Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നെറികേട് രാഷ്‌ട്രീയത്തിന് ഏറ്റ കനത്ത പ്രഹരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 06:19 am IST
in Editorial

മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴക്കേസില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയുടെ വിധി കണ്ണുതുറപ്പിക്കുന്നതാണ്. നെറികേട് രാഷ്‌ട്രീയത്തിന്റെ വക്താക്കള്‍ക്കും അവര്‍ക്കു ചൂട്ടുപിടിച്ച സര്‍ക്കാരിനും നല്‍കിയ കരണത്തടി. സത്യമേ ജയിക്കൂ എന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന വിധി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ എല്ലാ ബിജെപി നേതാക്കളേയും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിലൂടെ ജയച്ചത് സത്യം.

മഞ്ചേശ്വരം കോഴക്കേസ് വളരെ ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം. കെ സുരേന്ദ്രന്റെ ഉയര്‍ന്നു നില്‍ക്കുന്ന സ്വീകാര്യത ഇല്ലാതാക്കുക. അതിലൂടെ ബിജെപിക്ക് സാഹചര്യം പ്രതികൂലമാക്കുക എന്നാതായിരുന്നു ലക്ഷ്യം. ശബരിമല സമരവുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനെ കേസുകളില്‍ കുടുക്കി ദ്രോഹിച്ച സര്‍ക്കാരാണ് പിണറായി വിജയന്റേത്. കേസുകളെല്ലാം പ്രതികാര നടപടിഎന്ന് ജനത്തിനു ബോധ്യപ്പെടുകയും സുരേന്ദ്രന്റെ ജനപിന്തുണ ഏറുകയും ചെയ്തു. സുരേന്ദ്രന്‍ ബിജെപി അധ്യക്ഷനായതോടെ കുടുക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ തേടി. വായടപ്പിക്കുക എന്നതിലുപരി ഇമേജ് തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. കേസിന്റെ ഭാഗമാക്കി മാറ്റി തെരഞ്ഞെടുപ്പില്‍ നിന്ന് എന്നന്നേക്കുമായി അയോഗ്യനാക്കുക. തെരഞ്ഞെടുപ്പ് സമയത്ത് കുഴല്‍പ്പണം വിവാദം ഉയര്‍ത്തിയും കേസ്സെടുത്തും ദ്രോഹിച്ചു. ജനമധ്യത്തില്‍ സുരേന്ദ്രനെ മോശക്കാരനാക്കി ബിജെപിയെ പ്രതിരോധത്തിലാക്കാമെന്ന വ്യാമോഹം കാര്യമായി ഏശിയില്ല. സുരേന്ദ്രനില്‍ നിന്ന് വിവരശേഖരണം നടത്തിയതിനപ്പുറം ഒന്നും ചെയ്യാന്‍ പോലീസ് തലകുത്തി നിന്നിട്ടും സാധിച്ചില്ല. പിന്നാലെയാണ് കോഴക്കേസുമായി രംഗത്തു വന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായ കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചുവെന്നുമായിരുന്നു കേസ്. പത്രിക പിന്‍വലിക്കുന്നതിന് കോഴയായി ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. കേസ് കൊടുത്തത് സുന്ദരയല്ല. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നല്‍കിയ കേസില്‍ പിന്നീട് സുന്ദരയെ കക്ഷിയാക്കുകയായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം, തട്ടിക്കൊണ്ടുപോകല്‍, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തി. കര്‍ണാടകയിലെ ഒരു ഉള്‍പ്രദേശത്ത് സുന്ദരയെ കൊണ്ടുപോയി എന്ന കളളക്കേസും ഉണ്ടാക്കി. ഒന്നിനും ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കേസ് നിലനില്‍ക്കുന്നതല്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. നിയമവിരുദ്ധമായിട്ടുള്ള കാര്യങ്ങളോ ഇടപെടലുകളോ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമുള്ള വാദം കോടതി പൂര്‍ണമായി അംഗീകരിച്ചു. രാഷ്‌ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ഇരയായ ബിജെപി സംസ്ഥാന അധ്യക്ഷനും സഹപ്രവര്‍ത്തകര്‍ക്കും നീതി ഉറപ്പാക്കിയിരിക്കുകകയാണ് നീതിപീഠം.

ഒരു പ്രസ്ഥാനത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ അതിന്റെ പ്രമുഖ നേതാവിനെ കള്ളക്കേസ്സില്‍ കുടുക്കാന്‍ നടത്തിയ ഗൂഡാലോചനയില്‍ പങ്കാളികള്‍ ആരെന്നും പുറത്തറിയാനുണ്ട്. ഇത്തരം നെറികെട്ട രാഷ്‌ട്രീയം പയറ്റുന്നവര്‍ക്ക് തിരിച്ചറിവുണ്ടാകാന്‍ കോടതി ഉത്തരവ് വഴിതെളിക്കട്ടെ.

Tags: K SurendranManjeswaram caseKasaragod District Sessions Court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

Kerala

പിഎംശ്രീ വൈകിപ്പിച്ചതിന് വിദ്യാർത്ഥികളോട് സതീശനും പിണറായിയും മാപ്പ് പറയണം – കെ. സുരേന്ദ്രൻ

Kerala

ദേശീയ വിദ്യാഭ്യാസ നയവും കേരളത്തിൽ നടപ്പിലാക്കും; പച്ചവൽക്കരിക്കാനും ചുവപ്പുവൽക്കാരിക്കാനും അനുവദിക്കില്ല: കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.