Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കീരിക്കാടനായി മാറിയ മോഹന്‍രാജ്; മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ആ വില്ലന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 07:24 am IST
in Entertainment

തിരുവനന്തപുരം: സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം സിനിമ ഇറങ്ങി 29 വര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും മറക്കാന്‍ പറ്റാത്ത ഒരു കഥാപാത്രമുണ്ട്. കീരിക്കാടന്‍ ജോസ്. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അത്രമാത്രം മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ആ വില്ലന്‍ കഥാപാത്രത്തിന്റെ പേരിലാണ് മോഹന്‍രാജ് എന്ന നടന്‍ അറിയപ്പെട്ടത്.

മുഖത്തെ മുറിപ്പാടുകളും ചോരക്കണ്ണും രണ്ടാള്‍ പൊക്കവും അതുവരെ കണ്ട വില്ലന്‍മാരില്‍ വ്യത്യസ്തമായിരുന്നു. സിനിമ എന്നത് മനസില്‍ പോലും ഇല്ലാതിരുന്ന സമയത്ത് ആകസ്മികമായാണ് സിനിമ ലോകത്തേക്ക് മോഹന്‍രാജ് എത്തുന്നത്. ചെന്നൈയില്‍ ജോലി ചെയ്യുമ്പോള്‍ ‘കഴുമലൈ കള്ളന്‍’, ‘ആണ്‍കളെ നമ്പാതെ’ എന്നീ തമിഴ് ചിത്രങ്ങളിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് അവസരങ്ങള്‍ തേടി പോയില്ല, സിനിമ എന്ന ലോകം വിട്ടു. എന്നാല്‍ മോഹന്‍ രാജിനെ വിടാന്‍ സിനിമ തയാറായിരുന്നില്ല. അങ്ങനെയാണ് കിരീടം സിനിമയുടെ ലൊക്കേഷനിലേക്ക് എത്തിപ്പെടുന്നത്. സംവിധായകന്‍ കലാധരനാണ് കിരീടത്തിന്റെ സെറ്റിലേക്കു കൊണ്ടുപോകുന്നത്. കന്നടയിലെ പ്രശസ്തനായ നടനെയായിരുന്നു കീരിക്കാടന്‍ ജോസിന്റെ വേഷം ചെയ്യാന്‍ സംവിധായകന്‍ സിബി മലയിലും തിരക്കഥാകൃത്ത് ലോഹിതദാസും കണ്ടുവച്ചിരുന്നത്. എന്നാല്‍ പറഞ്ഞ ദിവസം നടന് എത്താന്‍ സാധിച്ചില്ല. പിന്നീട് കുറെ പേരേ സമീപിച്ചെങ്കിലും ആരെയും കഥാപാത്രത്തിന് അനുയോജ്യമായി തോന്നിയില്ല. എന്നാല്‍ ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ തൂക്കവുമുള്ള മോഹന്‍രാജിനെ കലാധരന്റെ മുറിയില്‍വച്ചു സംവിധായകന്‍ കാണാനിടയായി. ഒറ്റമാത്രയില്‍ത്തന്നെ അദ്ദേഹം മുന്നിലിരിക്കുന്ന ആളില്‍ കീരിക്കാടന്‍ ജോസിനെ കണ്ടു.

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് കിരീടത്തില്‍ അഭിനയിക്കുന്നത്. ചിത്രം വന്‍ ഹിറ്റായതോടെ മോഹന്‍രാജ് മലയാളത്തിലെ വില്ലന്‍മാരില്‍ മുന്‍നിരയിലെത്തി. തെലുങ്കിലും തമിഴിലും രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു. കേന്ദ്ര സര്‍വീസില്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാരില്‍നിന്ന് അനുവാദം വാങ്ങണം. അതൊന്നും ചെയ്യാതെയായിരുന്നു മോഹന്‍രാജ് സിനിമയില്‍ അഭിനയിച്ചത്.

ജോലിയില്‍ നിന്ന് ലീവു കിട്ടാതെ അഭിനയത്തിനിറങ്ങിയത് പുലിവാലായി. സിനിമയില്‍ പേരും പ്രശസ്തിയുമായി മോഹന്‍രാജ് ഉയരങ്ങളിലേക്കു കയറിപ്പോകുന്നതു കണ്ട ചില മേലുദ്യോഗസ്ഥര്‍ക്ക് പിടിച്ചില്ല. അവരുടെ ഇടപെടല്‍കൊണ്ട് സസ്‌പെന്‍ഷന്‍ കിട്ടി. അന്നു തുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വര്‍ഷത്തിനുശേഷമാണ്. 2010ല്‍ ആണു ജോലി തിരികെ ലഭിക്കുന്നത്. പക്ഷേ, നഷ്ടപ്പെട്ട സര്‍വീസ് തിരികെ ലഭിച്ചില്ല. കുറച്ചുകാലം ജോലി ചെയ്തപ്പോഴേക്കും മടുപ്പുവന്നു. കാരണം, കൂടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം തന്നെ. 2015ല്‍ ജോലിയില്‍നിന്നു സ്വമേധയാ വിരമിച്ചു.

സിനിമയില്‍ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു ജോലി രാജിവച്ചത്. പക്ഷേ, അപ്പോഴേക്കും മലയാള സിനിമയും ഏറെ മാറിയിരുന്നു. ചിറകൊടിഞ്ഞ കിനാവുകള്‍ ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. കീരിക്കാടനെ പോലെയൊരു വേഷം ഇനി തേടിവരില്ലന്നറിയാമായിരുന്നിട്ടും എന്നും ഓര്‍ക്കാന്‍ പറ്റുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്യണമെന്ന ആഗ്രഹവുമായാണ് മോഹന്‍ രാജ് വിടവാങ്ങുന്നത്.

Tags: Keerikadan joseActor Mohanraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയ്‌ക്കുമുന്നിൽ നിന്ന ഗാംഭീര്യം’; മോഹൻരാജിനെ അനുസ്മരിച്ച് മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.