാക്തീകരിക്കണം: ദീപക് ശര്‍മ്മ

Kerala

തളിപ്പറമ്പില്‍ വന്‍ തീപിടുത്തം, 15ഓളം കടകള്‍ കത്തി നശിച്ചു

Kerala

പത്തനംതിട്ടയില്‍ 4 പേരെ കടിച്ച തെരുവ് നായയ്‌ക്ക് പേവിഷബാധ

Kerala

റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച പരാജയപ്പെട്ടു, തിങ്കളാഴ്ച മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും

Kerala

കോഴിക്കോട്ടെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.